'ആര് ഇടനില നിന്നാലും കരുണാകരന്‍റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോ? മുരളി പോകുമോ?': ബെഹ്റ ആരോപണത്തിൽ എം.വി ജയരാജൻ

Published : Mar 09, 2024, 09:46 AM ISTUpdated : Mar 09, 2024, 09:56 AM IST
'ആര് ഇടനില നിന്നാലും കരുണാകരന്‍റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോ? മുരളി പോകുമോ?': ബെഹ്റ ആരോപണത്തിൽ എം.വി ജയരാജൻ

Synopsis

ആരെങ്കിലും പറ‌‍ഞ്ഞെന്ന പേരിൽ പത്മജ ബിജെപിയിൽ പോകാൻ പാടുണ്ടോ? ബെഹ്റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളി ബിജെപിയിൽ പോകുമോയെന്നും ജയരാജൻ ചോദിച്ചു.

കണ്ണൂർ : പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് പിന്നിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് എംവി ജയരാജൻ. ആര് ഇടനില നിന്നാലും കരുണാകരന്‍റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോയെന്ന് ജയരാജൻ ചോദിച്ചു. വ്യക്തിയുടെ ഇടപെടലുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ആരെങ്കിലും പറ‌‍ഞ്ഞെന്ന പേരിൽ പത്മജ ബിജെപിയിൽ പോകാൻ പാടുണ്ടോ? ബെഹ്റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളി ബിജെപിയിൽ പോകുമോയെന്നും ജയരാജൻ ചോദിച്ചു. കെ.സുധാകരന്‍ കണ്ണൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ പ്രത്യേകതയില്ല. അഞ്ച് വർഷം എംപിയുടെ സാന്നിധ്യം കണ്ണൂരിലുണ്ടായില്ലെന്നും ജയരാജൻ ആരോപിച്ചു. 

പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസ് പോയന്റ് ബ്ലാങ്കിലാണ് തുറന്നടിച്ചത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ട്.  മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ ആരോപിക്കുന്നു.  ഇക്കാര്യത്തിൽ ഇതുവരെയും ബെഹ്റ പ്രതികരിച്ചിട്ടില്ല. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്