
തിരുവനന്തപുരം: അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നത് ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് പ്രതിയായ ചെറുമകൻ. പ്രതി പൊലീസിന് നൽകിയ മൊഴി പ്രകാരം മേഴ്സി ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊപാതകത്തിലേക്ക് നയിച്ചത്. മദ്യത്തിനും മറ്റ് ലഹരി വസ്തുകൾക്കും അടിമയായ ഷിബിൻ നിരന്തരം വീട്ടിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം ചാന്നാങ്കര സ്വദേശി മേഴ്‌സിയാണ് കൊല്ലപ്പെട്ടത്. മേഴ്‌സിയുടെ മകളുടെ മകനായ ഷിബിനെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു.
ഇന്നലെ രാവിലെയുണ്ടായ വഴക്കിനെ തുടർന്ന് മുത്തശ്ശിയായ മേഴ്സിയെ ഷിബിൻ മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ മേഴ്‌സി കത്തിയെടുത്തെങ്കിലും ഷിബിൻ അതു പിടിച്ചു വാങ്ങി കഴുത്തിന് വെട്ടി. മുറിവേറ്റ് മേഴ്‌സി വീട്ടിനകത്ത് വീണു. പൊലീസ് എത്തി ഇവരെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രതി ഷിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ചിറയൻകീഴ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam