
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പ്രസവത്തിന് ശേഷം അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഐ ഡോ. കെ പി റീത്ത. ആരോഗ്യമന്ത്രിയ്ക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഗർഭിണിയുടെ രക്തസ്രാവം നിയന്ത്രിക്കാൻ ആവശ്യമായതെല്ലാം ഡോക്ടർമാർ ചെയ്തായും പ്രസവ ശസ്ത്രക്രിയ നടത്തുന്നതിലും കാലതാമസം ഉണ്ടായിട്ടില്ലെന്നും ഡി എം ഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയത്. നല്ലേപ്പുള്ളി സ്വദേശി അനിതയാണ് ഇന്നലെ അനിത തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam