വിശാഖപട്ടണം ചാരകേസിൽ അറസ്റ്റിലായ മലയാളി ഒരു വർഷമായി എൻഐഎ നിരീക്ഷണത്തിൽ, കൂടുതൽ അന്വേഷണം 

Published : Feb 21, 2025, 09:57 AM IST
വിശാഖപട്ടണം ചാരകേസിൽ അറസ്റ്റിലായ മലയാളി ഒരു വർഷമായി എൻഐഎ നിരീക്ഷണത്തിൽ, കൂടുതൽ അന്വേഷണം 

Synopsis

മറ്റു പ്രതിരോധ കേന്ദ്രങ്ങളുടെയും വിവരങ്ങൾ ചോർന്നോ എന്നതിലും അന്വേഷണം തുടരുന്നതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. 

തിരുവനന്തപുരം: വിശാഖപട്ടണം ചാരകേസിൽ അറസ്റ്റിലായ മലയാളി പി. എ അഭിലാഷ് കഴിഞ്ഞ ഒരു വർഷമായി എൻഐഎ നിരീക്ഷണത്തിലായിരുന്നു. ഇയാളെയും ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു വ്യക്തിയെയും നേരത്തെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മറ്റു പ്രതിരോധ കേന്ദ്രങ്ങളുടെയും വിവരങ്ങൾ ചോർന്നോ എന്നതിലും അന്വേഷണം തുടരുന്നതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. 

വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി പി. എ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയിൽ നിന്ന് വേതൻ ലക്ഷ്‌മൺ ടൻഡൽ, അക്ഷയ് രവി നായിക് എന്നിവരെയും എൻഐഎ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്. പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയെന്നാണ് കേസ്. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്. കൊച്ചിയിലെയും കാർവാർ നാവിക സേന ആസ്ഥാനത്തെയും ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങളും പാകിസ്ഥാന് ചോർത്തി നൽകിയെന്ന ഗുരുതരമായ കുറ്റമാണ് പ്രതികൾക്കെതിരെ ആരോപിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇതുവരെ 670 ഷിപ്പുകളിലായി 14.5 ലക്ഷം കണ്ടെയ്നറുകൾ എത്തി; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ നിർമ്മാണം പൂർത്തീകരിക്കും: മന്ത്രി വി എൻ വാസവൻ
ആനയിറങ്ങിയാൽ ഉടൻ ഫോണിൽ അലർട്ട്; കാടുകളിൽ ‘എഐ കണ്ണുകൾ’, വനംവകുപ്പും ടാറ്റ ഗ്രൂപ്പും കൈകോർക്കുന്നു