മാനവീയം മാതൃകയിൽ ഒരു റോഡ് കൂടി; അയ്യങ്കാളി റോഡിന്‍റെ സൗന്ദര്യവത്കരണം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി

Published : Jan 18, 2024, 08:11 AM ISTUpdated : Jan 18, 2024, 11:36 AM IST
മാനവീയം മാതൃകയിൽ ഒരു റോഡ് കൂടി; അയ്യങ്കാളി റോഡിന്‍റെ സൗന്ദര്യവത്കരണം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി

Synopsis

തലസ്ഥാന നഗരത്തിലെ റോഡുകളാകെ അടച്ചിട്ട് പുനര്‍നിര്‍മ്മിക്കുകയാണ്. സ്മാർട്ട് റോ‍ഡ് പണി ഉടൻ തീർക്കുമെന്ന് സർക്കാരിന്‍റെ ഉറപ്പ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മാനവീയം മോഡലിൽ മറ്റൊരു റോഡ് കൂടി വരുന്നു. നവീകരണ പ്രവര്‍ത്തനങ്ങൾക്ക് അടച്ചിട്ട അയ്യങ്കാളി റോഡ് സൗന്ദര്യവത്കരണം കൂടി പൂര്‍ത്തിയാകുന്നതോടെ മാനവീയത്തിന് സമാനമാക്കുമെന്നാണ് പ്രഖ്യാപനം. തലസ്ഥാനവാസികൾക്ക് ദുരിതമായി മാറിയ സ്മാർട്ട് റോ‍ഡ് പണി ഉടൻ തീർക്കുമെന്നാണ് സർക്കാരിന്‍റെ ഉറപ്പ്.

പാളയത്ത് നിന്ന് യൂണിവേഴ്സിറ്റി കോളേജും ലൈബ്രറിയും ചുറ്റി ഓവര്‍ബ്രിഡ്ജ് വരെ പോകുന്ന റോഡാണ്. പണി മുടങ്ങിയും പണി ഇഴഞ്ഞും മാസങ്ങളായി തകര്‍ന്ന് കിടന്ന റോഡിലിപ്പോൾ ഒരുവശം അടച്ചിട്ട് തിരക്കിട്ട് നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. നവീകരണം പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി റോഡിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നാല് സോണുകളായി തിരിച്ച് മാനവീയം മോഡലിൽ സൗന്ദര്യവത്കരണമാണ് ഉദ്ദേശിക്കുന്നത്..

സ്മാര്‍ട് സിറ്റിയും പൊതുമരാമത്ത് വകുപ്പും തലസ്ഥാന നഗരത്തിലെ റോഡുകളാകെ അടച്ചിട്ട് പുനര്‍നിര്‍മ്മിക്കുകയാണ്. ആഴ്ചകളായി പണി മൂലം നഗരം വൻ ഗതാഗതകുരുക്കിലാണ്. 12 സ്മാര്‍ട് റോഡുകളിൽ 2 എണ്ണം ഗതാഗത യോഗ്യമാക്കിയെന്നും പൊതുമരാമത്ത് വകുപ്പിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന 28 റോഡുകളുടെ നിർമാണത്തിൽ 13 എണ്ണത്തിന്‍റെ ടാറിംഗ് പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. മാർച്ച് 31 ആണ് ഡെഡ്‍ലൈൻ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗണേഷ് കുമാറിനെ പൊലീസ് എപ്പോൾ അറസ്റ്റ് ചെയ്യും? ഉമ്മൻ ചാണ്ടിയോട് കാണിച്ച നീതികേടിനുള്ള കൂലി': രാഹുൽ മാങ്കൂട്ടത്തിൽ
'ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം, ഗണേഷിന്റെ ഭാര്യക്ക് മുഖ്യമന്ത്രിയെ തന്നെ വിളിക്കാമായിരുന്നു', മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം