പാർട് ടൈം ജോലി, ട്രേഡിങ്, ഡിജിറ്റൽ അറസ്റ്റ്; സൈബറിടത്തിൽ പണം പോകുന്നവർ മാത്രമല്ല, വലവിരിക്കുന്നവരിലും മലയാളികൾ

Published : Jul 10, 2024, 01:04 PM IST
പാർട് ടൈം ജോലി, ട്രേഡിങ്, ഡിജിറ്റൽ അറസ്റ്റ്; സൈബറിടത്തിൽ പണം പോകുന്നവർ മാത്രമല്ല, വലവിരിക്കുന്നവരിലും മലയാളികൾ

Synopsis

തട്ടിപ്പുകൾക്ക് ഇരകളെ കണ്ടെത്തുന്നതും പല രീതിയിലാണ്. ഈ വർഷം മാത്രം കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ ഏഴ് പേരാണ് ഓൺലൈൻ തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായത്.

കണ്ണൂർ: കണ്ണൂരിൽ ആറ് മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് ഇരുപത് കോടിയിലധികം രൂപ. സിറ്റി പൊലീസ് പരിധിയിൽ മാത്രം എഴുപത് കേസുകൾ രജിസ്റ്റർ ചെയ്തു. വടക്കേ ഇന്ത്യൻ സംഘങ്ങൾ മാത്രമല്ല, മലയാളികളും സൈബറിടത്തിൽ പണം തട്ടിപ്പിന് വല വിരിക്കുന്നുവെന്ന് പൊലീസ് പറയുന്നു. 

പാർട്ട് ടൈം ജോലിയും വായ്പയും വാഗ്ദാനം ചെയ്തും വലിയ തട്ടിപ്പുകളുണ്ട്. ഓൺലൈൻ ട്രേഡിങ് ആപ്പുകളിൽ വീണുപോകുന്നവരാണ് അധികവും. കണ്ണൂർ സ്വദേശിയിൽ നിന്ന് ഇങ്ങനെ ഒരു കോടി എട്ട് ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായത് നാല് മലയാളികളാണ്. താമരശ്ശേരി,പേരാമ്പ്ര സ്വദേശികളാണ് ഇവരെല്ലാം. പരസ്യങ്ങളിലൂടെ വലയിലാക്കി സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ചേർത്ത്,അധികലാഭം വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന്‍റെ രീതി.

ലഹരി വസ്തുക്കൾ നിങ്ങളുടെ പേരിലെത്തിയെന്ന് കള്ളം പറഞ്ഞ്, കേസാകുമെന്ന് ഭീഷണിപ്പെടുത്തി, അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് ഇരകളെ വലയിലാക്കുന്നവരുമുണ്ട്. ഒറ്റ ക്ലിക്കിൽ പണം പോകും. തട്ടിപ്പുകൾക്ക് ഇരകളെ കണ്ടെത്തുന്നതും പല രീതിയിലാണ്. ഈ വർഷം മാത്രം കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ ഏഴ് പേരാണ് ഓൺലൈൻ തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിവരം അറിയിക്കാൻ മറക്കരുതെന്ന് സൈബർ പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ