നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ സമരം

Published : Aug 29, 2020, 03:44 PM IST
നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ സമരം

Synopsis

മരിച്ച പൃഥ്വിരാജിന്‍റെ അമ്മൂമ്മയടക്കമുളള ബന്ധുക്കളോടൊപ്പമാണ് നന്ദിനി സമരം ചെയ്യുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെയാണ് സത്യാഗ്രഹം. 

കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങി മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും സമരം തുടങ്ങി. ആലുവ ജില്ലാ അശുപത്രിക്ക് മുന്നിലാണ് അനിശ്ചതകാല സമരം നടത്തുന്നത്. മൂന്നു വയസുകാരനായ മകന്‍റെ യഥാർത്ഥ മരണ കാരണം അറിയണമെന്നാണ് അമ്മ നന്ദിനിയുടെ പ്രധാന ആവശ്യം. ഒപ്പം കുറ്റക്കാരായവർക്ക് എതിരെ നിയമ നടപടിയും വേണം. അതു ലഭിക്കും വരെ ആശുപത്രിക്കു മുന്നിൽ ഈ സമരം തുടരും. 

മരിച്ച പൃഥ്വിരാജിന്‍റെ അമ്മൂമ്മയടക്കമുളള ബന്ധുക്കളോടൊപ്പമാണ് നന്ദിനി സമരം ചെയ്യുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെയാണ് സത്യാഗ്രഹം. നാണയം വിഴുങ്ങിയതിനെ തുടർന്ന് ഈ മാസം ഒന്നാം തിയ്യതിയാണ് മൂന്ന് വയസുകാരൻ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലുമെത്തിച്ചു. എന്നാൽ കുഞ്ഞിനെ കിടത്തി നിരീക്ഷിക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. സമരം നടക്കുന്നതറിഞ്ഞ് അലുവ എംഎൽഎ സ്ഥലത്തെത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു

പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്‍റെ ശരീരത്തിൽ നിന്ന് രണ്ട് നാണയങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ നാണയം വിഴുങ്ങിയതല്ല മറിച്ച് ശ്വാസംമുട്ടിയതാണ് മരണകാരണമെന്നാണ് രാസപരിശോധന ഫലം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ
'പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി', വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി