നവകേരള സദസ്സ് വിജയിപ്പിച്ചിട്ട് മതി തൊഴിലുറപ്പ്!, ഹാജ‌ർ രേഖപ്പെടുത്തിയശേഷം യോഗത്തിൽ പങ്കെടുക്കാൻ നി‌‍ർദേശം

Published : Nov 24, 2023, 11:59 PM ISTUpdated : Nov 25, 2023, 12:02 AM IST
നവകേരള സദസ്സ് വിജയിപ്പിച്ചിട്ട് മതി തൊഴിലുറപ്പ്!, ഹാജ‌ർ രേഖപ്പെടുത്തിയശേഷം യോഗത്തിൽ പങ്കെടുക്കാൻ നി‌‍ർദേശം

Synopsis

തൊഴിലുറപ്പില്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥയുടെയും തൊഴിലുറപ്പ് മേറ്റിന്‍റെയും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു

പത്തനംതിട്ട: തൊഴിലുറപ്പിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം. തൊഴിലുറപ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് തൊഴിലാളികളോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. തൊഴിലുറപ്പില്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥയുടെയും തൊഴിലുറപ്പ് മേറ്റിന്‍റെയും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലാണ് സംഭവം.

നവകേരള സദസ്സ് നടക്കുന്നതിന് മുന്നോടിയായുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇത്തരമൊരു നിര്‍ദേശം. മുന്‍പ് യോഗം വിളിച്ചെങ്കിലും ആളുകള്‍ കുറവായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. മാറ്റിവെച്ച യോഗത്തില്‍ എത്തുന്നതിനായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തശേഷം തൊഴിലുറപ്പ് ജോലി തുടര്‍ന്നാല്‍ മതിയെന്നും പറയുന്നുണ്ട്. എന്നാല്‍, ആരോപണം സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് നിഷേധിച്ചു. ഇത്തരത്തിലൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. പ്രമോദ് വിശദീകരിച്ചു.

നവകേരള സദസ്സ്: കോൺഗ്രസ് അംഗങ്ങൾ എതിര്‍ത്തു, തൃശ്ശൂ‌രിൽ സിപിഎം പ്രസിഡന്‍റ് ഭരിക്കുന്ന പഞ്ചായത്ത് പണം നല്‍കില്ല

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് മാസം 1000 രൂപ, യുവജനങ്ങൾക്ക് കരുതലായി സിഎം കണക്ട് ടു വർക്ക് പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കാരശ്ശേരി ബാങ്കിൽ വൻ ക്രമക്കേട്; ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകി