മിന്നൽ പ്രളയം: ഇന്ന് മാത്രം മരണം 26, അതീവ ജാഗ്രത, ബാണാസുര സാഗർ ഡാം തുറക്കും - Live

ഇന്ന് 26 പേർ മരിച്ചതോടെ മഴക്കെടുതികളിൽ മരിച്ചവരുടെ ആകെ എണ്ണം 33 ആയി. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കനക്കും. നാളെ മഴ അൽപം കുറഞ്ഞേക്കും. തത്സമയ വിവരങ്ങൾ ...

4:49 PM

രക്ഷാദൗത്യം ദുഷ്കരം

വൻ ദുരന്തങ്ങളുണ്ടായ രണ്ടിടങ്ങളിലും രക്ഷാ ദൗത്യം ദുഷ്കരം. കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് പി.വി അൻവർ എംഎല്‍എ. രക്ഷാപ്രവർത്തകർക്കും അപകടമുണ്ടാകുന്ന അവസ്ഥയാണുള്ളത്. പുത്തുമലയിലും രക്ഷാപ്രവർത്തനം ദുഷ്കരം. കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

4:48 PM

മരണം 26 ആയി

മിന്നല്‍പ്രളയത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 പേർ മരിച്ചു . തൃശ്ശൂർ പുതുക്കാട് നെടുമ്പാടിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു . തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത് . ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 33 ആയി .

4:10 PM

ചാലക്കുടി സുരക്ഷിതമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

ചാലക്കുടി സുരക്ഷിതമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ജലനിരപ്പ് താഴ്ന്നു. മറ്റ് ഡാമുകളിൽ നിന്ന് വെള്ളം വരുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി.

4:08 PM

കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശം

കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശം. 

4:05 PM

ആലപ്പുഴയില്‍ മഴക്കെടുതി രൂക്ഷം: സേഫ് ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകി

ജില്ലയിൽ മഴക്കെടുതി ശക്തമായ പശ്ചാത്തലത്തിൽ സേഫ് ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശ്ശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ നേരത്തെ തന്നെ സേഫ് ക്യാമ്പുകളിലേക്ക് മാറാൻ അവസരം ഒരുക്കും. മഴക്കെടുതിയെത്തുടർന്ന് ചെങ്ങന്നൂരിൽ ഒരു ദുരിതാശ്വസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.12 കുടുംബങ്ങളാണ് ഇവിടെയുള്ളത്

4:00 PM

വടക്കൻ കേരളത്തിലെ സൈനികവിന്യാസം (4 pm വരെയുള്ള കണക്ക്)

കണ്ണൂരിൽ നിന്ന് അറുപത് പേരടങ്ങുന്ന ഓരോ കോളം സൈന്യത്തെ വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലേക്കും, കുടകിലെ വിരാജ് പേട്ടിലേക്കും വിന്യാസിച്ചു. 

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 3 കോളം സൈന്യത്തെ (ഒരു സംഘത്തിൽ 62 പേ‍ർ) ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. ആകെ മൊത്തം 9 കോളം സൈന്യമാണ് കേരളത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 

വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. മിഗ് 17 വിമാനങ്ങളും ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

തീരദേശ സംരക്ഷണ സേനയുടെ 16 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു. 3 ടീമുകൾ ബേപ്പൂരിലുണ്ട്. ഇവർ ഇതുവരെ 500 പേരെ രക്ഷിച്ചു. കൊച്ചിയിൽ 10 ടീമുകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത്, 3 ടീമുകളെ തയ്യാറാക്കി നിർത്തി. 

3:59 PM

മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് മൂന്നുപേര്‍ കുടുങ്ങി

മലപ്പുറം കോട്ടക്കുന്നിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മൂന്ന് പേര്‍ അകത്ത് കുടുങ്ങി. 

3:56 PM

കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു

കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നു. ആർപ്പുക്കര, കുമരകം എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി. 

3:55 PM

പുതുക്കാട് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

തൃശൂര്‍ പുതുക്കാട് നെടുമ്പാളിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത്. 

3:48 PM

മഴ കുറഞ്ഞിട്ടും ഉയർന്ന ജലനിരപ്പ് താഴാതെ കാസര്‍കോട്ടെ നീലേശ്വരം

മഴ കുറഞ്ഞിട്ടും ഉയർന്ന ജലനിരപ്പ് താഴാത്തതാണ് കാസര്‍കോട് നീലേശ്വരത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇന്നലെ രാത്രിയാണ് അച്ചാംതുരുത്തി , കോട്ടപ്പുറം, മയിച്ച പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇരുനൂറോളം വീട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിച്ചു കഴിഞ്ഞു. കാര്യങ്കോട് പുഴ കര കവിഞ്ഞതാണ് വെള്ളം ഉയരാൻ കാരണം. 

3:42 PM

പാലക്കാട് കനത്തമഴ; നാളെ മലമ്പുഴ ഡാം തുറക്കും

പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. അണക്കെട്ടിൽ ഇന്ന്  രാവിലെ 10 വരെ 109. 23 മീറ്റർ ജലനിരപ്പാണുള്ളത്.

3:36 PM

കനത്തമഴയില്‍ പുത്തുമലയിലെ രക്ഷാപ്രവർത്തനം തടസ്സമാകുന്നു

വയനാട് പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം  എ.കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

3:30 PM

കവളപ്പാറ ഉരുള്‍പൊട്ടല്‍: രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പിവി അന്‍വര്‍ എംഎല്‍എ

ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ.  തെരച്ചിൽ ഏറെ ദുഷ്ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ എന്ന് എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.സർക്കാർ തീരുമാനപ്രകാരം പാലക്കാട്‌ നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തുമെന്നും എംഎല്‍എ

3:25 PM

അസുരൻകുണ്ട് ഡാം നിശ്ചിത അളവിൽ തുറക്കുന്നു

തൃശ്ശൂര്‍ തലപ്പിള്ളി താലൂക്കിലെ അസുരൻകുണ്ട് ഡാം നിശ്ചിത അളവിൽ തുറക്കുന്നു .ചേലക്കര ,പാഞ്ഞാൾ ,മുള്ളൂർക്കര പഞ്ചായത്തുകളിലെ പരിസരവാസികൾ ജാഗ്രത പാലിക്കണം .ചേലക്കര തോട് വഴി വെള്ളം ഭാരതപ്പുഴയിൽ എത്തി ചേരുന്നതിനാൽ അതിന്‍റെ തീരത്തുള്ളവർ വെള്ളത്തിലിറങ്ങുകയോ മത്സ്യബന്ധനത്തിന് പോവുകയോ ചെയ്യരുതെന്ന് നിർദേശം .ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ സുരക്ഷയും മുൻ നിർത്തിക്കൊണ്ട് നിശ്ചിത അളവിൽ ഡാം തുറന്നു വിടാനുള്ള അനുവാദം ജില്ലാ കലക്ടർ നൽകിയിട്ടുണ്ട് 

3:21 PM

അടിയന്തിര ധനസഹായമായി 22.5 കോടി രൂപ അനുവദിച്ചു

കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍  ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും
22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി  രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക്  രണ്ടു കോടി രൂപയും നല്‍കും.

3:15 PM

ഭാരതപുഴ കവിഞ്ഞൊഴുകുന്നതിനാൽ  ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ചെറുതുരുത്തിയില്‍ ഭാരതപുഴ കവിഞ്ഞൊഴുകുന്നതിനാൽ  ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പുഴയിൽ റെയില്‍വെ മേൽപ്പാലത്തിനോട് ചേർന്ന് വെള്ളം ഒഴുകുന്നുണ്ട്.

3:09 PM

മരം മുറിച്ചു നീക്കുന്നതിനിടെ ഫയർ ഫോഴ്സ് ജീവനക്കാരന്‍ താഴെ വീണു - വീഡിയോ

തലയോലപ്പറമ്പ് യു പി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ കടുത്തുരുത്തി ഫയർ ഫോഴ്സ് ജീവനക്കാരൻ താഴെ വീഴു. അഭിജിത്താണ് താഴെ വീണത്. അപകടത്തില്‍ അഭിജിത്തിന് ഗുരുതര പരിക്കേറ്റു. ഇയാളെ  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2:55 PM

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വേണം; സഹാമഭ്യര്‍ത്ഥിച്ച് കണ്ണൂര്‍ ജില്ലാകലക്ടര്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള അവശ്യവസ്തുക്കള്‍ക്കായി സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍. . 44 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ

1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )
04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )
സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030
റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976
ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954

2:49 PM

പത്തനംതിട്ടയിൽ സൈന്യം എത്തി

ആർമ്മി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് ജില്ലയിൽ മാറ്റി പാർപ്പിച്ചത്.

2:38 PM

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്നതതല യോഗം. ഓരോ ജില്ലയിലേയും നിലവിലെ സ്ഥിതി വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തു. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശുപത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. 

ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പ് വരുത്തുന്നതാണ്. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലകള്‍ തോറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്‍റെ സംഘത്തെ എല്ലായിടത്തും സജ്ജമാക്കിവരുന്നു. 
 

2:32 PM

കാസര്‍കോട്: അച്ചാംതുരുത്തി, പടുതുരുത്തി ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയില്‍

കാസര്‍കോട് നീലേശ്വരം കാര്യങ്കോട് പുഴ കരകവിഞ്ഞതോടെ അച്ചാംതുരുത്തി, പടുതുരുത്തി ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും വെള്ളം ഉയരുന്നതിനാൽ പ്രദേശത്തു നിന്നും ആളുകൾ വീടുമാറിക്കൊണ്ടിരിക്കുകയാണ്. 40 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വെള്ളം ഉയരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നീലേശ്വരം പടുത്തുരുത്തിയിൽ നിന്നും മുജീബ് റഹ്മാൻ തയ്യാറാക്കിയ റിപ്പോർട്ട്.

2:29 PM

തോണി മറിഞ്ഞ് കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർ മുങ്ങിമരിച്ചു

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്‍റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർ മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എൻജിനിയർ ബൈജുവാണ് മരിച്ചത്.

2:15 PM

വണ്ടിപ്പെരിയാർ റൂട്ടിൽ വാഹനങ്ങൾ ഓടിത്തുടങ്ങി

കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിലെ വണ്ടിപ്പെരിയാർ റൂട്ടിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. വണ്ടിപെരിയാറിനു സമീപം റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ബുധനാഴ്ച രാത്രി മുതൽ ഗതാഗതം നിലച്ചിരുന്നു. മഴ കുറഞ്ഞതോടെ റോഡിലെ വെള്ളം കുറഞ്ഞു

2:10 PM

ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട് പാലക്കാട് പാതയില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പറളിക്ക് സമീപം ട്രാക്കിൽ വെള്ളം കയറി. പട്ടാമ്പി കാരയ്ക്കാട് റെയിൽപാതയിലേക്ക് മണ്ണിടിഞ്ഞ് ട്രെയിനുകൾ വിവിധയിടങ്ങളിൽ കുടുങ്ങി. ഇന്നത്തെ അമൃത എക്സ്പ്രസ്സ് cancel ചെയ്തു

കോഴിക്കോടിനും ഷൊർണ്ണൂരിനും ഇടയിൽ റെയിൽ ഗതാഗതം നിർത്തിവച്ചു. ചാലിയാറിൽ ജലനിരപ്പ് അപകടകരമാവും വിധം ഉയർന്നെന്ന് റെയിൽവേ. കല്ലായിക്കും ഫറോക്കിനും ഇടയിൽ ട്രാക്ക് സസ്പെൻറ് ചെയ്തു.

ഷൊർണൂരിനും കുറ്റിപ്പുറത്തിനും ഇടയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. അവിടേയും ട്രാക്ക് സസ്പെന്‍റ് ചെയ്തു. ഫറോക്ക്, കല്ലായി പാലങ്ങളിൽ ട്രാക്കിന് മുകളിലേക്ക്  ജല നിരപ്പ് ഉയർന്നതിനാലാണ്  ഗതാഗതം നിർത്തിവെച്ചത്.

1:59 PM

ചാലക്കുടിയിൽ 30 ക്യാമ്പുകളിലായി 2547 പേരെ മാറ്റിപ്പാർപ്പിച്ചു

ചാലക്കുടി താലൂക്കിൽ ഇതുവരെയായി 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 627 കുടുംബങ്ങളിൽ നിന്നായി 2547 പേരെയാണ് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ചാലക്കുടിയിൽ മഴ പെയ്യുന്നില്ല.

1:56 PM

കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന ഉടന്‍ എത്തും

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന ഉടന്‍ എത്തും. എഴുപതോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശത്തേക്കുള്ള പാലവും റോഡുകളും തകര്‍ന്നിരിക്കുകയാണ്. മണ്ണിനടിയിലായ വീടുകളിലെ ആളുകളെ കുറിച്ച് യാതൊരു വിവരവുമില്ല. 

1:51 PM

പാലക്കാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

ശക്തമായ മഴ നിലനിൽക്കുന്നതുകൊണ്ടും അപകട സാധ്യത ഉള്ളതിനാലും പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു. താഴെ പറയുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. 

  • വെള്ളിയാങ്കല്ല് പാർക്ക്
  • കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം
  • മംഗലം ഡാം ഉദ്യാനം

 

1:48 PM

അവധി ഒഴിവാക്കി സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് മന്ത്രി

നാളെയും മറ്റന്നാളും അവധി ഒഴിവാക്കി സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ജീവനക്കാർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

1:43 PM

തിങ്കളാഴ്ച മുതൽ വീണ്ടും മഴ: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം

വരും മണിക്കൂറുകളിൽ മഴ കുറയുമെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നിലവിൽ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും . പക്ഷെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ അറിയാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രം അറിയിക്കുന്നത്.

1:41 PM

ശ്രീകണ്ഠാപുരത്ത് വെള്ളം ഉയരുന്നു

കണ്ണൂരിൽ ശ്രീകണ്ഠാപുരം നഗരത്തെ മുക്കിയ വെള്ളം കനത്ത മഴയിൽ അടിക്കടി ഉയരുകയാണ്. മലയോരത്ത് പുഴയുടെ സമീപത്തുള്ള നഗരങ്ങളിൽ എല്ലാം വെള്ളം കയറിയിരിക്കുകയാണ്.  വെള്ളം ഇറങ്ങാത്തതിനാൽ  സമീപ പ്രദേശങ്ങളും വെള്ളം കയറൽ ഭീതിയിലാണ്.

1:33 PM

ഏഴ് ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട്

നാളെ ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, കാസർകോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 

1:27 PM

കോഴിക്കോട്: ഇതുവരെ ഒമ്പത് മരണം

കോഴിക്കോട് ജില്ലയില്‍ ഇതുവരെ ഒമ്പത് മരണം. ഉരുൾപൊട്ടലില്‍ നാല് പേരും വെള്ളത്തിൽ വീണ് നാല് പേരും മരിച്ചു. ഒരാള്‍ മരിച്ചത് ഇടിമിന്നലേറ്റ്. കഴിഞ്ഞ വർഷത്തേക്കാൾ  കൂടുതൽ വെള്ളം കയറുന്നുവെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. 

1:18 PM

പുത്തുമലയ്ക്ക് സമീപം അവിശ്വസനീയ മഴ: പെയ്തത് 550mm

ഉരുൾപൊട്ടലുണ്ടായ മേപ്പാടി പൂത്തുമലയ്ക്ക് സമീപം ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ കള്ളാടി റെയ്ൻ ഗേജ് സ്റ്റേഷനിൽ ഇന്ന് രാവിലെ 550mm എന്ന അവിശ്വസനീയമായ മഴ രേഖപ്പെടുത്തിയിരിക്കുന്നു. വയനാട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം 250 മുതൽ 300mm വരെ പേമാരി ലഭിച്ചിരിക്കുന്നു. അതീവ ജാഗ്രതാ നിര്‍ദ്ദേശം. 

1:09 PM

രക്ഷാപ്രവര്‍ത്തനത്തിന് കേരളാ പൊലീസും

കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി പൊലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്പാടുമായി നിയോഗിച്ചു. ലോക്കല്‍ പൊലീസിനെ കൂടാതെ കേരളാ ആംഡ് പൊലീസ് ബറ്റാലിയനുകള്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്പോണ്‍സ് റെസ്ക്യൂ ഫോഴ്സ്, നാല് റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റര്‍ റിലീഫ് ടീം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ ദുരിതനിവാരണ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജെ.സി.ബികള്‍ എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വാര്‍ത്താവിനിമയബന്ധം തകരാറായ സ്ഥലങ്ങളില്‍ പൊലീസിന്‍റെ വയര്‍ലസ് സെറ്റും സാറ്റ്‍ലൈറ്റ് ഫോണുകളും ഉപയോഗിച്ചു വരുന്നു.

ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കുന്നതിന് പൊലീസ് സഹായം ലഭ്യമാക്കും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുമായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫന്‍സ് വഴി ആശയവിനിമയം നടത്തിവരുന്നു.
 

1:01 PM

കേരളസർക്കാർ സേവന സന്നദ്ധരായ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സേവന സന്നദ്ധരായിട്ടുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി റെജിസ്റ്റർ ചെയ്യേണ്ടതാണ്

https://keralarescue.in/volunteer

12:56 PM

ഫറോക്കിൽ ചാലിയാർ കരകവിഞ്ഞൊഴുകുന്നു

12:50 PM

മീനച്ചിലാറിൽ ഒഴുക്ക് ശക്തമാകുന്നു

ഈരാറ്റുപേട്ടയിൽ വീണ്ടും വെള്ളമെത്തുന്നു. മീനച്ചിലാറിൽ കനത്ത ഒഴുക്ക്. ഇഴ ജന്തുക്കളും ഒഴുകി വരുന്നു. 
 

12:48 PM

തൊട്ടില്‍പ്പാലത്ത് വെള്ളം കയറി

കോഴിക്കോടിന്‍റെ മലയോര പ്രദേശമായ തൊട്ടില്‍പ്പാലത്ത് വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍. 
കണ്‍ട്രോള്‍ റൂം നമ്പര്‍:  0497 - 2713266, 9446682300

12:38 PM

ആറന്മുള വള്ള സദ്യ ഞായറാഴ്ച വരെ ഉണ്ടാകില്ല

ആറന്മുള വള്ള സദ്യ ഞായറാഴ്ച വരെ ഉണ്ടാകില്ല. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് വള്ളസദ്യ ഉപേക്ഷിച്ചതെന്ന് പള്ളിയോട സേവാ സംഘം അറിയിച്ചു. 

12:35 PM

തൃശൂർ നഗരത്തിൽ വെള്ളം കയറി

തൃശൂർ നഗരത്തിൽ പെരിങ്ങാവിൽ വെള്ളം കയറി. ആളുകള ഒഴിപ്പിക്കുന്നു

12:33 PM

വണ്ടിപ്പെരിയാർ പാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ

ഗവി - വണ്ടിപ്പെരിയാർ പാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ. ആളപായമില്ല. 

12:30 PM

ട്രെയിൻ ഗതാഗതം താറുമാറായി

ശക്തമായ മഴയില്‍ ട്രെയിൻ ഗതാഗതം താറുമാറായി. പാലക്കാട് ഷൊർണ്ണൂർ റൂട്ടിൽ മണ്ണിടിഞ്ഞു. ഒറ്റപ്പാലത്തിനും പറളിക്കും ഇടയിൽ ട്രാക്കിൽ വെള്ളം കയറി. കായംകുളം എറണാകുളം റൂട്ടിൽ പലയിടത്തും മരം വീണു. 

12:26 PM

ജാഗ്രത: കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു

കോഴിക്കോട് കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു. തിരുവള്ളൂർ, ചെറുവണ്ണൂർ, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളിൽ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ നിർബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു

12:23 PM

കാലടി കാഞ്ഞൂരില്‍ വീടുകളിലേക്ക് വെള്ളം കയറുന്നു

കാലടി കാഞ്ഞൂരിൽ നാല് വീടുകൾ വെള്ളത്തിൽ മുങ്ങി. 14 വീടുകളിലേക്ക് വെള്ളം കയറി.

12:19 PM

പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക്

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കൊല്ലം തെൻമല പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക്

12:16 PM

വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ എയർ ലിഫ്റ്റ് ചെയ്യും

വയനാട്ടിൽ ആവശ്യമായ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ എയർ ലിഫ്റ്റ് ചെയ്യും. മൂന്നു കോളം സൈനികർ രംഗത്തുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നിടത്ത് പകരം സംവിധാനം സ്ഥാപിക്കും. വയർലസ് സംവിധാനം കൊണ്ടുവയ്ക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി

12:12 PM

വിലങ്ങാട് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

വിലങ്ങാട് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ നാല് പേരുടെ മൃതശരീരം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയായി. ലിസി, ബാബു, മേരിക്കുട്ടി, അതുൽ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇവിടെ മൂന്ന് വീടുകളാണ് തകർന്നത്. 
 

12:09 PM

കസർകോട്, കണ്ണൂർ ജില്ലകളിൽ വെള്ളം ഉയരുന്നു

കസർഗോഡ്, കണ്ണൂർ ജില്ലകളിൽ പലസ്ഥലങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ പോലും വെള്ളം ഉയരാത്ത ഇടങ്ങളിലും ഇത്തവണ വെള്ളം പൊങ്ങിയിട്ടുണ്ട്. തളിപ്പറമ്പ താലൂക്കിൽ മാത്രം 3000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലെന്ന ഡെപ്യൂട്ടി തഹസിദാർ മനോഹരൻ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. 

12:04 PM

സംസ്ഥാനത്ത് 24 ഇടത്ത് ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് 24 ഇടത്ത് ഉരുള്‍പൊട്ടലുണ്ടായതായി മുഖ്യമന്ത്രി. 

12:03 PM

അതിതീവ്രമഴ തുടർന്നാൽ ഡാമുകൾ തുറക്കേണ്ടി വരും: മുഖ്യമന്ത്രി

അതിതീവ്ര മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. അപായ സാധ്യതയുള്ള മേഖലകളിൽ മാറാൻ ശങ്കിക്കരുത്. പരിഭ്രാന്തരായി കൂട്ടത്തോടെ മാറരുത്. ജാഗ്രതയെന്നാല്‍ പരിഭ്രാന്തരാകണമെന്നല്ലെന്നും മുഖ്യമന്ത്രി. 

11:57 AM

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

സംസ്ഥാന കൺട്രോൾ റും - 1070
ജില്ല കളിൽ - 1077 (അതത് പ്രദേശത്തെ എസ്‍ടിഡി കോഡ് ചേര്‍ത്ത് അടിക്കുക )
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ -2331 639, 2333 198
സെക്രട്ടറിയേറ്റിലെ ഓപ്പറേഷൻ സെൽ - 25 18356

11:52 AM

വിമാന - കെഎസ്ആർടിസി സര്‍വ്വീസുകള്‍ കൂട്ടും, ഗതാഗത തടസ്സം മറികടക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്തുനിന്ന് കൂടുതൽ വിമാന സർവീസുകള്‍ നടത്തും. കൊച്ചിയിലെ നേവൽ ബെയ്സ് എയർപോർട്ട് പ്രവർത്തന സജ്ജമാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും. റെയിൽ ട്രാക്കിൽ മരം വീണാൽ ഉടൻ മാറ്റാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.  

11:47 AM

സൈന്യം സജ്ജം

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 ടീമുകൾ രംഗത്ത്. മൂന്ന് കോളം സൈന്യം സജ്ജം. രക്ഷാ പ്രവർത്തനം ഭക്ഷണ വിതരണം എന്നിവക്കു സൈന്യത്തിന്റെ സേവനം ആവശ്വപ്പെട്ടു. 

11:45 AM

മഴക്കെടുതി; അടിയന്തര സഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ട് രാഹുല്‍

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടല്‍. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച രാഹുല്‍ ഗാന്ധി അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി. 

സംസ്ഥാനത്ത്‌, പ്രത്യേകിച്ച്‌ വയനാട്ടിൽ അതിരൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ എം പി അടിയന്തര സഹായങ്ങൾക്കായി പ്രധാനമന്ത്രിയോട് സംസാരിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകി

— Rahul Gandhi - Wayanad (@RGWayanadOffice)

11:37 AM

ജാഗ്രത: മണിയാർ ഡാമിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു

ജലനിരപ്പ് ഉയർന്നതിനാല്‍ മണിയാർ ഡാമിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു. പമ്പാ നദിയുടെയും കക്കാട് ആറിന്‍റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

11:34 AM

ജാഗ്രത: തമിഴ്നാട്ടിലെ കോട്ടൂര്‍ കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടിയില്‍ വെള്ളമുയരും

തമിഴ്‍നാട്ടിലേക്കുള്ള കോട്ടൂർ കനാൽ തകർന്നതിനാൽ ചാലക്കുടിയിൽ കൂടുതൽ വെളളം എത്താന്‍ സാധ്യതയുണ്ട്. പെരിയാർ കവിഞ്ഞൊഴുകുന്നതിനാൽ ആലുവ, കാലടി താഴ്ന്ന പ്രദേശങ്ങൾ വെളളത്തിലാകുമെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി. 

11:31 AM

സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍, 22,165 പേർ ക്യാമ്പിൽ

സംസ്ഥാനത്ത് ആകെ 315 ക്യാമ്പുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22,165 പേർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ജില്ലാ കളക്ടർമാർക്കാണ്. ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി

11:26 AM

മംഗലാപുരത്തുനിന്നുള്ള വിമാന സർവീസുകൾ വൈകുന്നു

കനത്ത മഴയെ തുടര്‍ന്ന് മംഗലാപുരത്തുനിന്നുള്ള വിമാന സർവീസുകൾ വൈകുന്നു. രാവിലെ 9.20ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ മംഗലാപുരം ദുബായ് സർവീസ് ഉച്ചകഴിഞ്ഞു 3.15ന് പുറപ്പെടും. 

11:25 AM

രക്ഷാപ്രവര്‍ത്തനം: മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂം

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷിൽ ടീം പ്രവർത്തനം ആരംഭിച്ചു.  

കാസര്‍കോട് കണ്‍ട്രോള്‍ റൂം നമ്പര്‍ - 0467-2202537, 9496007034.

അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

11:22 AM

കാസര്‍കോട്: താഴ്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു

കാസര്‍കോട് താഴ്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. നീലേശ്വരം ചാത്തമത്ത ഭാഗങ്ങളിൽ  വീടകളിൽ വെള്ളം കയറി. കാര്യങ്കോട് പുഴ കവിഞ്ഞൊഴുകുന്നു
 

11:20 AM

വടക്കൻ കർണാടകത്തിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

വടക്കൻ കർണാടകത്തിൽ മഴ കുറഞ്ഞതോടെ റെഡ് അലർട്ട് പിൻവലിച്ചു. 

11:17 AM

ഇടുക്കിയിലെ മഴക്കണക്ക്

ഉടുമ്പന്‍ചോല: 124.2
ദേവികുളം: 205.2
പീരുമേട്: 273
തൊടുപുഴ:161.2
ഇടുക്കി: 191.2

11:16 AM

ഡാമുകൾ തുറന്നു വിടുമ്പോൾ ജാഗ്രത വേണമെന്ന് ചെന്നിത്തല

ഡാമുകൾ തുറന്നു വിടുമ്പോൾ ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2018 ആവർത്തിക്കരുത്. വീഴ്ചക്കുറവുകൊണ്ട് ജനങ്ങൾ ദുരിതത്തിലാകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

11:15 AM

താമരശ്ശേരിചുരം: ഹെവി വെഹിക്കിൾ ഗതാഗതത്തിന് നിരോധനം

താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു. 

11:10 AM

കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി

കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ആയ കാസര്‍കോട് അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലത്തിന്‍റെ ഒരു ഭാഗം കനത്ത മഴയിലും വെള്ളപാച്ചിലിലും ഒലിച്ചു പോയി

11:09 AM

പുത്തുമലയില്‍ വന്‍ ദുരന്തം; ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായത് വന്‍ ദുരന്തം. നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി. അപകടത്തില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 
കണ്‍ട്രോള്‍ റൂം 0493 6204151, 9446394126

11:02 AM

ആശ്വാസ വാര്‍ത്ത; വണ്ടിപ്പെരിയാര്‍ ദേശീയ പാതയില്‍ നിന്ന് വെള്ളം ഇറങ്ങുന്നു

വണ്ടിപ്പെരിയാറില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത. ദേശീയപാതയില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. 

11:00 AM

ചാലക്കുടി: വീടുകളിൽ വെള്ളം കയറി, 50 ഓളം പേർ കുടുങ്ങി കിടക്കുന്നു

ചാലക്കുടി കോട്ടറ്റ് വീടുകളിൽ വെള്ളം കയറി. ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പ്രദേശത്ത് 50 ഓളം പേർ കുടുങ്ങി കിടക്കുകയാണ്. 

10:54 AM

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഒമ്പത് ജില്ലക ളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർകോഡ് വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എന്നിവടങ്ങളിൽ ഓറഞ്ച് അലർട്ട്.

10:53 AM

കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

കോഴിക്കട് കണ്ണാടിക്കൽ വെള്ളത്തിൽ വീണ് ഒരാള്‍ മരിച്ചു. രഞ്ജിത്ത്-ലാൽ (40) ആണ് മരിച്ചത്. ചിറ്റത്ത്  മണ്ണിൽ തലയടിച്ചായിരുന്നു മരണം. 

10:52 AM

കോഴിക്കോട് സൈന്യമെത്തി, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

കോഴിക്കോട് സൈന്യം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. 30 പേരടങ്ങുന്ന ആർമി ടീം താമരശ്ശേരിയിലും 20 പേരടങ്ങുന്ന ബിഎസ്എഫ് ടീം വിലങ്ങാടും രക്ഷാപ്രവർത്തനം തുടരുന്നു. 

10:48 AM

ഏലൂർ ബോസ്കോ കോളനിയിലെ വീടുകളിൽ വെള്ളം കയറി

എറണാകുളം ഏലൂർ ബോസ്കോ കോളനിയിലെ അൻപതിലധികം വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

10:46 AM

ശക്തമായ കാറ്റ്; കൊയിലാണ്ടി ഹാർബറിൽ വ്യാപക നാശനഷ്ടം

കോഴിക്കോട് കൊയിലാണ്ടിയിൽ ശക്തമായ കാറ്റിൽ ഹാർബറിൽ വ്യാപക നാശനഷ്ടം. മൂന്ന് വള്ളങ്ങൾ മറിഞ്ഞുതകർന്നു. അഞ്ച് വഞ്ചികൾക്ക് കേടുപറ്റി. ശക്തമായ മഴ കാരണം ഹാർബറിൽ നങ്കൂരമിട്ടതായിരുന്നു ഇവ.
 

10:40 AM

മഴയില്‍ വിനോദം വേണ്ട; കോഴിക്കോട് ജില്ലയില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ ഡി. ടി.പി.സി. സഞ്ചാരികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. അരിപ്പാറ, തുഷാരഗിരി, സരോവരം എന്നിവിടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. കോഴിക്കോട്, ബേപ്പൂർ, വടകര ബീച്ചുകളിലും നിയന്ത്രണം.   

10:36 AM

വണ്ടിപ്പെരിയാറില്‍ നിന്ന് ആശ്വാസ വാര്‍ത്ത; ദേശീയപാതയില്‍ നിന്ന് വെള്ളം ഇറങ്ങുന്നു

കനത്ത മഴയിൽ കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാറിനു സമീപം  കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ബുധനാഴ്ച രാത്രി മുതൽ ഇതു വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. കനത്ത മഴയിൽ മുല്ലപെരിയാർ അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് ഏഴടി വെള്ളം ഉയർന്നു.  

10:27 AM

മാഞ്ഞാലി, പുത്തൻവേലിക്കര ഭാഗങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി

മാഞ്ഞാലി, പുത്തൻവേലിക്കര ഭാഗങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. മാഞ്ഞാലി പാലത്തിൽ പശുക്കളെയടക്കം കെട്ടിയിരിക്കുന്നു.

10:24 AM

ഇടുക്കിയില്‍ മഴ കുറഞ്ഞു

ഇടുക്കിയിൽ മഴ കുറഞ്ഞു. മൂന്നാറിൽ നിന്ന് വെള്ളമിറങ്ങി. ജില്ലയിൽ 19 ക്യാമ്പുകളിലായി 800 പേർ. 
 

10:23 AM

വലിയ ഡാമുകൾ തുറന്നു വിടേണ്ട സാഹചര്യമില്ല: എം എം മണി

വലിയ ഡാമുകൾ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകൾ സംബന്ധിച്ച് ആശങ്ക വേണ്ട. ഉച്ചക്ക് വൈദ്യുതി വകുപ്പ് യോഗം ചേരും. 

10:22 AM

അങ്ങാടിപ്പുറത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
 

10:21 AM

കരസേനയുടെ കൂടുതൽ യൂണിറ്റുകൾ രക്ഷാപ്രവര്‍ത്തനത്തിന്

കരസേനയുടെ കൂടുതൽ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് പാങ്ങോട് നിന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് പുറപ്പെട്ടു. അടിയന്തിര സാഹചര്യമുണ്ടായാൽ ഇറങ്ങാന്‍ രണ്ടു കോളം സേനയെയും  തയ്യാറാക്കി
 

10:16 AM

അട്ടപ്പാടിയില്‍ മഴ ശക്തമാകുന്നു, പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

അട്ടപ്പാടിയിൽ മഴ കനക്കുന്നു. ഇടവാണി, ഭൂതയാർ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥ. പാലങ്ങളും റോഡുകളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരം. 

10:15 AM

മഴക്കെടുതി: ഇടുക്കിയിൽ മരണം നാലായി

മഴക്കെടുതി ഇടുക്കിയിൽ മരണം നാലായി. ചിന്നാർ മങ്കുവയിൽ 67 കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. കമല വിലാസം വീട്ടിൽ രാജൻ പിള്ളയാണ് മരിച്ചത്. മങ്കുവ പള്ളി സിറ്റിക്ക് സമീപമുള്ള പള്ളിപടി കുരിശിങ്കൽ തോട്ടിലേക്ക് കാൽവഴുതി വീണാണ് അപകടം സംഭവിച്ചത്.

10:05 AM

ഫോർട്ട്‌ കൊച്ചിയിൽ എഞ്ചിൻ കേടായ റോറോ കടലിലേക്ക് ഒഴുകി

ഫോർട്ട്‌ കൊച്ചിയിൽ എഞ്ചിൻ കേടായ റോറോ കടലിലേക്ക് ഒഴുകി പോയി. യാത്രക്കാരെ ഇറക്കി കഴിഞ്ഞ ശേഷമാണ് റോറോ കടലിലേക്ക് ഒഴുകി പോയത്. മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും ചേർന്ന് റോറോ വൈപ്പിൻ കരയ്ക്ക് അടുപ്പിച്ചു. 

10:04 AM

മണിമലയാറ്റിൽ നിന്ന് വെള്ളം കയറുന്നു, 30 വീടുകൾ വെള്ളത്തില്‍

മണിമലയാറ്റിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുന്നു. തിരുവല്ല തിരുമൂലപുരത്ത് 30 വീടുകൾ വെള്ളത്തിലായി. 

10:02 AM

മന്ത്രി സി രവീന്ദ്രനാഥ്‌  കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പിൽ

മന്ത്രി സി രവീന്ദ്രനാഥ്‌  കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ശരിയായ മുന്നൊരുക്കങ്ങൾ നല്കിയതിനാലാണ് ഇടുക്കിയിലടക്കം  വലിയ ദുരന്തം ഒഴിവായതെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്നും മന്ത്രി. 

10:01 AM

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ മതില്‍ ഇടിഞ്ഞു

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ  ആവണംകോഡ് ഭാഗത്തെ മതിൽ ഇടിഞ്ഞു. സമീപത്തെ മൂന്നുനില കെട്ടിടം ഇടിഞ്ഞു മതിലിൽ വീണു. കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ല. വലിയ അപകടം ഒഴിവായി. 
 

10:00 AM

മന്ത്രി സി രവീന്ദ്രനാഥ്‌  കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പിൽ

മന്ത്രി സി രവീന്ദ്രനാഥ്‌  കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ശരിയായ മുന്നൊരുക്കങ്ങൾ നല്കിയതിനാലാണ് ഇടുക്കിയിലടക്കം  വലിയ ദുരന്തം ഒഴിവായതെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്നും മന്ത്രി. 

9:58 AM

കക്കയം ഡാമിന്റെ ഷട്ടർ മൂന്നടിയാക്കി ഉയർത്തി

കക്കയം ഡാമിന്‍റെ ഷട്ടർ മൂന്നടിയാക്കി ഉയർത്തി. ജാഗ്രതാ നിര്‍ദ്ദേശം. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം.

9:57 AM

ജാഗ്രത: ചാലക്കുടി, ചാലിയാര്‍ പുഴകള്‍ക്ക് സമീപമുള്ളവര്‍ മാറി താമസിക്കാന്‍ നിര്‍ദ്ദേശം

ചാലക്കുടി പുഴയിൽ രണ്ടടിയോളം വെള്ളം കയറും. പുഴയുടെ പരിസരത്തുള്ളവരും താഴ്ന്ന പ്രദേശത്തുള്ളവരും മുൻകരുതൽ എന്ന നിലയിൽ ക്യാമ്പുകളിലേക്ക് മാറണമെന്ന് തൃശൂർ ജില്ല കളകടർ. 
ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം.  കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിൻറെയും കൈ വരികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്.

9:46 AM

മൂലമറ്റം കോട്ടമല റോഡിന്‍റെ ഒരുഭാഗം ഒലിച്ചുപോയി

മൂലമറ്റം  കോട്ടമല റോഡിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ആശ്രമം ഭാഗം മുതലുള്ള റോഡാണ്  ഒലിച്ചുപോയത്.

9:39 AM

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ: കോഴിക്കോട് 4 മരണം മൂന്ന് പേരെ കാണാതായി

കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കിൽപെട്ട രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി,  ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വേങ്ങേരി വില്ലേജ്,  കണ്ണാടിക്കൽ വെള്ളത്തിൽ വീണ തലയടിച്ച് ഒരാൾ മരിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. മൂന്നുപേരെ കാണാതായി.

9:21 AM

കണ്ണൂര്‍ ശ്രീകണ്ഠാപുരം പൂര്‍ണ്ണമായി മുങ്ങുന്നു

മഴ കനത്തതോടെ കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരം പൂർണമായി മുങ്ങുന്നു. ഇരുനില കെട്ടിടങ്ങൾ മുങ്ങി. 

9:19 AM

കോഴിക്കോട് ഒരു മരണം കൂടി

കോഴിക്കോട് കണ്ണാടിക്കൽ വെള്ളത്തിൽ വീണ തലയടിച്ച് ഒരാൾ മരിച്ചു.

9:18 AM

വിലങ്ങാട് ഉരുള്‍പൊട്ടല്‍; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് ഉരുൾപൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദാസന്‍റെ ഭാര്യ ലിസിയാണ് മരിച്ചത്. 
 

9:15 AM

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി, 30ഓളം വീടുകള്‍ മണ്ണിനടിയില്‍

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി. 30 ഓളം വീടുകള്‍ മണ്ണിനടിയില്‍. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. ഏതാണ്ട് 60ലേറെ വീടുകളുള്ള പ്രദേശമാണ്. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ട്. ആളുകള്‍ മരങ്ങള്‍ക്കും പാറകള്‍ക്കും മുകളില്‍ കയറി നില്‍ക്കുകയാണെന്നാണ് വിവരം.  മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി. 

8:45 AM

സൈനിക സഹായം ലഭിക്കും; കാലവര്‍ഷക്കെടുതി നേരിടാന്‍ നേരത്തെ ഒരുങ്ങിയെന്ന് റവന്യൂ മന്ത്രി

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

8:37 AM

ജാഗ്രത: കക്കയം ഡാം മൂന്ന് അടി വരെ തുറക്കുന്നു

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും. നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക്  നിർദേശം. ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ, മങ്ങരോത്ത്, വേളം, മണിയൂർ പഞ്ചായത്തുകൾക്കും വടകര, പയ്യോളി നഗരസഭകൾക്കും ആണ് നിർദേശം നൽകിയത്

8:05 AM

പെരിയാർ, മൂവാറ്റുപുഴയാർ, ചാലക്കുടി ഭാഗത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പെരിയാർ, മൂവാറ്റുപുഴയാർ തീരത്തുള്ളവർ ശ്രദ്ധിക്കുക
മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു വെച്ചിരിക്കുകയാണ് പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ശ്രദ്ധിക്കണം.

ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം
പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്സ് വെള്ളം 2 മണിക്കൂറിനുള്ളിൽ പൊരിങ്ങൽകുത്തിലും മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും എത്തും. തീരവാസികൾ ജാഗ്രത പാലിക്കണം.

7:45 AM

ഇടുക്കിയിൽ റെഡ് അലർട്ട് തുടരുന്നു; 800 പേർ ക്യാംപുകളിൽ

ഇടുക്കി ജില്ലയിൽ റെ‍ഡ് അലർട്ട് തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ രാത്രി പുതിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കെടുതിയിൽ ജില്ലയിൽ മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇടുക്കിയിൽ എത്തി. 5 താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. 800ഓളം പേർ ഈ ക്യാമ്പുകളിലുണ്ട്. 

7:40 AM

മലപ്പുറത്ത് വീട് തകർന്ന് മണ്ണിനടിയിലായ നാല് പേർ മരിച്ചു

മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരും മരിച്ചതായി റിപ്പോർട്ട്

4:54 PM IST:

വൻ ദുരന്തങ്ങളുണ്ടായ രണ്ടിടങ്ങളിലും രക്ഷാ ദൗത്യം ദുഷ്കരം. കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് പി.വി അൻവർ എംഎല്‍എ. രക്ഷാപ്രവർത്തകർക്കും അപകടമുണ്ടാകുന്ന അവസ്ഥയാണുള്ളത്. പുത്തുമലയിലും രക്ഷാപ്രവർത്തനം ദുഷ്കരം. കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

4:53 PM IST:

മിന്നല്‍പ്രളയത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 പേർ മരിച്ചു . തൃശ്ശൂർ പുതുക്കാട് നെടുമ്പാടിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു . തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത് . ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 33 ആയി .

4:12 PM IST:

ചാലക്കുടി സുരക്ഷിതമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ജലനിരപ്പ് താഴ്ന്നു. മറ്റ് ഡാമുകളിൽ നിന്ന് വെള്ളം വരുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി.

4:10 PM IST:

കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശം. 

4:08 PM IST:

ജില്ലയിൽ മഴക്കെടുതി ശക്തമായ പശ്ചാത്തലത്തിൽ സേഫ് ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശ്ശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ നേരത്തെ തന്നെ സേഫ് ക്യാമ്പുകളിലേക്ക് മാറാൻ അവസരം ഒരുക്കും. മഴക്കെടുതിയെത്തുടർന്ന് ചെങ്ങന്നൂരിൽ ഒരു ദുരിതാശ്വസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.12 കുടുംബങ്ങളാണ് ഇവിടെയുള്ളത്

4:40 PM IST:

കണ്ണൂരിൽ നിന്ന് അറുപത് പേരടങ്ങുന്ന ഓരോ കോളം സൈന്യത്തെ വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലേക്കും, കുടകിലെ വിരാജ് പേട്ടിലേക്കും വിന്യാസിച്ചു. 

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 3 കോളം സൈന്യത്തെ (ഒരു സംഘത്തിൽ 62 പേ‍ർ) ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. ആകെ മൊത്തം 9 കോളം സൈന്യമാണ് കേരളത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 

വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. മിഗ് 17 വിമാനങ്ങളും ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

തീരദേശ സംരക്ഷണ സേനയുടെ 16 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു. 3 ടീമുകൾ ബേപ്പൂരിലുണ്ട്. ഇവർ ഇതുവരെ 500 പേരെ രക്ഷിച്ചു. കൊച്ചിയിൽ 10 ടീമുകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത്, 3 ടീമുകളെ തയ്യാറാക്കി നിർത്തി. 

4:01 PM IST:

മലപ്പുറം കോട്ടക്കുന്നിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മൂന്ന് പേര്‍ അകത്ത് കുടുങ്ങി. 

3:59 PM IST:

കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നു. ആർപ്പുക്കര, കുമരകം എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി. 

3:58 PM IST:

തൃശൂര്‍ പുതുക്കാട് നെടുമ്പാളിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത്. 

3:53 PM IST:

മഴ കുറഞ്ഞിട്ടും ഉയർന്ന ജലനിരപ്പ് താഴാത്തതാണ് കാസര്‍കോട് നീലേശ്വരത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇന്നലെ രാത്രിയാണ് അച്ചാംതുരുത്തി , കോട്ടപ്പുറം, മയിച്ച പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇരുനൂറോളം വീട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിച്ചു കഴിഞ്ഞു. കാര്യങ്കോട് പുഴ കര കവിഞ്ഞതാണ് വെള്ളം ഉയരാൻ കാരണം. 

3:46 PM IST:

പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. അണക്കെട്ടിൽ ഇന്ന്  രാവിലെ 10 വരെ 109. 23 മീറ്റർ ജലനിരപ്പാണുള്ളത്.

3:40 PM IST:

വയനാട് പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം  എ.കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

3:35 PM IST:

ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ.  തെരച്ചിൽ ഏറെ ദുഷ്ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ എന്ന് എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.സർക്കാർ തീരുമാനപ്രകാരം പാലക്കാട്‌ നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തുമെന്നും എംഎല്‍എ

3:31 PM IST:

തൃശ്ശൂര്‍ തലപ്പിള്ളി താലൂക്കിലെ അസുരൻകുണ്ട് ഡാം നിശ്ചിത അളവിൽ തുറക്കുന്നു .ചേലക്കര ,പാഞ്ഞാൾ ,മുള്ളൂർക്കര പഞ്ചായത്തുകളിലെ പരിസരവാസികൾ ജാഗ്രത പാലിക്കണം .ചേലക്കര തോട് വഴി വെള്ളം ഭാരതപ്പുഴയിൽ എത്തി ചേരുന്നതിനാൽ അതിന്‍റെ തീരത്തുള്ളവർ വെള്ളത്തിലിറങ്ങുകയോ മത്സ്യബന്ധനത്തിന് പോവുകയോ ചെയ്യരുതെന്ന് നിർദേശം .ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ സുരക്ഷയും മുൻ നിർത്തിക്കൊണ്ട് നിശ്ചിത അളവിൽ ഡാം തുറന്നു വിടാനുള്ള അനുവാദം ജില്ലാ കലക്ടർ നൽകിയിട്ടുണ്ട് 

3:26 PM IST:

കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍  ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും
22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി  രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക്  രണ്ടു കോടി രൂപയും നല്‍കും.

3:26 PM IST:

ചെറുതുരുത്തിയില്‍ ഭാരതപുഴ കവിഞ്ഞൊഴുകുന്നതിനാൽ  ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പുഴയിൽ റെയില്‍വെ മേൽപ്പാലത്തിനോട് ചേർന്ന് വെള്ളം ഒഴുകുന്നുണ്ട്.

4:31 PM IST:

തലയോലപ്പറമ്പ് യു പി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ കടുത്തുരുത്തി ഫയർ ഫോഴ്സ് ജീവനക്കാരൻ താഴെ വീഴു. അഭിജിത്താണ് താഴെ വീണത്. അപകടത്തില്‍ അഭിജിത്തിന് ഗുരുതര പരിക്കേറ്റു. ഇയാളെ  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3:22 PM IST:

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള അവശ്യവസ്തുക്കള്‍ക്കായി സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍. . 44 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ

1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )
04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )
സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030
റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976
ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954

3:03 PM IST:

ആർമ്മി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് ജില്ലയിൽ മാറ്റി പാർപ്പിച്ചത്.

2:51 PM IST:

കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്നതതല യോഗം. ഓരോ ജില്ലയിലേയും നിലവിലെ സ്ഥിതി വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തു. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശുപത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. 

ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പ് വരുത്തുന്നതാണ്. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലകള്‍ തോറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്‍റെ സംഘത്തെ എല്ലായിടത്തും സജ്ജമാക്കിവരുന്നു. 
 

2:48 PM IST:

കാസര്‍കോട് നീലേശ്വരം കാര്യങ്കോട് പുഴ കരകവിഞ്ഞതോടെ അച്ചാംതുരുത്തി, പടുതുരുത്തി ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും വെള്ളം ഉയരുന്നതിനാൽ പ്രദേശത്തു നിന്നും ആളുകൾ വീടുമാറിക്കൊണ്ടിരിക്കുകയാണ്. 40 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വെള്ളം ഉയരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നീലേശ്വരം പടുത്തുരുത്തിയിൽ നിന്നും മുജീബ് റഹ്മാൻ തയ്യാറാക്കിയ റിപ്പോർട്ട്.

2:44 PM IST:

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്‍റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർ മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എൻജിനിയർ ബൈജുവാണ് മരിച്ചത്.

2:37 PM IST:

കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിലെ വണ്ടിപ്പെരിയാർ റൂട്ടിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. വണ്ടിപെരിയാറിനു സമീപം റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ബുധനാഴ്ച രാത്രി മുതൽ ഗതാഗതം നിലച്ചിരുന്നു. മഴ കുറഞ്ഞതോടെ റോഡിലെ വെള്ളം കുറഞ്ഞു

2:45 PM IST:

കോഴിക്കോട് പാലക്കാട് പാതയില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പറളിക്ക് സമീപം ട്രാക്കിൽ വെള്ളം കയറി. പട്ടാമ്പി കാരയ്ക്കാട് റെയിൽപാതയിലേക്ക് മണ്ണിടിഞ്ഞ് ട്രെയിനുകൾ വിവിധയിടങ്ങളിൽ കുടുങ്ങി. ഇന്നത്തെ അമൃത എക്സ്പ്രസ്സ് cancel ചെയ്തു

കോഴിക്കോടിനും ഷൊർണ്ണൂരിനും ഇടയിൽ റെയിൽ ഗതാഗതം നിർത്തിവച്ചു. ചാലിയാറിൽ ജലനിരപ്പ് അപകടകരമാവും വിധം ഉയർന്നെന്ന് റെയിൽവേ. കല്ലായിക്കും ഫറോക്കിനും ഇടയിൽ ട്രാക്ക് സസ്പെൻറ് ചെയ്തു.

ഷൊർണൂരിനും കുറ്റിപ്പുറത്തിനും ഇടയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. അവിടേയും ട്രാക്ക് സസ്പെന്‍റ് ചെയ്തു. ഫറോക്ക്, കല്ലായി പാലങ്ങളിൽ ട്രാക്കിന് മുകളിലേക്ക്  ജല നിരപ്പ് ഉയർന്നതിനാലാണ്  ഗതാഗതം നിർത്തിവെച്ചത്.

2:04 PM IST:

ചാലക്കുടി താലൂക്കിൽ ഇതുവരെയായി 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 627 കുടുംബങ്ങളിൽ നിന്നായി 2547 പേരെയാണ് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ചാലക്കുടിയിൽ മഴ പെയ്യുന്നില്ല.

1:59 PM IST:

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന ഉടന്‍ എത്തും. എഴുപതോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശത്തേക്കുള്ള പാലവും റോഡുകളും തകര്‍ന്നിരിക്കുകയാണ്. മണ്ണിനടിയിലായ വീടുകളിലെ ആളുകളെ കുറിച്ച് യാതൊരു വിവരവുമില്ല. 

1:54 PM IST:

ശക്തമായ മഴ നിലനിൽക്കുന്നതുകൊണ്ടും അപകട സാധ്യത ഉള്ളതിനാലും പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു. താഴെ പറയുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. 

  • വെള്ളിയാങ്കല്ല് പാർക്ക്
  • കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം
  • മംഗലം ഡാം ഉദ്യാനം

 

1:51 PM IST:

നാളെയും മറ്റന്നാളും അവധി ഒഴിവാക്കി സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ജീവനക്കാർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

1:46 PM IST:

വരും മണിക്കൂറുകളിൽ മഴ കുറയുമെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നിലവിൽ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും . പക്ഷെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ അറിയാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രം അറിയിക്കുന്നത്.

1:44 PM IST:

കണ്ണൂരിൽ ശ്രീകണ്ഠാപുരം നഗരത്തെ മുക്കിയ വെള്ളം കനത്ത മഴയിൽ അടിക്കടി ഉയരുകയാണ്. മലയോരത്ത് പുഴയുടെ സമീപത്തുള്ള നഗരങ്ങളിൽ എല്ലാം വെള്ളം കയറിയിരിക്കുകയാണ്.  വെള്ളം ഇറങ്ങാത്തതിനാൽ  സമീപ പ്രദേശങ്ങളും വെള്ളം കയറൽ ഭീതിയിലാണ്.

2:52 PM IST:

നാളെ ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, കാസർകോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 

1:31 PM IST:

കോഴിക്കോട് ജില്ലയില്‍ ഇതുവരെ ഒമ്പത് മരണം. ഉരുൾപൊട്ടലില്‍ നാല് പേരും വെള്ളത്തിൽ വീണ് നാല് പേരും മരിച്ചു. ഒരാള്‍ മരിച്ചത് ഇടിമിന്നലേറ്റ്. കഴിഞ്ഞ വർഷത്തേക്കാൾ  കൂടുതൽ വെള്ളം കയറുന്നുവെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. 

1:20 PM IST:

ഉരുൾപൊട്ടലുണ്ടായ മേപ്പാടി പൂത്തുമലയ്ക്ക് സമീപം ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ കള്ളാടി റെയ്ൻ ഗേജ് സ്റ്റേഷനിൽ ഇന്ന് രാവിലെ 550mm എന്ന അവിശ്വസനീയമായ മഴ രേഖപ്പെടുത്തിയിരിക്കുന്നു. വയനാട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം 250 മുതൽ 300mm വരെ പേമാരി ലഭിച്ചിരിക്കുന്നു. അതീവ ജാഗ്രതാ നിര്‍ദ്ദേശം. 

1:15 PM IST:

കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി പൊലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്പാടുമായി നിയോഗിച്ചു. ലോക്കല്‍ പൊലീസിനെ കൂടാതെ കേരളാ ആംഡ് പൊലീസ് ബറ്റാലിയനുകള്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്പോണ്‍സ് റെസ്ക്യൂ ഫോഴ്സ്, നാല് റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റര്‍ റിലീഫ് ടീം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ ദുരിതനിവാരണ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജെ.സി.ബികള്‍ എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വാര്‍ത്താവിനിമയബന്ധം തകരാറായ സ്ഥലങ്ങളില്‍ പൊലീസിന്‍റെ വയര്‍ലസ് സെറ്റും സാറ്റ്‍ലൈറ്റ് ഫോണുകളും ഉപയോഗിച്ചു വരുന്നു.

ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കുന്നതിന് പൊലീസ് സഹായം ലഭ്യമാക്കും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുമായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫന്‍സ് വഴി ആശയവിനിമയം നടത്തിവരുന്നു.
 

1:06 PM IST:

കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സേവന സന്നദ്ധരായിട്ടുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി റെജിസ്റ്റർ ചെയ്യേണ്ടതാണ്

https://keralarescue.in/volunteer

1:04 PM IST:

12:53 PM IST:

ഈരാറ്റുപേട്ടയിൽ വീണ്ടും വെള്ളമെത്തുന്നു. മീനച്ചിലാറിൽ കനത്ത ഒഴുക്ക്. ഇഴ ജന്തുക്കളും ഒഴുകി വരുന്നു. 
 

12:51 PM IST:

കോഴിക്കോടിന്‍റെ മലയോര പ്രദേശമായ തൊട്ടില്‍പ്പാലത്ത് വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍. 
കണ്‍ട്രോള്‍ റൂം നമ്പര്‍:  0497 - 2713266, 9446682300

12:41 PM IST:

ആറന്മുള വള്ള സദ്യ ഞായറാഴ്ച വരെ ഉണ്ടാകില്ല. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് വള്ളസദ്യ ഉപേക്ഷിച്ചതെന്ന് പള്ളിയോട സേവാ സംഘം അറിയിച്ചു. 

12:39 PM IST:

തൃശൂർ നഗരത്തിൽ പെരിങ്ങാവിൽ വെള്ളം കയറി. ആളുകള ഒഴിപ്പിക്കുന്നു

12:36 PM IST:

ഗവി - വണ്ടിപ്പെരിയാർ പാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ. ആളപായമില്ല. 

12:32 PM IST:

ശക്തമായ മഴയില്‍ ട്രെയിൻ ഗതാഗതം താറുമാറായി. പാലക്കാട് ഷൊർണ്ണൂർ റൂട്ടിൽ മണ്ണിടിഞ്ഞു. ഒറ്റപ്പാലത്തിനും പറളിക്കും ഇടയിൽ ട്രാക്കിൽ വെള്ളം കയറി. കായംകുളം എറണാകുളം റൂട്ടിൽ പലയിടത്തും മരം വീണു. 

12:28 PM IST:

കോഴിക്കോട് കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു. തിരുവള്ളൂർ, ചെറുവണ്ണൂർ, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളിൽ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ നിർബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു

12:26 PM IST:

കാലടി കാഞ്ഞൂരിൽ നാല് വീടുകൾ വെള്ളത്തിൽ മുങ്ങി. 14 വീടുകളിലേക്ക് വെള്ളം കയറി.

12:21 PM IST:

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കൊല്ലം തെൻമല പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക്

12:19 PM IST:

വയനാട്ടിൽ ആവശ്യമായ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ എയർ ലിഫ്റ്റ് ചെയ്യും. മൂന്നു കോളം സൈനികർ രംഗത്തുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നിടത്ത് പകരം സംവിധാനം സ്ഥാപിക്കും. വയർലസ് സംവിധാനം കൊണ്ടുവയ്ക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി

12:14 PM IST:

വിലങ്ങാട് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ നാല് പേരുടെ മൃതശരീരം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയായി. ലിസി, ബാബു, മേരിക്കുട്ടി, അതുൽ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇവിടെ മൂന്ന് വീടുകളാണ് തകർന്നത്. 
 

12:12 PM IST:

കസർഗോഡ്, കണ്ണൂർ ജില്ലകളിൽ പലസ്ഥലങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ പോലും വെള്ളം ഉയരാത്ത ഇടങ്ങളിലും ഇത്തവണ വെള്ളം പൊങ്ങിയിട്ടുണ്ട്. തളിപ്പറമ്പ താലൂക്കിൽ മാത്രം 3000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലെന്ന ഡെപ്യൂട്ടി തഹസിദാർ മനോഹരൻ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. 

12:06 PM IST:

സംസ്ഥാനത്ത് 24 ഇടത്ത് ഉരുള്‍പൊട്ടലുണ്ടായതായി മുഖ്യമന്ത്രി. 

12:06 PM IST:

അതിതീവ്ര മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. അപായ സാധ്യതയുള്ള മേഖലകളിൽ മാറാൻ ശങ്കിക്കരുത്. പരിഭ്രാന്തരായി കൂട്ടത്തോടെ മാറരുത്. ജാഗ്രതയെന്നാല്‍ പരിഭ്രാന്തരാകണമെന്നല്ലെന്നും മുഖ്യമന്ത്രി. 

12:00 PM IST:

സംസ്ഥാന കൺട്രോൾ റും - 1070
ജില്ല കളിൽ - 1077 (അതത് പ്രദേശത്തെ എസ്‍ടിഡി കോഡ് ചേര്‍ത്ത് അടിക്കുക )
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ -2331 639, 2333 198
സെക്രട്ടറിയേറ്റിലെ ഓപ്പറേഷൻ സെൽ - 25 18356

11:54 AM IST:

തിരുവനന്തപുരത്തുനിന്ന് കൂടുതൽ വിമാന സർവീസുകള്‍ നടത്തും. കൊച്ചിയിലെ നേവൽ ബെയ്സ് എയർപോർട്ട് പ്രവർത്തന സജ്ജമാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും. റെയിൽ ട്രാക്കിൽ മരം വീണാൽ ഉടൻ മാറ്റാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.  

4:13 PM IST:

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 ടീമുകൾ രംഗത്ത്. മൂന്ന് കോളം സൈന്യം സജ്ജം. രക്ഷാ പ്രവർത്തനം ഭക്ഷണ വിതരണം എന്നിവക്കു സൈന്യത്തിന്റെ സേവനം ആവശ്വപ്പെട്ടു. 

11:48 AM IST:

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടല്‍. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച രാഹുല്‍ ഗാന്ധി അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി. 

സംസ്ഥാനത്ത്‌, പ്രത്യേകിച്ച്‌ വയനാട്ടിൽ അതിരൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ എം പി അടിയന്തര സഹായങ്ങൾക്കായി പ്രധാനമന്ത്രിയോട് സംസാരിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകി

— Rahul Gandhi - Wayanad (@RGWayanadOffice)

11:42 AM IST:

ജലനിരപ്പ് ഉയർന്നതിനാല്‍ മണിയാർ ഡാമിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു. പമ്പാ നദിയുടെയും കക്കാട് ആറിന്‍റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

11:36 AM IST:

തമിഴ്‍നാട്ടിലേക്കുള്ള കോട്ടൂർ കനാൽ തകർന്നതിനാൽ ചാലക്കുടിയിൽ കൂടുതൽ വെളളം എത്താന്‍ സാധ്യതയുണ്ട്. പെരിയാർ കവിഞ്ഞൊഴുകുന്നതിനാൽ ആലുവ, കാലടി താഴ്ന്ന പ്രദേശങ്ങൾ വെളളത്തിലാകുമെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി. 

11:34 AM IST:

സംസ്ഥാനത്ത് ആകെ 315 ക്യാമ്പുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22,165 പേർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ജില്ലാ കളക്ടർമാർക്കാണ്. ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി

11:29 AM IST:

കനത്ത മഴയെ തുടര്‍ന്ന് മംഗലാപുരത്തുനിന്നുള്ള വിമാന സർവീസുകൾ വൈകുന്നു. രാവിലെ 9.20ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ മംഗലാപുരം ദുബായ് സർവീസ് ഉച്ചകഴിഞ്ഞു 3.15ന് പുറപ്പെടും. 

11:28 AM IST:

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷിൽ ടീം പ്രവർത്തനം ആരംഭിച്ചു.  

കാസര്‍കോട് കണ്‍ട്രോള്‍ റൂം നമ്പര്‍ - 0467-2202537, 9496007034.

അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

12:01 PM IST:

കാസര്‍കോട് താഴ്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. നീലേശ്വരം ചാത്തമത്ത ഭാഗങ്ങളിൽ  വീടകളിൽ വെള്ളം കയറി. കാര്യങ്കോട് പുഴ കവിഞ്ഞൊഴുകുന്നു
 

11:22 AM IST:

വടക്കൻ കർണാടകത്തിൽ മഴ കുറഞ്ഞതോടെ റെഡ് അലർട്ട് പിൻവലിച്ചു. 

11:21 AM IST:

ഉടുമ്പന്‍ചോല: 124.2
ദേവികുളം: 205.2
പീരുമേട്: 273
തൊടുപുഴ:161.2
ഇടുക്കി: 191.2

11:19 AM IST:

ഡാമുകൾ തുറന്നു വിടുമ്പോൾ ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2018 ആവർത്തിക്കരുത്. വീഴ്ചക്കുറവുകൊണ്ട് ജനങ്ങൾ ദുരിതത്തിലാകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

11:17 AM IST:

താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു. 

11:15 AM IST:

കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ആയ കാസര്‍കോട് അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലത്തിന്‍റെ ഒരു ഭാഗം കനത്ത മഴയിലും വെള്ളപാച്ചിലിലും ഒലിച്ചു പോയി

11:11 AM IST:

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായത് വന്‍ ദുരന്തം. നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി. അപകടത്തില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 
കണ്‍ട്രോള്‍ റൂം 0493 6204151, 9446394126

11:04 AM IST:

വണ്ടിപ്പെരിയാറില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത. ദേശീയപാതയില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. 

11:02 AM IST:

ചാലക്കുടി കോട്ടറ്റ് വീടുകളിൽ വെള്ളം കയറി. ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പ്രദേശത്ത് 50 ഓളം പേർ കുടുങ്ങി കിടക്കുകയാണ്. 

10:58 AM IST:

സംസ്ഥാനത്ത് ഒമ്പത് ജില്ലക ളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർകോഡ് വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എന്നിവടങ്ങളിൽ ഓറഞ്ച് അലർട്ട്.

10:56 AM IST:

കോഴിക്കട് കണ്ണാടിക്കൽ വെള്ളത്തിൽ വീണ് ഒരാള്‍ മരിച്ചു. രഞ്ജിത്ത്-ലാൽ (40) ആണ് മരിച്ചത്. ചിറ്റത്ത്  മണ്ണിൽ തലയടിച്ചായിരുന്നു മരണം. 

10:55 AM IST:

കോഴിക്കോട് സൈന്യം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. 30 പേരടങ്ങുന്ന ആർമി ടീം താമരശ്ശേരിയിലും 20 പേരടങ്ങുന്ന ബിഎസ്എഫ് ടീം വിലങ്ങാടും രക്ഷാപ്രവർത്തനം തുടരുന്നു. 

10:50 AM IST:

എറണാകുളം ഏലൂർ ബോസ്കോ കോളനിയിലെ അൻപതിലധികം വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

10:48 AM IST:

കോഴിക്കോട് കൊയിലാണ്ടിയിൽ ശക്തമായ കാറ്റിൽ ഹാർബറിൽ വ്യാപക നാശനഷ്ടം. മൂന്ന് വള്ളങ്ങൾ മറിഞ്ഞുതകർന്നു. അഞ്ച് വഞ്ചികൾക്ക് കേടുപറ്റി. ശക്തമായ മഴ കാരണം ഹാർബറിൽ നങ്കൂരമിട്ടതായിരുന്നു ഇവ.
 

10:42 AM IST:

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ ഡി. ടി.പി.സി. സഞ്ചാരികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. അരിപ്പാറ, തുഷാരഗിരി, സരോവരം എന്നിവിടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. കോഴിക്കോട്, ബേപ്പൂർ, വടകര ബീച്ചുകളിലും നിയന്ത്രണം.   

10:39 AM IST:

കനത്ത മഴയിൽ കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാറിനു സമീപം  കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ബുധനാഴ്ച രാത്രി മുതൽ ഇതു വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. കനത്ത മഴയിൽ മുല്ലപെരിയാർ അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് ഏഴടി വെള്ളം ഉയർന്നു.  

10:30 AM IST:

മാഞ്ഞാലി, പുത്തൻവേലിക്കര ഭാഗങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. മാഞ്ഞാലി പാലത്തിൽ പശുക്കളെയടക്കം കെട്ടിയിരിക്കുന്നു.

10:27 AM IST:

ഇടുക്കിയിൽ മഴ കുറഞ്ഞു. മൂന്നാറിൽ നിന്ന് വെള്ളമിറങ്ങി. ജില്ലയിൽ 19 ക്യാമ്പുകളിലായി 800 പേർ. 
 

10:25 AM IST:

വലിയ ഡാമുകൾ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകൾ സംബന്ധിച്ച് ആശങ്ക വേണ്ട. ഉച്ചക്ക് വൈദ്യുതി വകുപ്പ് യോഗം ചേരും. 

10:24 AM IST:

മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
 

10:24 AM IST:

കരസേനയുടെ കൂടുതൽ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് പാങ്ങോട് നിന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് പുറപ്പെട്ടു. അടിയന്തിര സാഹചര്യമുണ്ടായാൽ ഇറങ്ങാന്‍ രണ്ടു കോളം സേനയെയും  തയ്യാറാക്കി
 

10:18 AM IST:

അട്ടപ്പാടിയിൽ മഴ കനക്കുന്നു. ഇടവാണി, ഭൂതയാർ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥ. പാലങ്ങളും റോഡുകളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരം. 

10:21 AM IST:

മഴക്കെടുതി ഇടുക്കിയിൽ മരണം നാലായി. ചിന്നാർ മങ്കുവയിൽ 67 കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. കമല വിലാസം വീട്ടിൽ രാജൻ പിള്ളയാണ് മരിച്ചത്. മങ്കുവ പള്ളി സിറ്റിക്ക് സമീപമുള്ള പള്ളിപടി കുരിശിങ്കൽ തോട്ടിലേക്ക് കാൽവഴുതി വീണാണ് അപകടം സംഭവിച്ചത്.

10:08 AM IST:

ഫോർട്ട്‌ കൊച്ചിയിൽ എഞ്ചിൻ കേടായ റോറോ കടലിലേക്ക് ഒഴുകി പോയി. യാത്രക്കാരെ ഇറക്കി കഴിഞ്ഞ ശേഷമാണ് റോറോ കടലിലേക്ക് ഒഴുകി പോയത്. മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും ചേർന്ന് റോറോ വൈപ്പിൻ കരയ്ക്ക് അടുപ്പിച്ചു. 

10:07 AM IST:

മണിമലയാറ്റിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുന്നു. തിരുവല്ല തിരുമൂലപുരത്ത് 30 വീടുകൾ വെള്ളത്തിലായി. 

10:10 AM IST:

മന്ത്രി സി രവീന്ദ്രനാഥ്‌  കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ശരിയായ മുന്നൊരുക്കങ്ങൾ നല്കിയതിനാലാണ് ഇടുക്കിയിലടക്കം  വലിയ ദുരന്തം ഒഴിവായതെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്നും മന്ത്രി. 

10:03 AM IST:

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ  ആവണംകോഡ് ഭാഗത്തെ മതിൽ ഇടിഞ്ഞു. സമീപത്തെ മൂന്നുനില കെട്ടിടം ഇടിഞ്ഞു മതിലിൽ വീണു. കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ല. വലിയ അപകടം ഒഴിവായി. 
 

10:36 AM IST:

മന്ത്രി സി രവീന്ദ്രനാഥ്‌  കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ശരിയായ മുന്നൊരുക്കങ്ങൾ നല്കിയതിനാലാണ് ഇടുക്കിയിലടക്കം  വലിയ ദുരന്തം ഒഴിവായതെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്നും മന്ത്രി. 

10:01 AM IST:

കക്കയം ഡാമിന്‍റെ ഷട്ടർ മൂന്നടിയാക്കി ഉയർത്തി. ജാഗ്രതാ നിര്‍ദ്ദേശം. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം.

9:59 AM IST:

ചാലക്കുടി പുഴയിൽ രണ്ടടിയോളം വെള്ളം കയറും. പുഴയുടെ പരിസരത്തുള്ളവരും താഴ്ന്ന പ്രദേശത്തുള്ളവരും മുൻകരുതൽ എന്ന നിലയിൽ ക്യാമ്പുകളിലേക്ക് മാറണമെന്ന് തൃശൂർ ജില്ല കളകടർ. 
ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം.  കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിൻറെയും കൈ വരികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്.

9:49 AM IST:

മൂലമറ്റം  കോട്ടമല റോഡിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ആശ്രമം ഭാഗം മുതലുള്ള റോഡാണ്  ഒലിച്ചുപോയത്.

9:52 AM IST:

കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കിൽപെട്ട രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി,  ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വേങ്ങേരി വില്ലേജ്,  കണ്ണാടിക്കൽ വെള്ളത്തിൽ വീണ തലയടിച്ച് ഒരാൾ മരിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. മൂന്നുപേരെ കാണാതായി.

9:41 AM IST:

മഴ കനത്തതോടെ കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരം പൂർണമായി മുങ്ങുന്നു. ഇരുനില കെട്ടിടങ്ങൾ മുങ്ങി. 

9:42 AM IST:

കോഴിക്കോട് കണ്ണാടിക്കൽ വെള്ളത്തിൽ വീണ തലയടിച്ച് ഒരാൾ മരിച്ചു.

9:41 AM IST:

വിലങ്ങാട് ഉരുൾപൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദാസന്‍റെ ഭാര്യ ലിസിയാണ് മരിച്ചത്. 
 

9:57 AM IST:

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി. 30 ഓളം വീടുകള്‍ മണ്ണിനടിയില്‍. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. ഏതാണ്ട് 60ലേറെ വീടുകളുള്ള പ്രദേശമാണ്. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ട്. ആളുകള്‍ മരങ്ങള്‍ക്കും പാറകള്‍ക്കും മുകളില്‍ കയറി നില്‍ക്കുകയാണെന്നാണ് വിവരം.  മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി. 

9:38 AM IST:

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

9:40 AM IST:

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും. നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക്  നിർദേശം. ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ, മങ്ങരോത്ത്, വേളം, മണിയൂർ പഞ്ചായത്തുകൾക്കും വടകര, പയ്യോളി നഗരസഭകൾക്കും ആണ് നിർദേശം നൽകിയത്

9:35 AM IST:

പെരിയാർ, മൂവാറ്റുപുഴയാർ തീരത്തുള്ളവർ ശ്രദ്ധിക്കുക
മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു വെച്ചിരിക്കുകയാണ് പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ശ്രദ്ധിക്കണം.

ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം
പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്സ് വെള്ളം 2 മണിക്കൂറിനുള്ളിൽ പൊരിങ്ങൽകുത്തിലും മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും എത്തും. തീരവാസികൾ ജാഗ്രത പാലിക്കണം.

9:38 AM IST:

ഇടുക്കി ജില്ലയിൽ റെ‍ഡ് അലർട്ട് തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ രാത്രി പുതിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കെടുതിയിൽ ജില്ലയിൽ മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇടുക്കിയിൽ എത്തി. 5 താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. 800ഓളം പേർ ഈ ക്യാമ്പുകളിലുണ്ട്. 

9:36 AM IST:

മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരും മരിച്ചതായി റിപ്പോർട്ട്

9:35 AM IST:

ആലപ്പുഴയിൽ റെയിൽപാളത്തിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എറണാകുളം- ആലപ്പുഴ  (56379)
ആലപ്പുഴ-എറണാകുളം പാസഞ്ചറുകളാണ് ഇന്ന് സർവ്വീസ് നടത്തില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കിയത്.

9:34 AM IST:

കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാൽ വക്താവ് അറിയിച്ചു. മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.

9:34 AM IST:

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരള സർക്കാർ http://keralarescue.in എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിക്കാനും ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയിക്കാനും അറിയാനും വെബ്സൈറ്റ് വഴി സാധിക്കും. സന്നദ്ധ സേവനത്തിനായി മുന്നോട്ട് വരാനും വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാനും വെബ്സൈറ്റിലൂടെ സാധിക്കും.
വിശദമായ വാർത്ത വായിക്കാം

പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമം. വാഹനങ്ങൾ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട്. രക്ഷാപ്രവർത്തകർകർ കാൽനടയായി കിലോമീറ്ററുകൾ നടന്നുപോകേണ്ട സ്ഥിതി. കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ കയറളം വില്ലേജിലെ ഒറപ്പൊടിയിൽ നാല് കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഇരിട്ടിയിൽ നിന്നും ഒരു ബോട്ട് പോകുമെന്ന് അധികൃതർ

9:33 AM IST:

കുറ്റ്യാടിപുഴയിൽ രണ്ട് പേരെ കാണാതായി. ആർപ്പുങ്കര വയലിലാണ് സംഭവം. മാക്കൂർ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്. വടകരയി വിലങ്ങാട് ആലുമൂലയിൽ ഉരുൾപൊട്ടി നാല് പേരെ കാണാതായതായി വിവരം. 

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ ബാണാസുര സാഗർ അണക്കെട്ടിൽ വെള്ളം നിറയുന്നു

9:33 AM IST:

വയനാട് മുട്ടിൽ മലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കുട്ടമംഗലം ഭാഗത്ത് പഴശി സെറ്റിൽമെന്‍റിൽ രണ്ടു പേർ മരിച്ചു. ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. പാലായിൽ റവന്യൂ, പോലീസ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നു. 

9:32 AM IST:

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ജില്ലയിൽ ഇന്നലെ 3 പേർ മരിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇന്നലെ രാത്രി ഇടുക്കിയിൽ എത്തിയിട്ടുണ്ട്.

9:31 AM IST:

വടകര വിലങ്ങാട് ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി, നാലുപേരെ കാണാതായി. നാലുപേരെ കാണാതായെന്നാണ് വിവരം. ഫയർഫോഴ്സിനും തഹസീൽദാർക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താൻ കഴിഞ്ഞിട്ടില്ല.

1:40 PM IST:

കണ്ണൂരിൽ ശ്രീകണ്ഠാപുരം നഗരത്തെ മുക്കിയ വെള്ളം കനത്ത മഴയിൽ അടിക്കടി ഉയരുകയാണ്. മലയോരത്ത് പുഴയുടെ സമീപത്തുള്ള നഗരങ്ങളിൽ എല്ലാം വെള്ളം കയറിയിരിക്കുകയാണ്.  വെള്ളം ഇറങ്ങാത്തതിനാൽ  സമീപ പ്രദേശങ്ങളും വെള്ളം കയറൽ ഭീതിയിലാണ്.

9:31 AM IST:

പീച്ചി ഡാം തുറക്കുന്നത് സംബന്ധിച്ച തെറ്റായ സന്ദേശം വാട്ട്സാപ്പിലും മറ്റും പ്രചരിക്കുന്നതായി കാണുന്നുവെന്ന് തൃശ്ശൂർ ജില്ല കളക്ടർ. ജനങ്ങളെ പരിഭ്രാന്തരാക്കും വിധത്തിലുള്ള ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ ആക്റ്റിലെ വകുപ്പ് 54 പ്രകാരം പരമാവധി ഒരു വർഷം വരെ തടവും പിഴയും ഈടാക്കുന്നതായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

12:55 PM IST:

കോഴിക്കോട്  കൊയിലാണ്ടി ചേമഞ്ചേരി വില്ലേജിൽ കുനിയിൽ കടവ് ഭാഗത്ത്‌ വെള്ളക്കെട്ടിൽ വീണ് ഒരാള്‍ മരിച്ചു. എണക്കാട് സത്യൻ (48) ആണ് മരിച്ചത്.