ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍; വിഴിഞ്ഞം പദ്ധതിക്കെതിരായ 32 ദിവസം നീണ്ട സമരത്തിന് അവസാനം

Published : Nov 01, 2020, 04:45 PM IST
ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍; വിഴിഞ്ഞം പദ്ധതിക്കെതിരായ 32 ദിവസം നീണ്ട സമരത്തിന് അവസാനം

Synopsis

18 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് സമരം തുടങ്ങിയത്. 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ ഒരുമാസത്തില്‍ അധികം നീണ്ടുനിന്ന പ്രദേശവാസികളുടെ സമരം പിൻവലിച്ചു. മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്. 32 ദിവസമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. 18 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് സമരം തുടങ്ങിയത്. പ്രദേശവാസികൾക്കും തുറമുഖത്ത് ജോലി നൽകുക, പുലിമുട്ട് നിർമ്മാണം  മൂലമുളള പ്രശ്‍നങ്ങള്‍ പരിഹരിക്കുക, പുനരധിവാസ പാക്കേജ് നടപ്പാക്കുക,  കുടിവെളള പ്രശ്നം പരിഹരിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. 

കുടിവെളള പദ്ധതി, ഗംഗയാർ തോട് നവീകരണം, മണ്ണെണ്ണ വിതരണം എന്നീ ആവശ്യങ്ങളിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും നേരത്തെ അംഗീകരിച്ചു. എന്നാൽ എല്ലാ ആവശ്യവും നടപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് കിട്ടാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി. ഇതിന് പിന്നാലെയാണ് ഒരുമാസം നീണ്ടുനിന്ന സമരം പ്രദേശവാസികള്‍ പിന്‍വലിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടർ മറിഞ്ഞ് അപകടം; രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു
സ്വതന്ത്രന് 65 വോട്ട്, ബിജെപിക്ക് 8; മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം