
തിരുവനന്തപുരം: മീനമാസ പൂജ, ഉത്രം ഉത്സവക്കാലത്ത് ശബരിമലയിൽ പ്രതിദിനം പതിനായിരം ഭക്തർക്ക് വീതം പ്രവേശനം നല്‍കും. 5000 പേരെ അനുവദിക്കാനായിരുന്നു മുന്‍ തീരുമാനം. ബുക്ക് ചെയ്യുന്നവരില്‍ പകുതിയോളം പേരും ദര്‍ശനത്തിന് എത്താതിരിക്കുന്നത് വലിയ വരുമാന നഷ്ടത്തിന് വഴി വെക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ആക്ഷേപം ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം. പ്രവേശനത്തിന് എത്തുന്നവര്‍ക്ക്, 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ മാസം 15 മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam