
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്ഷാമത്തിന് പരിഹാരമായി കൂടുതൽ ഗ്ലൗസുകളെത്തുന്നു. ഇന്നലെയെത്തിച്ച 5000 ഗ്ലൗസുകൾക്ക് പുറമെ 10,000 ഗ്ലൗസുകൾ കൂടി കേരള മെഡിക്കൽ സര്‍വ്വീസസ് കോർപ്പറേഷൻ എത്തിക്കും. രോഗിക്കാവശ്യമായ സാധനങ്ങൾ പുറത്തുനിന്ന് വാങ്ങി നൽകാനാവാശ്യപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി.
ക്ഷാമം തീർക്കാൻ പൊതുജനത്തോട് സഹായം അഭ്യർത്ഥിച്ചതടക്കം നഴ്സുമാർ തന്നെ രംഗത്ത് വന്നത് വാർത്തയായതിന് പിന്നാലെയാണ് അടിയന്തിര ഇടപെടൽ. ആദ്യഘട്ടത്തിൽ 5000 ഗ്ലൗസുകൾ മെഡിക്കൽ കോളേജിലേക്കും 2000 ഗ്ലൗസുകൾ ജനറൽ ആശുപത്രിയിലേക്കും എത്തിച്ചു. പതിനായിരം ഗ്ലൗസുകൾ കൂടി ഇന്നെത്തും. 1400 കൊവിഡ് കിടക്കകളുള്ള മെഡിക്കൽ കോളേജിൽ ഗ്ലൗസ് ക്ഷാമത്തിന് ഇതോടെ താൽക്കാലിക പരിഹാരമാകും. ചെറിയ ഐസിയുവിൽ മാത്രം ഒരു ദിവസം കുറഞ്ഞത് 150 ഗ്ലൗസുകളാണ് വേണ്ടി വരുന്നത്.
ലഭ്യത കുറഞ്ഞതോടെ ഒരേ ഗ്ലൗസ് പലരോഗികൾക്കായി ഉപോഗിക്കേണ്ടി വന്നിരുന്നു. അതേസമയം താലൂക്ക് ആശുപത്രികൾക്ക് ഗ്ലൗസ് അടക്കമുള്ളവ ആവശ്യത്തിന് എത്തിയിട്ടില്ലെന്നാണ് വിവരം. മരുന്നുകളും കാത്തിരിക്കുകയാണ്. രോഗിക്കാവശ്യമായ സാധനങ്ങൾ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ഓഡിയോ പുറത്തുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടിയെങ്കിലും തുടർനടപടികളുണ്ടാവില്ലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam