ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം: പ്രതിക്ക് നിയമസഹായം നല്‍കിയിരുന്നത് മുന്‍ എസ്ഐ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Published : May 12, 2022, 10:39 AM ISTUpdated : May 12, 2022, 12:05 PM IST
  ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം: പ്രതിക്ക് നിയമസഹായം നല്‍കിയിരുന്നത് മുന്‍ എസ്ഐ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Synopsis

നേരത്തെ പല സംഭവങ്ങളിലും തനിക്ക് നിയമോപദേശം നല്‍കിയത് മുന്‍ എസ്ഐ ആണെന്ന് മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് പൊലീസിന് മൊഴി നല്‍കി. ഷൈബിന്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്‍ എസ്ഐക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ഇപ്പോള്‍ പൊലീസ് പരിശോധിക്കുകയാണ്. ഇതിനിടെ, ഷൈബിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. 

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നേരത്തെ പല സംഭവങ്ങളിലും തനിക്ക് നിയമോപദേശം നല്‍കിയത് മുന്‍ എസ്ഐ ആണെന്ന് മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് പൊലീസിന് മൊഴി നല്‍കി. ഷൈബിന്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്‍ എസ്ഐക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ഇപ്പോള്‍ പൊലീസ് പരിശോധിക്കുകയാണ്. ഇതിനിടെ, ഷൈബിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. 

വലിയ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് ഷൈബിന്‍.  കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ സാമ്പത്തിക വര്‍ധനയാണ് ഇയാള്‍ക്ക് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ബാഹ്യമായ ചില സഹായങ്ങള്‍ ഇല്ലാതെ ഇത്ര ചെറിയ കാലത്തിനുള്ളില്‍ വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിയില്ല. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതോടൊപ്പം മുന്‍ എസ്ഐയെ കുറിച്ചുള്ള ഷൈബിന്‍റെ മൊഴിയും നിര്‍ണായകമാണ്. ഉദ്യോഗസ്ഥന്‍റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

ഷൈബിൻ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, 300 കോടിയുടെ ആസ്തിയെന്ന് പൊലീസ്

ഒറ്റമൂലി വൈദ്യന്റെ  കൊലപാതകത്തിലെ (murder)മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വൻ സ്വത്ത്‌ സാമ്പാദനം തേടി പൊലീസ്.300 കോടിയോളം രൂപയുടെ സ്വത്ത്‌ ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് . ഈ സാമ്പത്തിക വളർച്ച പത്തു വർഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈബിൻ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു .

ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യനെ കൊന്നു, മ‍‍ര്‍ദ്ദന ദൃശ്യങ്ങൾ പൊലീസിന്

മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി  വൈദ്യൻ ഷാബ ഷെരീഫിനെ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. 

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാൽ വ‍ര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറിൽ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറിഞ്ഞു.

Read More : ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; പ്രതി ഷൈബിൻ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, 300 കോടിയുടെ ആസ്തിയെന്ന് പൊലീസ്

ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സെക്രട്ടേറിയറ്റിന് മുമ്പിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ശ്രമം നടത്തിയ കവർച്ചക്കേസ് പ്രതികളുടെ വെളിപ്പെടുത്തലിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കവർച്ച കേസിലെ പരാതിക്കാരൻ കൂടിയാണ് ക്രൂരമായ കൊലക്കേസിലെ മുഖ്യ ആസൂത്രകനായ ഷൈബിൻ അഷ്‌റഫ്‌. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫും മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്. 

Read More : ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യനെ കൊന്നു, മ‍‍ര്‍ദ്ദന ദൃശ്യങ്ങൾ പൊലീസിന്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ