പ്രവാസികളുടെ സ്വീകരണം; മന്ത്രി എസി മൊയ്തീന്‍ നീരീക്ഷണത്തില്‍ പോകണം, പരാതിയുമായി കോണ്‍ഗ്രസ്

Published : May 14, 2020, 04:56 PM IST
പ്രവാസികളുടെ സ്വീകരണം;  മന്ത്രി എസി മൊയ്തീന്‍ നീരീക്ഷണത്തില്‍ പോകണം, പരാതിയുമായി കോണ്‍ഗ്രസ്

Synopsis

തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രിയും എംഎല്‍എയും കളക്ടറും അടുത്ത് ഇഴപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

തൃശൂര്‍: കൊവിഡ് രോഗികളുമായി ഇടപഴകിയ മന്ത്രി എ.സി മൊയ്തീന്‍ കൊവിഡ് നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ജില്ലാ കളക്ടര്‍ക്ക് കത്തയച്ചു. കഴിഞ്ഞ ഏഴാം തീയതി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രവാസികളുമായി മന്ത്രിയും  കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും, തൃശൂര്‍ ജില്ലാ കളക്ടറായ താങ്കളുള്‍പ്പടെ ഉള്ളവര്‍ സ്വീകരിച്ചിരുന്നു.

അന്ന് സമ്പര്‍ക്കം പുലര്‍ത്തിയ പ്രവാസികളില്‍ ചിലര്‍ക്ക് കൊവിഡ് ഉണ്ടെന്ന് വ്യക്തമായതാണ്. അതുകൊണ്ട് മന്ത്രിയുള്‍പ്പടെ എല്ലാവരും നീരീക്ഷണത്തില്‍ പോകണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രിയും എംഎല്‍എയും കളക്ടറും അടുത്ത് ഇഴപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

മന്ത്രിയടക്കമുള്ളവര്‍ പ്രവാസികളുമായി സംസാരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടയുണ്ടായിരുന്ന അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകണമെന്ന  മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം വന്നതിന് പിന്നാലെയാണ് രോഗിയുമായി ഇടപഴകിയ മന്ത്രിയേയും നിരീക്ഷണത്തിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ