മന്ത്രിയുടെ ഭാഗത്ത് നിന്ന് അനീതി ഉണ്ടായി. മന്ത്രി പലവട്ടം വിഷയത്തില്‍ ഇടപെട്ടു എന്നും പരാതിക്കാരി പറയുന്നു. കളിയാക്കുന്ന സമീപനമാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
തിരുവനന്തപുരം: പീഡന പരാതിയില്‍ ഇടപെടല്‍ നടത്തിയ മന്ത്രി എ കെ ശശീന്ദ്രനെതിരെ പരാതിക്കാരി. പീഡന പരാതിയെന്ന് അറിഞ്ഞില്ലെന്ന മന്ത്രിയുടെ വാദം പരാതിക്കാരി തള്ളി. സ്ത്രീ പീഡന പരാതിയാണെന്നറിഞ്ഞു തന്നെയാണ് മന്ത്രി എ.കെ ശശീന്ദ്രൻ വിളിച്ചതെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജൂൺ 28 നാണ് പീഡന പരാതി നൽകിയത്. പരാതി നൽകി ആറ് ദിവസം കഴിഞ്ഞായിരുന്നു മന്ത്രി വിളിക്കുന്നത്. ജൂലൈ നാലിനാണ് സ്വന്തം നമ്പരിൽ നിന്ന് മന്ത്രി വിളിച്ചത്. ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടുവെന്ന് പരാതിക്കാരി പറയുന്നു.
മന്ത്രിയുടെ ഭാഗത്ത് നിന്ന് അനീതിയാണുണ്ടായത്. പത്മാകരൻ സ്വാധീനമുള്ള വ്യക്തിയെന്നതിന് തെളിവാണ് മന്ത്രിയുടെ ഇടപെടൽ. പത്മാകരൻ പണം നല്‍കാമെന്ന് പറഞ്ഞാണ് കൈയ്ക്ക് കടന്നു പിടിച്ചതെന്നും പരാതിക്കാരി പറഞ്ഞു. കളിയാക്കുന്ന സമീപനമാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും യുവതി ആരോപിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona