ആശ്വാസം! മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിന്‍റെ പിടിയിലായ വിഷ്ണു സുരക്ഷിതൻ; 5 ലക്ഷം നൽകിയതോടെ തായ്ലന്‍ഡിൽ ഉപേക്ഷിച്ചു

Published : Jul 11, 2025, 12:29 PM IST
human trafficking to myanmar

Synopsis

എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ഇടപെടലോടെ വിഷ്ണുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്

കൊല്ലം: മ്യാന്മറിൽ മനുഷ്യക്കടത്ത് സംഘത്തിന്‍റെ പിടിയിലായ വിഷ്ണുവിന്‍റെ കുടുംബത്തെ കണ്ട് എന്‍കെ പ്രേമചന്ദ്രൻ. മനുഷ്യക്കടത്ത് സംഘത്തിന്‍റെ കയ്യിൽ നിന്ന് താൻ രക്ഷപ്പെട്ടുവെന്നും സുരക്ഷിതനാണെന്നും വിഷ്ണു കുടുംബത്തെ അറിയിച്ചു. വിഷ്ണുവിന്‍റെ കുടുംബത്തെ എന്‍കെ പ്രേമചന്ദ്രൻ കണ്ടു. 

2024 ജൂലൈ മുതൽ ഇതുവരെ 840 ഇന്ത്യക്കാരെയാണ് തട്ടിപ്പ് സംഘത്തിൽ നിന്ന് കേന്ദ്ര സർക്കാർ മോചിപ്പിച്ചതെന്ന് എംപി പറഞ്ഞു. കൊല്ലം കുണ്ടറ സ്വദേശിയായ വിഷ്ണുവാണ് മനുഷ്യക്കടത്ത് സംഘത്തിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്. മനുഷ്യക്കടത്ത് സംഘം ആവശ്യപ്പെട്ട അഞ്ചു ലക്ഷം രൂപ നൽകിയതോടെ വിഷ്ണുവിനെ തായ്ലാൻഡിൽ ഉപേക്ഷിച്ചു.

തായ്ലാൻഡിൽ ആണ് നിലവിൽ ഉള്ളതെന്ന് വിഷ്ണു കുടുംബത്തെ അറിയിച്ചു. യാത്രാ രേഖകൾ ഇല്ലാത്തതിനാൽ അവിടെ പിടിയിലായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ഇടപെടലോടെ വിഷ്ണുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

അഞ്ച് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരാണ് മ്യാൻമാറിൽ മനുഷ്യക്കടത്ത് സംഘത്തിന്‍റെ പിടിയിലായത്. യൂറോപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കമുള്ളവരെ സംഘം വലയിലാക്കിയത്. ബാങ്കോക്കിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് മ്യാൻമാറിലെ ഡോങ്മെയ് പാര്‍ക്കില്‍ എത്തിച്ചതെന്ന് വലയിൽ അകപ്പെട്ട കാസര്‍കോട് സ്വദേശി മഷൂദ് അലി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാണാനില്ലെന്നും മഷൂദ് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ് വലയിലകപ്പെട്ടവരുടെ അഭ്യര്‍ത്ഥന. അഞ്ചു മലയാളികള്‍ അടക്കം 44 ഇന്ത്യക്കാരെ മോചിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.സി വേണുഗോപാൽ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കൊല്ലത്ത് മണ്ഡല മാറ്റം വേണം, ഇരവിപുരത്തും കണ്ണുവെച്ച് ഘടകകക്ഷികൾ', പക്ഷേ നടക്കില്ലെന്ന നിലപാടിൽ കോൺഗ്രസ്, ചർച്ചകൾക്ക് അവസാനം എന്താകും?
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്