Mullapperiyar Dam| മുൻകരുതൽ സ്വീകരിക്കുന്നെന്ന് മുഖ്യമന്ത്രി, തമിഴ്നാട് മന്ത്രി മുല്ലപ്പെരിയാറിലേക്ക്

Published : Nov 03, 2021, 01:04 PM ISTUpdated : Nov 03, 2021, 01:14 PM IST
Mullapperiyar Dam| മുൻകരുതൽ സ്വീകരിക്കുന്നെന്ന് മുഖ്യമന്ത്രി, തമിഴ്നാട് മന്ത്രി മുല്ലപ്പെരിയാറിലേക്ക്

Synopsis

മുല്ലപ്പെരിയാറിൽ മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അണക്കെട്ടിലെ തുറന്ന ഷട്ടറുകളുടെ എണ്ണം എട്ടായി. തമിഴ്നാട് ജലസേചന മന്ത്രി അണക്കെട്ട് സന്ദർശിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് (Mullapperiyar Dam water level) കൃത്യമായി വിലയിരുത്തി മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). നിയമസഭയിൽ (Kerala Assembly) മുൻമന്ത്രി ടിപി രാമകൃഷ്ണന്റെ (Ex-minister TP Ramakrishnan) ചോദ്യത്തിനായിരുന്നു മറുപടി. അതേസമയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനമായി. തമിഴ്നാട്ടിലെ ജലസേചന മന്ത്രി ദുരൈ മുരുകൻ അണക്കെട്ട് സന്ദർശിക്കുമെന്ന് അറിയിച്ചു.

ഒക്ടോബർ 24 ന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയിച്ചിരുന്നു. മുല്ലപെരിയാറിൽ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മഖ്യമന്ത്രി മറുപടി കത്തിൽ എംകെ സ്റ്റാലിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. അതേസമയം ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്തതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയത്. ഇതോടെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം എട്ടായി. സെക്കൻറിൽ 3981 ഘനയടി വെള്ളമാണ് പെരിയാറിലൂടെ തുറന്നു വിട്ടിരിക്കുന്നത്. 138.95 അടിയാണ്  അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ആശങ്ക കത്തിനിൽക്കെ തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ മറ്റന്നാൾ അണക്കെട്ട് സന്ദർശിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ