മോക് പോളിംഗ് തുടങ്ങി, വയനാടും ചേലക്കരയും വിധിയെഴുത്തിന് സജ്ജം, ബൂത്തുകളിൽ ക്യൂ 

Published : Nov 13, 2024, 06:40 AM ISTUpdated : Nov 13, 2024, 06:44 AM IST
മോക് പോളിംഗ് തുടങ്ങി, വയനാടും ചേലക്കരയും വിധിയെഴുത്തിന് സജ്ജം, ബൂത്തുകളിൽ ക്യൂ 

Synopsis

പുലർച്ചെ തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി

വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിലും മോക് പോളിംഗ് തുടങ്ങി. 7 മണിക്ക് തന്നെ പോളിംഗ് ആരംഭിക്കും. ഇതിനോടകം തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ട് തുടങ്ങി. വയനാട്ടിലെ മത്സരം പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധയിലാണ്. 16 സ്ഥാനാർഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.    

വയനാടിന്റെയും ചേലക്കരയുടെയും മനസിലെന്ത്, നാടിളക്കിയുള്ള പ്രചാരണം ആരെ തുണയ്ക്കും? വിധിയെഴുത്ത് ഇന്ന്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും
ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു, 'കേസിലെ പ്രതികളെ സംരക്ഷിക്കുന്നു', പൊലീസിനെതിരെ പ്രതിഷേധം ശക്തം