മാണി സാറിന്റെ പാലായിൽ പിന്നെയും തോറ്റു മകൻ, മത്സരിച്ച 12 സീറ്റിലും തോൽവി, മാണി ഗ്രൂപ്പിനെ പാടെ ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ്!

Published : May 05, 2026, 02:37 AM IST
Jose K Mani And Roshy Augustine

Synopsis

തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ട് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് (എം) തകർന്നടിഞ്ഞു. എന്നാൽ, പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗം മത്സരിച്ച എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച് യുഡിഎഫിൽ കരുത്ത് തെളിയിച്ചു.

കോട്ടയം: മധ്യകേരത്തിലെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ മാണി ഗ്രൂപ്പിനെ പാടെ ഇല്ലാതാക്കിയ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്നുണ്ടായത്. മത്സരിച്ച 12 സീറ്റിലും ജോസ് കെ മാണിയും കൂട്ടരും തോറ്റു. എന്നാൽ മത്സരിച്ച എട്ടിൽ ഏഴു സീറ്റിലും ജയിച്ച് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാന്പ്യൻമാരുമായി.

മാണി സാറിൻ്റെ പാലായിൽ പിന്നെയും തോറ്റു മകൻ ജോസ്. ഭൂരിപക്ഷം ഇത്തിരി കുറഞ്ഞാലും ഇത്തവണ പാലാ പിടിക്കാമെന്ന പ്രതീക്ഷയിൽ കരിങ്കോഴയ്ക്കൽ തറവാടിനു മുന്നിൽ കാത്തുനിന്ന കേരള കോൺഗ്രസ് പ്രവർത്തകരെല്ലാം നിരാശരായി. പാലായിൽ മാത്രമല്ല അങ്ങ് ഇടുക്കിയിൽ പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ചീഫ് വിപ്പ് ജയരാജും തോറ്റു.പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെയും റാന്നിയിൽ പ്രമോദ് നാരായണന്റെയും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിളിന്റെയും പരാജയം കൂടി ആയതോടെ പാർട്ടി രൂപീകരണത്തിന് ശേഷം നിയമസഭയിൽ ഒരംഗം പോലും ഇല്ലാത്ത ഗതികേടിലേക്ക് വീണുപോയി മാണി ഗ്രൂപ്പ്.

ഇടതുപക്ഷത്തെ കേരള കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ യുഡിഎഫിന് ഒപ്പം നിന്ന് കേരള കോൺഗ്രസ് കരുത്തുകാട്ടുന്ന കാഴ്ചയും ഇന്ന് കണ്ടു കേരളം. പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് കാഞ്ഞങ്ങാട് ഒഴികെ മത്സരിച്ച എല്ലാ സീറ്റിലും തകർപ്പൻ വിജയം. പിജെ ജോസഫിൻ്റെ പിൻഗാമിയായി തൊടുപുഴയിൽ മൽസരിച്ച മകൻ അപു ജോൺ ജോസഫ് 40,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗംഭീര വിജയം നേടി. തിരുവല്ല, കടുത്തുരുത്തി, കുട്ടനാട്, ചങ്ങനാശേരി, കോതമംഗലം, ഇരിങ്ങാലക്കുട സീറ്റുകളും ജയിച്ച ജോസഫ് ഗ്രൂപ്പ് യുഡിഎഫിൽ രണ്ടു മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാൻ പാകത്തിലുള്ള കരുത്തുമായാണ് വമ്പൻ തിരിച്ചുവരവ് നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിരിഞ്ഞ താമരകൾ മൂന്നും എൽഡിഎഫി് സീറ്റിൽ, യുഡിഎഫ് സുനാമിക്കിടെയും ബിജെപി മാസ്, ആറിടങ്ങളിൽ രണ്ടാമത്
ജയിച്ചില്ലെങ്കിൽ ജീവനില്ല, രാഷ്ട്രീയമരണത്തിന്‍റെ വക്കിൽ നിന്ന് യുഡിഎഫിന്‍റെ ഉയിർപ്പ്, തിരുത്താൻ പക്ഷം മാറിയ കമ്യൂണിസ്റ്റുകാരും നൽകിയ വിജയം