ഓപ്പറേഷൻ തൂഫാൻ: മലപ്പുറം അരീക്കോട് വൻ വേട്ട; 250 ഗ്രാം എംഡിഎംഎ, 5 ലക്ഷം രൂപ, ത്രാസുമായി യുവാവ് പിടിയിൽ

Published : Jul 02, 2026, 12:59 PM IST
Malappuram MDMA

Synopsis

അരീക്കോട് വീട്ടിൽ സൂക്ഷിച്ച 254 ഗ്രാം എം.ഡി.എം.എയുമായി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ അബ്ദുൾ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് അഞ്ച് ലക്ഷം രൂപയും വിദേശ കറൻസികളും ലഹരിക്കടത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇയാൾ ഒരു വലിയ ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണിയാണെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം: അരീക്കോട് വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവുമായി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ അരീക്കോട് പോലീസും മലപ്പുറം ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്ദുൾ നാസർ (36) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 254 ഗ്രാം എം.ഡി.എം.എ, അഞ്ച് ലക്ഷം രൂപ, വിദേശ കറൻസികൾ എന്നിവ പോലീസ് കണ്ടെടുത്തു.

മുണ്ടംപറമ്പ് ടൗണിൽ വെച്ച് നടത്തിയ സംശയസ്പദമായ പരിശോധനയിലാണ് 4 ഗ്രാം എം.ഡി.എം.എയുമായി അബ്ദുൾ നാസർ ആദ്യം പോലീസിന്റെ വലയിലാകുന്നത്. തുടർന്ന് ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് വീട്ടിൽ കൂടുതൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് 250 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തത്. ലഹരിമരുന്ന് തരംതിരിച്ച് വിൽക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ്സ്, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി, വിവിധ വിദേശ കറൻസികളും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കൂടാതെ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിലെ പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ അബ്ദുൾ നാസർ എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ഉൾപ്പെടുന്ന വലിയൊരു ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അരീക്കോട് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആസൂത്രിതമായ ക്വട്ടേഷൻ ആക്രമണം': ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ; അറസ്റ്റ് വൈകുന്നതിലും വിമർശനം
'സർക്കാർ അറിഞ്ഞില്ലേ? ജൂൺ 29ന് വിഴിഞ്ഞം കരാർ ഒപ്പിട്ടു'; 25 ശതമാനത്തിലേറെ ഓഹരി കൈമാറാൻ സർക്കാരിന്‍റെ മുൻകൂർ അനുമതി വേണമെന്ന് പിണറായി വിജയൻ