സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ്റെ മരണത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ്; 'മരണകാരണം കടന്നൽ കുത്തേറ്റത്'

Published : Aug 15, 2025, 06:28 PM IST
Velleri Mohanan Death, Muslim league

Synopsis

കണ്ണൂരിലെ സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ്റെ മരണ കാരണം കടന്നൽ കുത്തേറ്റതെന്ന് മുസ്ലിം ലീഗ്

കണ്ണൂർ: വെട്ടേറ്റ് 13 വർഷം ചികിത്സയിലിരുന്ന ശേഷം സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ്. വെള്ളേരി മോഹനൻ്റെ മരണം രാഷ്ട്രീയ ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്‌ദുൾ കരീം ചേലേരി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. കടന്നൽ കുത്തേറ്റാണ് വെള്ളേരി മോഹനനെ പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വെള്ളേരി മോഹനൻ്റെ മരണത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎം ഉപയോഗിക്കുകയാണ്. പാർട്ടി അണികളെ ലക്ഷ്യമിട്ട് സിപിഎം വൈകാരിക പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അരിയിൽ ഷുക്കൂർ വധം നടന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് അരിയിൽ സ്വദേശിയായ വെള്ളേരി മോഹനൻ ആക്രമിക്കപ്പെട്ടത്. 2012 ഫെബ്രുവരി 21 ന് ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് അദ്ദേഹം നീണ്ട 13 വർഷം ചികിത്സയിൽ കഴിഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കണ്ണൂരിലെ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 60 വയസായിരുന്നു.

അരിയിൽ ഷുക്കൂർ വധം നടന്ന തൊട്ടടുത്ത ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ മോഹനനെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ആരോപിച്ചിരുന്നു. പിന്നീട് മോഹനനെ കുറ്റിക്കാട്ടിൽ ലീഗ് പ്രവർത്തകർ ഉപേക്ഷിച്ചുവെന്നും 13 വർഷമായി സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയായാണ് മോഹനൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വർഗീയ രാഷ്ട്രീയത്തിനെതിരെ ഉറച്ച നിലപാടുണ്ടായിരുന്ന തൊഴിലാളിയായാണ് മോഹനനെന്നും പി ജയരാജൻ അനുസ്മരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിൽ എത്തി വെള്ളേരി മോഹനൻ്റെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതെല്ലാം വ്യാജം, ആരുടേയും പേര് പറഞ്ഞിട്ടില്ല, ആരേയും എതിർത്തിട്ടില്ല; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ
പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം