
ആലപ്പുഴ:ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയ സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. കുഞ്ഞിന്‍റെ അമ്മ ആശ മനോജ്, സുഹൃത്ത് രതീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചേര്‍ത്തല പൊലീസ് കേസെടുത്ത് യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്നും രണ്ടു ദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിഡബ്ല്യുസി വ്യക്തമാക്കി.
കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ ഷില്‍ജ പറഞ്ഞു. സാമ്പത്തിക പ്രശ്നം മൂലമാണ് കുഞ്ഞിനെ നല്‍കിയതെന്നാണ് യുവതി പറഞ്ഞതെന്നും വളര്‍ത്താൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നല്‍കിയതെന്നും യുവതി പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശികളുടെ സങ്കടം കണ്ട് നിവൃത്തികേടുകൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നാണ് യുവതി പറഞ്ഞതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. യുവതിക്ക് ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയതായി പറയുന്നത്.
കസ്റ്റഡിയിലെടുത്ത യുവതിയെയും സുഹൃത്തിനെയും ചേര്‍ത്ത പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. കൊലപാതകമാണോ, പൈസയ്ക്ക് വിറ്റത് ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പള്ളിപ്പുറം സ്വദേശിനിയായ യുവതിയെ ഇക്കഴിഞ്ഞ 25നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് 26ന് പ്രസവിച്ചു. ഇക്കഴിഞ്ഞ 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്. യുവതിക്ക് കൂട്ടായി ആശുപത്രിയില്‍ ആണ്‍ സുഹൃത്താണ് നിന്നത്.
ഇതിനുശേഷം പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കുഞ്ഞിനെ കാണിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് ഇവര്‍ കൈമാറിയ വിവരം അറിയുന്നത്. തുടര്‍ന്ന് ജനപ്രതിനിധിയെ ആശാവര്‍ക്കര്‍ വിവരം അറിയിക്കുകയായിരുന്നു. ജനപ്രതിനിധി അറിയിച്ചതനുസരിച്ച് പൊലീസും അന്വേഷണം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നിയവിരുദ്ധമായി കൈമാറിയതായി കണ്ടെത്തിയത്.
ചേർത്തലയിലെ കുഞ്ഞിനെ കൈമാറിയെന്ന അമ്മയുടെ വാദം പെരുംനുണ? കുഞ്ഞ് ജീവനോടെയില്ലെന്ന് പൊലീസ്
ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല; ചേര്‍ത്തലയിൽ നവജാത ശിശുവിനെ കൈമാറി, പൊലീസ് അന്വേഷണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam