
കോഴിക്കോട്: മുസ്ലീം സമുദായത്തെ സുഖിക്കാൻ വേണ്ടിയുള്ള പിണറായി വിജയന്റെ പ്രസ്താവന ഇനി മുഖവിലക്കെടുക്കില്ലെന്ന് ഡോ എംകെ മുനീർ എംഎൽഎ. പിണറായിയുടെ സിംഹാസനം ഇളകി. ജനം നിങ്ങളെ വലിച്ചെറിയും. അതിനായി ജനം കാത്തിരിക്കുകയാണെന്നും എംകെ മുനീർ കോഴിക്കോട്ട് പറഞ്ഞു. അയോധ്യ വിഷയത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ സിപിഎമ്മും പിണറായിയും ശ്രമിക്കുകയാണ്. ദേശീയ വിഷയങ്ങളിൽ ലീഗിന് കൃത്യമായ നിലപാട് ഉണ്ടെന്നും മുനീർ പറഞ്ഞു.
പലസ്തീൻ വിഷയം കേരളത്തിൽ പിണറായി വിജയൻ രാഷ്ട്രീയവൽക്കരിച്ചു. നെതന്യാഹുവിനെതിരെ ഒരക്ഷരം പറയാത്ത പിണറായി രാഹുൽ ഗാന്ധിക്കെതിരെയാണ് സംസാരിച്ചത്. മുസ്ലിം സമുദായം വൈകാരികതയിൽ അഭിരമിക്കുന്നവരാണ് എന്നാണ് പിണറായി ധരിച്ചിരിക്കുന്നതെന്നും എംകെ മുനീർ പറഞ്ഞു. പിണറായി കേന്ദ്രത്തിന്റെ അതേ പതിപ്പാണ്. സംവരണ വിഷയങ്ങളിലും മറ്റും മുസ്ലീം ന്യൂനപക്ഷങ്ങളെ പാവകളാക്കി ഇരുത്താമെന്നാണ് ധരിച്ചിരിക്കുന്നത്. രാമക്ഷേത്ര വിഷയത്തിൽ വിശ്വാസികളോടൊപ്പമാണ് ഞങ്ങൾ. എന്നാൽ രാമക്ഷേത്രം മുൻ നിർത്തി മോദി കളിക്കുന്നത് രാഷ്ട്രീയ തന്ത്രമാണ്. ശ്രീരാമനെ സ്വകാര്യ സ്വത്തായി മോദി അവതരിപ്പിക്കുന്നുവെന്നും മുനീർ കൂട്ടിച്ചേർത്തു.
അതിജീവിതയെ ബലാത്സംഗം ചെയ്തെന്ന കേസ്; പിജി മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam