ദേശീയ പാത വികസനം പരിഗണന കൂടിയ പട്ടികയിൽ തന്നെ ഉൾപ്പെടുത്തി എന്നായിരുന്നു കണ്ണന്താനം അവകാശപ്പെട്ടിരുന്നത്. അത് തെറ്റെന്ന് തെളിയിക്കുന്നതാണ് രേഖകൾ.
കോഴിക്കോട്: ദേശീയ പാത വികസനത്തിൽ കേരളത്തിനുണ്ടായ പ്രതിസന്ധി പരിഹരിച്ചെന്ന കേന്ദ്ര മന്ത്രി കണ്ണന്താനം അടക്കമുള്ളവരുടെ അവകാശവാദം തെറ്റ്. പരിഗണന കുറഞ്ഞ ഹൈ ടു പട്ടികയിലേക്ക് കേരളത്തിന്‍റെ ദേശീയ പാത വികസനം മാറ്റിയ നടപടി വൻ വിവാദമായപ്പോഴായിരുന്നു കണ്ണന്താനത്തിന്‍റെ ഇടപെടൽ. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച ശേഷം പരിഗണന കൂടിയ ഹൈ വൺ വിഭാഗത്തിൽ ദേശീയപാത വികസനം ഉൾപ്പെടുത്താൻ നടപടി എടുത്തെന്നും അവകാശവാദമുണ്ടായിരുന്നു.
എന്നാൽ സംസ്ഥാനത്തിന് മുൻഗണന നൽകാനുള്ള തീരുമാനം നടപ്പായില്ലെന്നാണ് പുറത്ത് വരുന്ന ഉത്തരവിൽ വ്യക്തമാകുന്നത്. നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടെന്നാണ് ഈ മാസം 15 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
Read also: ദേശീയപാത വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി