കെഎസ്ആര്‍ടിസി നന്നാക്കിയിട്ട് പോരെ കെ റെയില്‍? ചോദ്യത്തിന് മറുപടിയുമായി പി രാജീവ്

Published : Apr 28, 2022, 05:28 PM ISTUpdated : Apr 28, 2022, 05:41 PM IST
കെഎസ്ആര്‍ടിസി നന്നാക്കിയിട്ട് പോരെ കെ റെയില്‍? ചോദ്യത്തിന് മറുപടിയുമായി പി രാജീവ്

Synopsis

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വിവിധ പരിപാടികളാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്നത്. നല്ല മാറ്റം ഇപ്പോള്‍ തന്നെ പ്രകടമാണെന്നും പി രാജീവ്

തിരുവനന്തപുരം: വികല മനോഭാവമുള്ള ചിലരാണ് വികസനത്തിന്‍റെ ശത്രുക്കളെന്ന് വ്യവസായമന്ത്രി പി രാജീവ് (P Rajeev). ഏഷ്യാനെറ്റ് ന്യൂസിന്‍റെ മിനിസ്റ്റര്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ, കെഎസ്ആര്‍ടിസി (KSRTC) നന്നാക്കിയിട്ട് പോരെ കെ റെയില്‍ (K Rail) എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വ്യവസായമന്ത്രി. ഇങ്ങനെയൊരു മനോഭാവം മാറിയാല്‍ മാത്രമേ കേരളം വികസിക്കു. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നിക്ഷേപകര്‍ക്കുള്ള തടസ്സം നീക്കുമെന്നും ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ മാറ്റം വരുമെത്തുമെന്നും മന്ത്രി പറഞ്ഞു. 

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വിവിധ പരിപാടികളാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്നത്. നല്ല മാറ്റം ഇപ്പോള്‍ തന്നെ പ്രകടമാണ്. പരിശോധന പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയത് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. എല്ലാകാലവും കയര്‍ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങുക എന്ന രീതി മാറണം. കയര്‍ മേഖലയിലെ തെറ്റായ സമ്പ്രദായങ്ങള്‍ മാറിയേ മതിയാകു എന്നും പി രാജീവ് പറഞ്ഞു. കാസര്‍കോഡ് വലിയ വ്യവസായം വരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വഴി കുറ്റമറ്റ നിലയില്‍ നടത്തുമെന്നും മന്ത്രി പരിപാടിയില്‍ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത നിർമ്മാണം; ഗുരുതര ക്രമക്കേടെന്ന് വിജിലന്‍സ്, കോന്നി - പ്ലാച്ചേരി റീച്ച് നിർമ്മിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ
'ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ? ഉണ്ടെന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി'; വാർഡ് സഭക്കിടയിലെ അനുഭവം പങ്കുവച്ച് ആർ ശ്രീലേഖ