പികെ ഫിറോസ് പക്ഷത്തെ വെട്ടിയൊതുക്കി എംഎസ്എഫ് ഭാരവാഹി പട്ടിക: പ്രഖ്യാപനം പാര്‍ട്ടി പത്രത്തിലൂടെ

Web Desk   | Asianet News
Published : Mar 17, 2020, 11:42 AM ISTUpdated : Mar 17, 2020, 12:13 PM IST
പികെ ഫിറോസ് പക്ഷത്തെ വെട്ടിയൊതുക്കി എംഎസ്എഫ് ഭാരവാഹി പട്ടിക: പ്രഖ്യാപനം പാര്‍ട്ടി പത്രത്തിലൂടെ

Synopsis

കഴിഞ്ഞ മാസം കോഴിക്കോട്ട്  നടന്ന എംഎസ് എഫ് സംസ്ഥാന കൗൺസിൽ യോഗം ബഹളത്തെത്തുടർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാതെ പിരിഞ്ഞിരുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ നോമിനിയായ നവാസ് വള്ളിക്കുന്നിനെ പ്രസിഡണ്ടായി അംഗീകരിക്കില്ലെന്ന് പികെ ഫിറോസ് പക്ഷം ശഠിച്ചതായിരുന്നു അന്നത്തെ തര്‍ക്കം. 

കോഴിക്കോട്: തര്‍ക്കത്തിന് ഒടുവിൽ എംഎസ്എഫിന് ഭാരവാഹി പട്ടികയായി. പികെ ഫിറോസ് പക്ഷത്തെ പൂര്‍ണ്ണമായും വെട്ടിനിരത്തിയാണ് പാണക്കാട് സാദിഖലി തങ്ങൾ നിർദ്ദേശിച്ചയാളെ അധ്യക്ഷനാക്കി എം.എസ്എഫ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. 

കഴിഞ്ഞ മാസം കോഴിക്കോട്ട്  നടന്ന എംഎസ് എഫ് സംസ്ഥാന കൗൺസിൽ യോഗം ബഹളത്തെത്തുടർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാതെ പിരിഞ്ഞിരുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ നോമിനിയായ നവാസ് വള്ളിക്കുന്നിനെ പ്രസിഡണ്ടായി അംഗീകരിക്കില്ലെന്ന് പികെ ഫിറോസ് പക്ഷം ശഠിച്ചതായിരുന്നു അന്നത്തെ തര്‍ക്കം. സാദിഖലി തങ്ങൾ നിർദ്ദേശിച്ച നവാസിനെ തന്നെ അധ്യക്ഷനാക്കിയാണ് പാണക്കാട് ഹൈദരാലി തങ്ങൾ പുതിയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത് . 

 നിഷാദ് കെ സലീമിനെയാണ് പികെ ഫിറോസ് പക്ഷം പിന്തുണച്ചിരുന്നത്. ഇത് തള്ളി പുതിയ പട്ടിക ഇറക്കിയതോടെ ലിഗിലെ അവസാന വാക്ക് പാണക്കാട് കുടുംബത്തിന്റെതാണെന്ന് സുചന നൽകുകയാണ് സാദിഖലി തങ്ങൾ. ഫിറോസ് പക്ഷം നേരത്തെ നിർദ്ദേശിച്ച ഷബീറിന് പകരം ലത്തീഫ് തുറയുരിനെയാണ് ജനറൽ സെക്രട്ടറിയാക്കിയത്. ലത്തീഫ് ഫിറോസ് പക്ഷക്കാരനാണ്.  

ലീഗ് നേതൃത്വം  പാർട്ടിപത്രത്തിലൂടെയാണ് പട്ടിക പുറത്ത് വിട്ടത്. എംഎസ്എഫ് നേതാക്കൾക്ക് പോലും ഇതെക്കുറിച്ച് അറിഞ്ഞിരുന്നില്ലസൂചന ഉണ്ടായിരുന്നില്ല . പാ

  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ
പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശം: പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണമല്ല, ഉമർ ഫൈസിക്ക് സമസ്തയുടെ ശാസന