
തിരുവനന്തപുരം: അംഗീകാരമില്ലാത്ത ത്രാസുകൾ ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ ആശുപത്രികൾക്കെതിരെ കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്തു. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയിലാണ് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളിൽ ത്രാസിന്റെ കൃത്യത പ്രധാന ഘടകമാണെന്നും ത്രാസിന് കൃത്യതയില്ലെങ്കിൽ നവജാത ശിശുക്കൾക്കും രോഗികൾക്കും മരുന്ന് നിശ്ചയിക്കുന്നതിലുൾപ്പെടെ വ്യത്യാസം ഉണ്ടാകുമെന്നും മെട്രോളജി വകുപ്പ് അറിയിച്ചു. നഗരത്തിലെ ആറ് ആശുപത്രികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 1.30 ലക്ഷം രൂപ പിഴയീടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.
പൊതുജനങ്ങൾക്ക് 1800 425 4835 എന്ന ടോൾ ഫ്രീ നമ്പറിലും lmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും 'സുതാര്യം' മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരാതി അറിയിക്കാവുന്നതാണ്. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൽ കാദറിന്റെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം സർക്കിൾ II ഇൻസ്പെക്ടർ ചന്ദ്രബാബു എസ്.എസ്, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് വിജയകുമാർ.പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam