നിലവിലെ വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി, ഷിയാസുമായി ചർച്ച നടത്തി

Published : May 25, 2026, 03:53 PM IST
Munambam

Synopsis

കരം അടയ്ക്കുന്ന ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതിനെ തുടർന്ന് നിലവിലെ വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയെ കാണുമെന്ന് സമരസമിതി അറിയിച്ചപ്പോൾ, ആരെയും കുടിയിറക്കില്ലെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പുനൽകി.

കൊച്ചി: നിലവിലെ വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി. കരം അടയ്ക്കുന്ന ഭൂമി എങ്ങനെ ഉമീദ് പോർട്ടലിൽ ചേർക്കാൻ സാധിക്കുമെന്നും തർക്കത്തിൽ ഉള്ള ഭൂമി ഉമീദ് പോർട്ടലിൽ ചേർക്കാൻ കഴിയില്ലെന്നും സമരസമതി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കാണും. സഭാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ടു വിഷയം ഓർമിപ്പിച്ചിട്ടുണ്ട്. 10 മിനിറ്റ് പ്രശ്നപരിഹാരം എന്നത് താൻ മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി അവരോട് പറഞ്ഞത്. സമരം ഇപ്പോഴില്ല, അതിന് മുൻപ് വിഷയങ്ങൾ പരിഹരിക്കുമെന്ന് കരുതുന്നുവെന്നും നേതാക്കൾ പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു മുനമ്പം സമര സമിതി നേതാക്കളുടെ പ്രതികരണം.

മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രം​ഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘ്പരിവാർ വർ​ഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഭൂമി വഖഫിന്റേതാണെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാറിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

1000 രൂപ ടിക്കറ്റെടുത്താണ് ഗുരുവായൂരിൽ ദർശനം നടത്തിയത്, വിഐപി ദർശനമെന്ന ആരോപണം തെറ്റെന്നും മുഖ്യമന്ത്രി; 'ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'
അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി വിധി, അമ്മക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണം