കേരള മാരിടൈം ബോ‍ർഡിൽ ഓഡിറ്റ് നടത്തണമെന്ന് എ ജി, സർക്കാരും ബോ‍ർഡും തള്ളി

Published : Nov 22, 2023, 06:15 AM IST
കേരള മാരിടൈം ബോ‍ർഡിൽ ഓഡിറ്റ് നടത്തണമെന്ന് എ ജി, സർക്കാരും ബോ‍ർഡും തള്ളി

Synopsis

കിഫ് ബിയിലെ ഓഡിറ്റ് സർക്കാർ എതിർത്തിന് പിന്നാലെയാണ് മറ്റൊരു സ്ഥാപനത്തിൽ കൂടി എജിയുടെ ഓഡിററിന് സർക്കാ‍ർ അനുമതി നിക്ഷേധിക്കുന്നത്.

തിരുവനന്തപുരം : കേരള മാരിടൈം ബോ‍ർഡിൽ ഓഡിറ്റ് നടത്തണമെന്ന് എജി ആവശ്യം സർക്കാരും ബോ‍ർഡും തള്ളി. കേരള മാരിടൈം ആക്ട് പ്രകാരം നേരിട്ട് ഓഡിററ് നടത്താൻ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് എതിർത്തത്. കിഫ് ബിയിലെ ഓഡിറ്റ് സർക്കാർ എതിർത്തിന് പിന്നാലെയാണ് മറ്റൊരു സ്ഥാപനത്തിൽ കൂടി എജിയുടെ ഓഡിററിന് സർക്കാ‍ർ അനുമതി നിക്ഷേധിക്കുന്നത്.

താനൂർ ബോട്ട അപകടത്തിന് ശേഷമാണ് കേരള മാരിടൈം ബോ‍ർഡിൽ ഓഡിററ് നടത്താനായി എ ജി ഉദ്യോഗസ്ഥർ എത്തിയത്. ഓഡിറ്റിന് അനുമതി നൽകാതെ ഉദ്യോഗസ്ഥരെ ബോർഡ് അധികൃതർ മടക്കി അയച്ചു. സർക്കാർ പണം മുടക്കി നടത്തുന്ന ഒരു സ്ഥാപനമെന്ന നിലയിൽ ഓഡിററിനായി രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട തുറമുഖ സെക്രട്ടറിക്ക് എജി വീണ്ടും കത്തു നൽകി. 

പോയാൽ 300, അടിച്ചാൽ 12 കോടി! ഇക്കുറി കോടിപതികളും ലക്ഷാധിപതികളും കൂടും; 'പൂജ' ഭാഗ്യം ആർക്ക്? ഉച്ചക്ക് അറിയാം

എജിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ബോർഡ് ചെയർമാനോട് വീണ്ടും സർക്കാർ വിശദീകരണം തേടി. കേരള മാരിടൈം നിയമത്തിലെ 84 വകുപ്പ് പ്രകാരം എജിയുടെ നേരിട്ടുള്ള പരിശോധന ഒഴിവാക്കിയിട്ടുണ്ടെന്നും എജിയുടെ അനുമതിയോടെ നിശ്ചയിക്കുന്ന ഒരു ഓഡിററർക്ക് ആഭ്യന്തര ഓഡിറ്റ് നടത്താനുള്ള അനുമതി മാത്രമേയുള്ളൂവെന്നായിരുന്നു ചെയർമാർ എൻ.എസ്.പിള്ളയുടെ മറുപടി. ഇതേ തുടർന്ന് ഓഡിറ്റിന് അനുമതി നിക്ഷേധിച്ച് സർക്കാർ എജിക്ക് മറുപടി നൽകി. 

കേരളത്തിലെ 17 പോർട്ടുകളുടെ നിയന്ത്രണവും പശ്ചാത്തല സൗകര്യ വികസനവും മാരിടൈം ബോർഡിന്റെ കീഴിലാണ്. ഓരോ വികസന പദ്ധതികള്‍ക്കുമായി 62 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. ഇതുകൂടാതെ ഉള്‍നാടൻ ജലഗതാഗത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍ക്ക് ലൈസൻസ് നൽകുന്നതും മാരിടൈം ബോർഡാണ്. പ്രത്യേക ആവശ്യങ്ങൾക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുകയാണ് മാരിറ്റൈം ബോര്‍ഡ് കൈകാര്യം ചെയ്യുന്നതെന്നും എജി നിഷ്കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരം ആഭ്യന്തര ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്നും ചെയർമാർ എൻ.എസ്.പിള്ള വിശദീകരിക്കുന്നു. നേരത്തെ സമാനമായ ആവശ്യം കിഫ്ബിയിൽ എജി ഉന്നയിച്ചത് വൻ വിവാദമായിരുന്നു. വാദപ്രതിവാദങ്ങൾ ഏറെ നടന്നതിന് ശേഷമാണ് സര്‍ക്കാര്‍ ഓഡിറ്റ് അനുമതി നൽകിയത്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ