വൈക്കം സത്യ​ഗ്രഹത്തിൽ ഓർമ്മിക്കപ്പെടേണ്ട ഏട്, രക്തസാക്ഷി മേലുകര ചിറ്റേടത്ത് ശങ്കുപിള്ള

Published : Mar 30, 2023, 05:18 PM ISTUpdated : Mar 30, 2023, 06:00 PM IST
വൈക്കം സത്യ​ഗ്രഹത്തിൽ ഓർമ്മിക്കപ്പെടേണ്ട ഏട്, രക്തസാക്ഷി മേലുകര ചിറ്റേടത്ത് ശങ്കുപിള്ള

Synopsis

22ാമത്തെ വയസിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ചിറ്റേടത്ത് ശങ്കുപിള്ള 35 ആം വയസിലാണ് രക്തസാക്ഷിത്വം വഹിച്ചത്.

കോട്ടയം : നവോത്ഥാന ചരിത്രത്തിലെ ആവേശകരമായ ഏടാണ് മേലുകര ചിറ്റേടത്ത് ശങ്കുപിള്ള. വൈക്കം സത്യഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ, സമര പോരാളികൾക്ക് ഊർജം പകരാൻ സ്വന്തം ജീവൻ നൽകിയ ധീര പോരാളി. 22ാമത്തെ വയസിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ചിറ്റേടത്ത് ശങ്കുപിള്ള 35 ആം വയസിലാണ് രക്തസാക്ഷിത്വം വഹിച്ചത്. മഹാത്മഗാന്ധിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു ചിറ്റേടത്ത് ശങ്കുപിള്ളയ്ക്ക്.

വൈക്കം സത്യഗ്രഹത്തിന്റെ തുടക്കം മുതൽ പ്രധാന സംഘടകനായി ചിറ്റേടത്ത് ശങ്കുപിള്ളയുണ്ടായിരുന്നു. തിരുവല്ല താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് പച്ചക്കറി അടക്കമുള്ള ഭക്ഷണ സാധനങ്ങൾ അദ്ദേഹം സത്യാഗ്രഹ ക്യാമ്പിലേക്ക് എത്തിച്ചു. മന്നത്ത് പത്മനാഭനും കെ കേളപ്പനും സത്യഗ്രഹത്തിന്റെ നിർണായക ഘട്ടത്തിൽ അറസ്റ്റിലായതോടെ ശങ്കുപിള്ള നേതൃനിരയിലെത്തി. പുലയസമുധായ അംഗങ്ങളെ സത്യഗ്രഹത്തിൽ അണിചേർത്തു. മേലുകരയിൽ പമ്പാതീരത്തെ ചിറ്റേടത്ത് തറവാടിനും നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട്.

അയിത്തോച്ചാടന പ്രമേയം അംഗീകരിച്ച കാക്കിനാട കോൺഗ്രസ് സമ്മേളനത്തിലും ശങ്കുപിള്ള പങ്കെടുത്തു. ജന്മിത്വവും ജാതിയവ്യവസ്ഥയും കൊടികുത്തി വാണിരുന്ന കാലത്ത് അവർണരുടെ അവകാശ പോരാട്ടത്തിനായി ജീവൻ കൊടുത്ത ചിറ്റേടത്ത് ശങ്കുപിള്ളയുടെ ഓ‌ർമ്മകൾ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വർഷത്തിൽ മായാതെ നിലനിൽക്കുകയാണ്. 

Read More : മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം: ദുരിതാശ്വാസ നിധി കേസിൽ ലോകായുക്താ വിധി നാളെ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഭ്യൂഹങ്ങൾ ശക്തം; നാളെ 11 മണിക്ക് വാർത്താ സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ
മൊണാലിസയ്ക്ക് പ്രണയസാഫല്യം: രണ്ട് സ്വതന്ത്ര വ്യക്തികൾ വിവാഹിതരാകുന്നുവെന്ന് എം വി ഗോവിന്ദൻ, ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് മന്ത്രി ശിവൻകുട്ടി