"ഒരിക്കലും ഉണരാതിരിക്കുന്നതിനേക്കാൾ ഒടുവിൽ ഉണരുന്നത് നല്ലത് " കോൺഗ്രസിനെ പരിഹസിച്ച് എം. സ്വരാജ് , പ്രാധാൻ്റെ രാജി സമരവിജയത്തിന്റെ തെളിവ്

Published : Jul 26, 2026, 01:45 PM IST
m swaraj

Synopsis

സമരത്തോട് അറച്ചുനിന്നവർക്കും ഒടുവിൽ പിന്തുണയ്ക്കേണ്ടി വന്നുവെന്ന് കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച സ്വരാജ്, ഒരിക്കലും ഉണരാതെയിരിക്കുന്നതിനേക്കാൾ നല്ലത് ഒടുവിൽ ഉണരുന്നതാണെന്നും അത് അവർക്കൊരു പാഠമാകട്ടെയെന്നും പറഞ്ഞു.

പാലക്കാട്: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം മഹത്തായ സമരത്തിന്റെ വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പ്രതികരിച്ചു. സർക്കാരിന്റെ ജനവിരുദ്ധ മനോഭാവത്തിനെതിരായ ജനവികാരമാണ് ഈ രാജിയിലൂടെ പ്രകടമായിരിക്കുന്നതെന്നും, കർഷക സമര വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കത്തിൽ സമരത്തോട് അറച്ചുനിന്നവർക്കും ഒടുവിൽ പിന്തുണയ്ക്കേണ്ടി വന്നുവെന്ന് കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച സ്വരാജ്, ഒരിക്കലും ഉണരാതെയിരിക്കുന്നതിനേക്കാൾ നല്ലത് ഒടുവിൽ ഉണരുന്നതാണെന്നും അത് അവർക്കൊരു പാഠമാകട്ടെയെന്നും പറഞ്ഞു. ഈ വിഷയത്തിൽ യാതൊരുവിധ അവകാശവാദങ്ങൾക്കും ഇല്ലെങ്കിലും, തുടക്കം മുതൽ അടിയുറച്ചുനിന്ന് മർദ്ദനം ഏറ്റുവാങ്ങിയത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണെന്നത് ജനങ്ങൾക്ക് പകൽ പോലെ വ്യക്തമാണെന്നും, ഇക്കാര്യത്തിൽ തുടക്കം മുതൽ തങ്ങൾക്ക് യാതൊരുവിധ സംശയങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സമരം എല്ലാവർക്കും ഒത്തൊരുമയുടെ വലിയ പാഠമാണ് നൽകുന്നതെന്നും എം. സ്വരാജ് വ്യക്തമാക്കി. ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വിജയം ഓർമ്മിപ്പിക്കുന്നത്. ഒടുവിൽ എല്ലാവർക്കും സമരത്തെ പിന്തുണയ്‌ക്കേണ്ടി വന്ന സാഹചര്യം ജനകീയ മുന്നേറ്റങ്ങളുടെ കരുത്താണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിജെപിക്ക് ഐക്യദാർഢ്യം; കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കൾ ദില്ലിയിലെത്തി
ബസ് ഇരു ഡിവൈഡറുകളിലും ഇടിച്ചു, ടയർ ഊരിത്തെറിച്ചു, അമിതവേഗമോ സാങ്കേതികതകരാറോ, കുറ്റിപ്പുറം അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി