ദില്ലിയിലെ രാഷ്ട്രീയം വെച്ച് കേരളത്തെ അളക്കരുത്, പദവി വിട്ട ശേഷം പറയണമെന്ന് മുരുകൻ കാട്ടാക്കട, 'സച്ചിദാനന്ദന്റേത് അപക്വമായ പ്രതികരണം'

Published : Feb 11, 2026, 08:31 AM IST
Murukan kattakkada

Synopsis

സംസ്ഥാന സർക്കാരിനെതിരായ കവി സച്ചിദാനന്ദന്റെ വിമർശനങ്ങളെ തുടർന്ന് സാംസ്‌കാരിക രംഗത്ത് വാക്പോര് രൂക്ഷമായി. സച്ചിദാനന്ദന്റെ നിലപാടിനെ അപക്വമെന്ന് മുരുകൻ കാട്ടാക്കട വിശേഷിപ്പിച്ചപ്പോൾ, ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരിവെള്ളൂർ മുരളി ആരോപിച്ചു.  

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രസ്താവനകളുടെ പേരിൽ കവി സച്ചിദാനന്ദനും മറ്റ് സാംസ്‌കാരിക പ്രവർത്തകരും തമ്മിലുള്ള വാക്പോര് മുറുകുന്നു. സച്ചിദാനന്ദന്റേത് അപക്വമായ പ്രതികരണമാണെന്നും ഭരണകൂടത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് എതിരെ പറയുന്നത് ശരിയല്ലെന്നും കവി മുരുകൻ കാട്ടാക്കട ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സാധാരണ മനുഷ്യർ പറഞ്ഞുനടക്കുന്ന കാര്യങ്ങൾ സച്ചിദാനന്ദൻ പറയുന്നത് ബാലിശമാണ്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. സർക്കാർ നൽകിയ പദവിയിലിരുന്നല്ല വിമർശിക്കേണ്ടത്. ആ പദവി ഒഴിഞ്ഞിട്ട് വേണമായിരുന്നു പ്രതികരിക്കാൻ. സച്ചിദാനന്ദന് പരിചയം ദില്ലിയിലെ രാഷ്ട്രീയം മാത്രമാണ്. ദില്ലിയിലെയും കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.

വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സച്ചിദാനന്ദൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അദൃശ്യരെയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർത്ഥ ജനാധിപത്യം. മാർക്സിസം മുന്നോട്ടുപോകാനുള്ള വഴി ഇതാണെന്നും അദ്ദേഹം കുറിച്ചു. വികസനം എന്നത് ഉപരി മധ്യവർഗത്തെ സന്തോഷിപ്പിക്കാൻ മാത്രമാകരുത്. സൈബർ ലോകത്തെ 'വിഡ്ഢികൾ' തന്റെ വിമർശനം എന്താണെന്ന് മനസ്സിലാക്കുന്നില്ല. അടിയന്തരാവസ്ഥ കാലത്തെ തടവുശിക്ഷ മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ ഓർമ്മിപ്പിച്ച അദ്ദേഹം, താൻ ഒരിക്കലും പദവികൾക്ക് പിന്നാലെ പോയിട്ടില്ലെന്നും വ്യക്തമാക്കി.

സച്ചിദാനന്ദനും സാറാ ജോസഫും എം.എൻ. കാരശ്ശേരിയുടെ വിചിത്രമായ മുദ്രാവാക്യങ്ങൾ ഏറ്റുപിടിക്കുകയാണെന്ന് കരിവെള്ളൂർ മുരളി ആരോപിച്ചു. സി.പി.എം നശിക്കാതിരിക്കാൻ ഭരണം ലഭിക്കരുത് എന്ന് പറയുന്നത് ഗൂഢപദ്ധതിയുടെ ഭാഗമാണ്. കോൺഗ്രസ് ഇറക്കുമതി ചെയ്ത പിആർ ഏജൻസികളുടെ പദ്ധതിയനുസരിച്ചാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്. ഫാസിസ്റ്റ് ശക്തികളെ തടയാൻ കോൺഗ്രസിന് കഴിയില്ലെന്ന യാഥാർത്ഥ്യം സച്ചിദാനന്ദനെപ്പോലുള്ളവർ വിസ്മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പ്! കായംകുളം കെഎസ്ആർടിസിയുടെ മുഖം മാറുന്നു; ഡിപ്പോ ഒരുങ്ങുന്നത് 19500 ചതുരശ്ര അടി വിസ്തീർണത്തിൽ
ഇൻഫ്ലുവൻസർ രേഷ്മയുടെ മരണം; സുഹൃത്തിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു, യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു