മഞ്ജുവിനെ കൊന്നെന്ന് മണികണ്‌ഠൻ പറഞ്ഞിട്ടും ആരും കാര്യമാക്കിയില്ല, ഒടുവിൽ എല്ലാം തെളിഞ്ഞു; ഭാര്യയെ കൊന്ന ഭർത്താവിന് ജീവപര്യന്തം തടവ്

Published : Jan 08, 2026, 08:45 PM IST
Manju Murder

Synopsis

പുനലൂർ മണിയാർ സ്വദേശിനി മഞ്ജുവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മണികണ്ഠന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. 2022 ഫെബ്രുവരി രണ്ടിനാണ് മഞ്ജു കൊല്ലപ്പെട്ടത്

കൊല്ലം: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. പുനലൂർ മണിയാർ സ്വദേശിനി മഞ്ജുവിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെയാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2022 ഫെബ്രുവരി 2നായിരുന്നു സംഭവം. തമ്മിലുണ്ടായ വഴക്കിനിടെ മണിയാറിലെ വാടക വീട്ടിൽ വെച്ചാണ് മണികണ്ഠൻ മഞ്ജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മഞ്ജുവിന്റെ കൂട്ടുകാരിയെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച പ്രതി, താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു.

വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയ ശേഷം ഇത്തരത്തിൽ ഫോണിൽ വിളിച്ച് അറിയിക്കുക മണികണ്ഠന്റെ സ്ഥിരം പ്രവർത്തിയായിരുന്നു. അതിനാൽ തന്നെ മഞ്ജു കൊല്ലപ്പെട്ടെന്ന് പറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല. രാവിലെ മഞ്ജുവിന്റെ സഹോദരൻ മനോജ് വീട്ടിലെത്തിയപ്പോഴാണ് മഞ്ജു കൊല്ലപ്പെട്ടെന്ന് വ്യക്തമായത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മണികണ്ഠനും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

പുനലൂർ പോലീസാണ് കേസ് അന്വേഷിച്ചത്. ജീവപര്യന്തത്തിന് പുറമേ ഒരു ലക്ഷം രൂപ പിഴയൊടുക്കാനും വിധിയിൽ പറയുന്നു. പിഴയടക്കാത്ത പക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് ജഡ്ജ് സീമ സി എംആണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി അഡ്വക്കറ്റ് ജയകുമാർ കെ ഹാജരായി. കുരിയോട്ടുമല ഫാമിലെ ദിവസവേതന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട മഞ്ജു. മഞ്ജുവിന്റെ മരണ ശേഷം മാതാപിതാക്കളാണ് ഇവരുടെ കുട്ടികളെ സംരക്ഷിച്ചിരുന്നത്. ഇവർ മരിച്ചതോടെ സഹോദരൻ മനോജിന്റെ സംരക്ഷണയിലാണ് കുട്ടികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിശദീകരിച്ച് മുഖ്യമന്ത്രി; 'ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ശിപാർശകൾ ഭൂരിഭാഗവും സർക്കാർ നടപ്പാക്കി, ബാക്കിയുള്ളവ ഉടൻ നടപ്പാക്കും'
കേന്ദ്രത്തിൻ്റെ അവകാശവാദങ്ങൾ പൂര്‍ണ്ണമായും തെറ്റെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി; 'കേരളം കൈവരിച്ച നേട്ടം ശക്തമായ മറുപടി'