സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം; 361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്

Published : Aug 03, 2026, 10:12 PM IST
Kerala Hospitals Thumb

Synopsis

സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ 'ലക്ഷ്യ', 'എൻ.ക്യു.എ.എസ്' ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചു. മാതൃ-ശിശു സംരക്ഷണ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ നേട്ടം. ഇതോടെ സംസ്ഥാനത്ത് എൻ.ക്യു.എ.എസ് അംഗീകാരമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 361 ആയി ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും മാതൃ-ശിശു സംരക്ഷണ നിലവാരവും ഉയർത്തുന്നതിന്റെ ഭാഗമായി കൂടുതൽ സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ 'ലക്ഷ്യ' , 'എൻ.ക്യു.എ.എസ്' സർട്ടിഫിക്കേഷനുകൾ ലഭിച്ചു. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, പ്രസവാനന്തര ശുശ്രൂഷ, അണുബാധ നിയന്ത്രണം, ലേബർ റൂമുകളുടെയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തിയേറ്ററുകളുടെയും ഗുണനിലവാരം ഉയർത്തുക എന്നിവ മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.

നെയ്യാറ്റിൻകര ജനറൽ ആശുപത്രി (തിരുവനന്തപുരം): എൻ.ക്യു.എ.എസ് അംഗീകാരത്തിന് പുറമെ (98.25%), ലക്ഷ്യ പദ്ധതിയിൽ ഓപ്പറേഷൻ തിയേറ്ററിന് 98.11 ശതമാനവും ലേബർ റൂമിന് 99.69 ശതമാനവും സ്കോർ നേടി. ചെങ്ങന്നൂർ ജില്ലാ ആശുപത്രി (ആലപ്പുഴ): ഓപ്പറേഷൻ തിയേറ്ററിന് 90.06%, ലേബർ റൂമിന് 91.64%. ഐ.എം.സി.എച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്: ഓപ്പറേഷൻ തിയേറ്ററിന് 98.84%, ലേബർ റൂമിന് 96.50% എന്ന മികച്ച സ്കോറോടെ പുനഃഅംഗീകാരം നേടി. ഇതോടെ സംസ്ഥാനത്ത് ആകെ 20 ആശുപത്രികൾക്ക് (3 മെഡിക്കൽ കോളേജുകൾ, 13 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ) ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു.

കൊല്ലം വിക്ടോറിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (95.91%), കൊല്ലം പാരിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം (93.32%), തൃശൂർ നാട്ടിക പി.എച്ച്.സി (96.23%), മലപ്പുറം കൂരിയാട് യു.പി.എച്ച്.സി (96.49%) എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് ലഭിച്ചു. കൊല്ലം ചവറ (91.41%), ചാത്തന്നൂർ (96.83%) പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ അംഗീകാരം സ്വന്തമാക്കി. ഇവയ്ക്ക് പുറമെ ആലപ്പുഴയിലെ കഞ്ഞിപ്പാടം, കുന്നുമ്മ, ചാലടി; കോട്ടയത്തെ തോട്ടപ്പള്ളി; മലപ്പുറത്തെ രായിരിമംഗലം, മൂലക്കൽ, പുൽപ്പറ്റ; വയനാട്ടിലെ ചുളുക്ക, കുന്നംപേട്ട; കണ്ണൂരിലെ മാവടി, എടൂർ എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും തിളക്കമാർന്ന വിജയം നേടി.

പുതിയ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്ത് എൻ.ക്യു.എ.എസ് അംഗീകാരമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 361 ആയി ഉയർന്നു. 13 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 53 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 181 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 92 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കുമാണ് അംഗീകാരമുള്ളത്. എൻ.ക്യു.എ.എസ്/ലക്ഷ്യ അംഗീകാരങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ തലത്തിലും വർഷം തോറും സംസ്ഥാന തലത്തിലും പുനഃപരിശോധനയുണ്ടാകും. അംഗീകാരം നേടുന്ന കുടുംബാരോഗ്യ/നഗര പ്രാഥമിക കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 18,000 രൂപ വീതവും, മറ്റ് ആശുപത്രികൾക്ക് കിടക്കയൊന്നിന് 10,000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ അണ്ടർ സെക്രട്ടറിക്കെതിരെ നടപടി, ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ
ശബരിമല മിൽമ നെയ്യ് ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പിഎസ് പ്രശാന്തിനെതിരെയടക്കം നിർണായക കണ്ടെത്തലുകൾ