
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചു. പ്രതീക്ഷ നൽകുന്ന സൂചനകളല്ലാതെ അർജുനും ലോറിയും എവിടെയുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗംഗാവലി നദിയിൽ കഴിഞ്ഞ ദിവസം റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സിഗ്നലും ലഭിച്ചിരുന്നു.
ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് നദിയിൽ തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. എക്സവേറ്റർ ഉപയോഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചിൽ നടത്താൻ സാധിക്കും. തെരച്ചിലിന് വെല്ലുവിളിയാകുന്നത് ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ്. അതേ സമയം ഷിരൂരിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന ഹർജി പരിഗണിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് മാറ്റി കർണാടക ഹൈക്കോടതി. രക്ഷാപ്രവർത്തനത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് നൽകാൻ കർണാടക സർക്കാരിന് നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam