
തിരുവനന്തപുരം: ഐടി പാർക്കുകളിലെ (IT Parks) ബാർ ലൈസൻസ് (Bar License) ഐടി കമ്പനികളുടെ ക്ലബുകൾക്കാകും അനുവദിക്കുക. ഇതിനായി അബ്കാരി ചട്ടഭേദഗതിക്കായി എക്സൈസ് കമ്മീഷണർ കരട് ശുപാർശ സമർപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനുള്ള ലൈസൻസ് കർഷക സഹകരണ സംഘങ്ങള്‍ക്കാകും നൽകുക.
ഐടി പാർക്കുകള്‍ക്കുള്ള ബാർ ലൈസൻസും പഴയ വർഗങ്ങളിൽ നിന്നുള്ള മദ്യ ഉൽപ്പാദനവുമായിന്നു പുതിയ മദ്യനയത്തിലെ പ്രധാന നിർദ്ദേശങ്ങള്‍. എന്നാൽ ബാർ ലൈസൻസിനായി ആരും അപേക്ഷ നൽകും, നിലവിൽ ബാറുകള്‍ നടത്തുന്നവർക്കായിരിക്കുമോ അപേക്ഷക്കുള്ള അനുമതി തുടങ്ങിയവയിൽ ഇതേ വരെ വ്യക്തത വന്നിരുന്നില്ല . ഐടി പാർക്കിലെ കമ്പനി രൂപീകരിക്കുന്ന ക്ലബിനോ വിവിധി കമ്പനികൾ ചേർന്നുള്ള കൺസോർഷ്യം രൂപീകരിക്കുന്ന ക്ലബിനോ ലൈസൻസ് അനുവദിക്കണമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാർശ.
ഒരു ഐടി പാർക്കിൽ എത്ര കമ്പനികൾക്ക് ലൈസൻസ് നൽകാമെന്നതിൽ സർക്കാരിന്റെ നയപരമായ തീരുമാനം ഇനിയും വരേണ്ടതുണ്ട്. ഇക്കാര്യം കൂടി ഉൾപ്പെടുത്തിയുള്ള ചട്ട ഭേദഗതിയാണ് ഉടൻ വരിക. ക്ലബ് അംഗങ്ങള്‍ക്കും അതിഥികള്‍ക്കും മാത്രമായിരിക്കും ബാറിലേക്കുള്ള പ്രവേശന അനുമതിയുണ്ടാവുക. 20 ലക്ഷമാണ് ക്ലബ് ലൈസൻസ് ഫീസ്. ഐടിപാർക്കിലെ ക്ലബുകള്‍ക്കുള്ള ലൈസൻസ് ഫീസും ചട്ടഭേഗതിയിൽ സർക്കാർ തീരുമാനിക്കും.
പഴവർഗങ്ങളിൽ നിന്ന് മദ്യം ഉല്പാദിപ്പിക്കാനുള്ള ലൈസൻസിന് കർഷ സംഘങ്ങള്‍ക്ക് അപേക്ഷ നൽകാം. പഴ വർഗങ്ങള്‍ കൃഷി ചെയ്യുന്ന കർഷകരുടെ സഹകരണ സംഘങ്ങള്‍ക്കാണ് ലൈസൻസ് നൽകുന്നത്. എന്നാൽ മദ്യ ഉൽപ്പാദനത്തിനുള്ള പഴ വർഗങ്ങള്‍ സംഘങ്ങള്‍ കേരളത്തിൽ നിന്നു തന്നെ ഉൽപ്പാദിക്കുയോ കർഷകരിൽ നിന്നും വാങ്ങിയ ചെയ്യണം. കേരളത്തിലെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള നയമായിതിനാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും പഴവർഗങ്ങള്‍ കൊണ്ടുവന്നുള്ള മദ്യ ഉൽപാദനം പാടില്ലെന്നും എക്സൈസ് കമ്മീഷണർ ശുപാർശ ചെയ്യുന്നു.
സംസ്ഥാനത്ത് പുതിയ മദ്യനയം (new liquour policy) ഇന്നാണ് നിലവിൽ വന്നത്. പുതിയ നയം അനുസരിച്ച് കൂടുതൽ മദ്യശാലകള്‍ (bevco outlets) സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ മദ്യനയം എങ്ങനെ
മദ്യവില്‍പ്പനശാലകളുടെ എണ്ണം കൂട്ടും. ഐടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കാര്‍ഷികോല്‍പ്പനങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും തീരുമാനമായി
മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ വില്‍പ്പനശാലകള്‍ തുറക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപ്പോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വില്‍പ്പനശാലകള്‍ കൂടി വേണമെന്ന ആവശ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചിരുന്നത്. സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെ പുതിയ ഔട്‌ലെറ്റുകൾ തുറക്കും.
ഐടി പാര്‍ക്കുകളില്‍ നീക്കിവക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥയോടെ മദ്യം നല്‍കുന്നതിന്, പ്രത്യേക ലൈസന്‍സ് അനുവദിക്കും. സംസ്ഥാനത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. നിവലിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ദിപ്പക്കും. പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. കാര്‍ഷിക മേഖലയുടെ പുനരൂജ്ജീവനത്തിനായി കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി ലൈസന്‍സ് അനുവദിക്കും. കള്ള് ചെയത്ത് വ്യവസായ ബോര്‍ഡ് പ്രവര്‍ത്തന സജ്ജമാകാത്ത സാഹചര്യത്തില്‍ നിലവെല ലൈസന്‍സികള്‍ക്ക് ഷാപ്പ് നടത്താന്‍ അനുമതി നല്‍കും.
മദ്യനയം പുന:പരിശോധിക്കണമെന്ന് എഐടിയുസി
മദ്യനയം പുന പരിശോധിക്കണമെന്ന് സി പി ഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എ ഐ ടി യു സി. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ കള്ള് ഷാപ്പുകൾ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം. ഇടത് സർക്കാർ നയത്തിന് വിരുദ്ധമാണ് മദ്യനയം. വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. മദ്യ ആസക്തിയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശ മദ്യ ഷോപ്പുകൾ കൂട്ടുന്നത് ഇതിന് തിരിച്ചടിയാകുമെന്നും കെപി രാജേന്ദ്രൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ നിലപാടിനെ മുതിർന്ന സി പി ഐ നേതാവ് ബിനോയ് വിശ്വം പിന്തുണച്ചു. പറയേണ്ടതെല്ലാം കെ പി രാജേന്ദ്രൻ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് കൂടുതലായൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പുതിയ ബാറുകൾ തുറക്കുന്നത് അഴിമതിക്കെന്ന് വി ഡി സതീശൻ
സംസ്ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമമെന്നും വ്യാപകമായി മദ്യഷോപ്പ് തുടങ്ങുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർഭരണം കിട്ടിയതിൻറെ അഹങ്കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വിഡി വായിച്ച് മാധ്യമങ്ങളെ കേൾപ്പിച്ച പ്രതിപക്ഷ നേതാവ് സർക്കാർ ശ്രമം അഴിമതി നടത്തി പണമുണ്ടാക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തി.