
കൊച്ചി: മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈമാസം 23 ലേക്ക് മാറ്റി. ഹർജിയിൽ നിലപാടറിയിക്കാൻ കൂടുതൽ സാവകാശം വേണമെന്ന ഇഡി ആവശ്യത്തെ തുടർന്നാണ് നടപടി. ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണനയിലിരിക്കെ എന്തിനാണ് വീണ്ടും സമൻസ് അയച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു.
ഇക്കാര്യത്തിൽ മറുപടി നൽകാനാണ് ഇഡി കൂടുതൽ സാവകാശം തേടിയത്. കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പുതിയ സമൻസ് നൽകിയതെന്നും മസാലബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിൽ തോമസ് ഐസകിക്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നുമാണ് ഇഡി നിലപാട്. കേസിൽ കിഫ്ബി ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിച്ചതായി ഇഡിയും കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam