
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പലകയൂർ സ്വദേശികളായ ദമ്പതിമാരുടെ പെൺകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച്ചയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്.
ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കുട്ടിക്ക് ഒന്നര കിലോയിൽ താഴെ മാത്രമായിരുന്നു തൂക്കം. കുട്ടിയെ വിദഗ്ധ പരിശോനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി വെള്ളിയാഴ്ച്ച മരിച്ചു. ഇതോടെ, അട്ടപ്പാടിയിൽ ഈ വര്‍ഷം മരിച്ച ശിശുകളുടെ എണ്ണം പതിനൊന്ന് ആയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam