എൻ പ്രശാന്തിന് വീണ്ടും സസ്പെൻഷൻ, നടപടി ഒമ്പതാം തവണ; ചീഫ് സെക്രട്ടറിക്കോ, പരാജയപ്പെട്ട മുഖ്യമന്ത്രിക്കോ മാനസിക വൈകല്യം എന്ന് ഫേസ്ബുക്ക് കുറിപ്പ്

Published : May 04, 2026, 10:46 PM IST
N prashanth IAS

Synopsis

ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ ഒൻപതാം തവണയും അച്ചടക്കനടപടി. അനുമതിയില്ലാതെ ഇംഗ്ലീഷ് പത്രത്തിൽ ലോട്ടറി വിൽപ്പനയെക്കുറിച്ച് ലേഖനമെഴുതിയതിനാണ് പുതിയ നടപടി. സർക്കാർ നടപടിയെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ച പ്രശാന്ത്, ഭരണകൂടവുമായുള്ള പോര് തുടരുകയാണ്.

തിരുവനന്തപുരം: എൻ.പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്കനടപടി. മാധ്യമങ്ങളോട് അനുമതിയില്ലാതെ സംസാരിച്ചെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് ഒൻപതാം തവണയും നടപടി. ഇതേ കാര്യത്തിന് പ്രശാന്തിനെ എട്ടാം തവണ സസ്പെൻഡ് ചെയ്ത് ഇന്നലെ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. കേരളത്തിലെ ലോട്ടറി വിൽപ്പനയെ കുറിച്ച് ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയാണ് ഇത്തവണത്തെ നടപടി. തുടർച്ചയായി അച്ചടക്കനടപടികളുടെ പേരിൽ സസ്പെൻഷൻ നീട്ടിക്കൊണ്ട് പോവാനാണ്, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്നേയുള്ള അച്ചടക്കനടപടി. അതേസമയം, സർക്കാർ നടപടിയെ എൻ പ്രശാന്ത് പരിഹസിച്ചു. ചീഫ് സെക്രട്ടറിക്കാണോ, പരാജയപ്പെട്ട മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശാന്ത് പരിഹസിച്ചു. എട്ടാമത്തെ കുറ്റപത്രം നൽകിയ മുഖ്യമന്ത്രി പിറ്റേന്ന് തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നും, അതിനുശേഷവും നടപടിയെടുക്കാൻ 'മാനസിക വൈകല്യം' വേണമെന്നും അദ്ദേഹം കുറിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലകിനാണോ അതോ മുഖ്യമന്ത്രിക്കാണോ ഈ പ്രത്യേക അസ്വാസ്ഥ്യം എന്ന് അറിയില്ലെന്നും, ആർക്കായാലും 'ഗെറ്റ് വെൽ സൂൺ' നേരുന്നുവെന്നും ആയിരുന്നു പ്രശാന്തിന്റെ കുറിപ്പ്.

ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിനെത്തുടർന്ന് 2024 നവംബർ 11-നാണ് പ്രശാന്തിനെ ആദ്യമായി സസ്പെൻഡ് ചെയ്തത്. സർക്കാർ സംവിധാനത്തിൽ ചില താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും സർക്കാരിൽ ലോബിയും കോക്കസും ഉണ്ടെന്നും പ്രശാന്ത് ആരോപിച്ചു. എസ് സി -എസ് ടി വകുപ്പിലെ കോടിക്കണക്കിന് രൂപയുടെ ഫയലുകൾ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് പിൻവലിച്ചതായും അദ്ദേഹം പറഞ്ഞു. സസ്പെൻഷൻ നിയമപരമായി നിലനിൽക്കില്ലെന്നും നീതി ലഭിക്കണമെങ്കിൽ സർക്കാർ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിയിൽ പോയി തിരികെ സർക്കാരിനെ സേവിക്കാൻ താൽപ്പര്യമില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് തുടർച്ചയായുള്ള ഈ അച്ചടക്ക നടപടികൾ. സർക്കാരിനെതിരായ പരസ്യ നിലപാടുകളിൽ പ്രശാന്ത് ഉറച്ചുനിൽക്കുന്നതോടെ ഭരണകൂടവും ഉദ്യോഗസ്ഥനും തമ്മിലുള്ള പോര് കൂടുതൽ സങ്കീർണ്ണമാവുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വൻ പ്രതീക്ഷയോടെ കൈകോർത്തു, എന്നിട്ടും സഖ്യം ഫലം ചെയ്തില്ല; ബിജെപിയുമായി കൂട്ടുകൂടിയ ട്വൻ്റി20-ക്ക് സമ്പൂർണ തോൽവി
കരുത്തരെ അട്ടിമറിച്ച് 11 വനിതകൾ നിയമസഭയിലേക്ക്; ഒൻപത് പേർ യുഡിഎഫിൽ നിന്ന്