എന്‍റെ പേരാണോ അയോഗ്യത? എകെ ശശീന്ദ്രനെതിരെ മുക്കം മുഹമ്മദ്, എലത്തൂര്‍ സീറ്റിൽ എൻസിപിയിൽ നാടകീയ നീക്കങ്ങള്‍

Published : Mar 16, 2026, 12:40 PM IST
ak saseendran mukkam muhammed

Synopsis

എലത്തൂരിൽ എകെ ശശീന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ എൻസിപിയിൽ നാടകീയ നീക്കങ്ങള്‍. പ്രത്യേക കണ്‍വെൻഷൻ വിളിച്ചുചേര്‍ത്ത് എൻസിപി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിൽ എകെ ശശീന്ദ്രനെതിരെ തുറന്നടിച്ചു. എൻസിപി കോഴിക്കോട് ജില്ലാ കണ്‍വെഷനിലാണ് എകെ ശശീന്ദ്രനെതിരെ തുറന്ന പ്രതിഷേധമുണ്ടായത്.

കോഴിക്കോട്: എലത്തൂരിൽ എകെ ശശീന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ എൻസിപിയിൽ നാടകീയ നീക്കങ്ങള്‍. പ്രത്യേക കണ്‍വെൻഷൻ വിളിച്ചുചേര്‍ത്ത് എൻസിപി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിൽ എകെ ശശീന്ദ്രനെതിരെ തുറന്നടിച്ചു. എൻസിപി കോഴിക്കോട് ജില്ലാ കണ്‍വെഷനിലാണ് എകെ ശശീന്ദ്രനെതിരെ തുറന്ന പ്രതിഷേധമുണ്ടായത്. യോഗത്തിൽ മുക്കം മുഹമ്മദിനായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. എലത്തൂരിലെ സ്ഥാനാര്‍ത്ഥിയെന്നായിരുന്നു മുദ്രാവാക്യം. ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദിനെ എലത്തൂരിൽ എൻസിപി സ്ഥാനാർഥിയാക്കണമെന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു. 

എന്‍റെ പേരാണോ അയോഗ്യതയെന്ന് മുക്കം മുഹമ്മദ് യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെ തുറന്നടിച്ചു. എൻസിപി ജില്ലാ കമ്മിറ്റിയുടെ ആവശ്യം പിസി ചാക്കോയും തോമസ് ചാക്കോയും തള്ളില്ലെന്നും കാനത്തിൽ ജമീല ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച മണ്ഡലമാണ് എലത്തൂരെന്നും മുക്കം മുഹമ്മദ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു മണ്ഡലത്തെ നോക്കി മതവും ജാതിയും ഉപ ജാതിയും പറയുന്നത് ശരിയല്ല. ഈ പ്രവർത്തി അംഗീകരിക്കാൻ ആകില്ലെന്നും ഇതുവരെ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിചിട്ടില്ലെന്നും മുക്കം മുഹമ്മദ്‌ പറഞ്ഞു. എൻസിപിയുടെ മന്ത്രി സ്ഥാനം പങ്കിടേണ്ടതായിരുന്നു. മന്ത്രി സ്ഥാനം തോമസ് കെ തോമസിനും അവകാശപ്പെട്ടായിരുന്നു. എന്നിട്ടും ഐക്യത്തിന് വേണ്ടി ഒന്നിച്ചു നിന്നുവെന്നും മുക്കം മുഹമ്മദ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊടുങ്ങല്ലൂരിൽ എൻഡിഎയിൽ പൊട്ടിത്തെറി; സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും, ബി ഗോപാലക‍ൃ ഷ്ണൻ്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിൽ
കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി