വല്ലാത്ത പോക്ക്! ഫൈബർ ബോട്ടുമായി അതിർത്തി കടന്നെത്തിയ പിക്കപ്പിന് രേഖകളൊന്നുമില്ല; ആർടിഒ നൽകിയത് മുട്ടൻ പണി! 27500 രൂപ പിഴ

Published : Nov 04, 2025, 10:17 PM IST
Pick up vehicle

Synopsis

തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക് ഫൈബർ വള്ളവുമായി പോയ പിക്കപ്പ് വാഹനം തൃശ്ശൂരിൽ പിടിയിലായി. ഫിറ്റ്നസ്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ അപകടകരമായ രീതിയിൽ ലോഡ് കയറ്റിയതിന് 27500 രൂപ പിഴ ചുമത്തി

തൃശൂർ: തിരുനെൽവേലിയിൽ നിന്നും ബേപ്പൂരിലേക്ക് ഫൈബർ വള്ളവുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള പിക്കപ്പ് വാഹനം തൃശ്ശൂർ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം തടഞ്ഞ് പിഴ ചുമത്തി. പിക്കപ്പ് വാഹനത്തിന് ഫിറ്റ്നസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇൻഷുറൻസും ഉണ്ടായിരുന്നില്ല. പിക്കപ്പ് വാഹനത്തേക്കാൾ ഇരട്ടിയിലേറെ നീളമുള്ള ബോട്ട് മുകളിൽ കെട്ടിവച്ചാണ് വാഹനം അതിർത്തി കടന്ന് കോഴിക്കോട് എത്തിയത്. 

തിരുനൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക് പോവുകയായിരുന്നു വാഹനം. ബേപ്പൂർ സ്വദേശി സി. പി. മുഹമ്മദ് നിസ്സാമിൻ്റെയാണ് ബോട്ട്. തിരുനെൽവേലി സ്വദേശിയുടേതാണ് പിക്കപ്പ് വാഹനം. മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തള്ളി നിൽക്കുന്ന രീതിയിലാണ് പിക്കപ്പ് വാഹനത്തിൽ ബോട്ട് കെട്ടിവച്ചിരുന്നത്. വാഹനം വളവുകൾ തിരിയുമ്പോൾ മറിയാനുള്ള സാധ്യതയും കണ്ടു. 

ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ പിവി ബിജു പിക്കപ്പ് വാഹനത്തിന് 27500 രൂപ പിഴ ചുമത്തി. പുറത്തേക്ക് തള്ളി നിൽക്കുന്ന ലോഡ് കയറ്റിയതിന് 20000 രൂപയാണ് പിഴ. ഫിറ്റ്നസില്ലാത്ത വാഹനം ഓടിച്ചതിന് 3000 രൂപയും ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും പൊല്ലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്. പിന്നീട് ബോട്ട് വലിയ ലോറിയിലേക്ക് മാറ്റി കയറ്റി കൊണ്ടുപോകുവാൻ ആർടിഒ നിർദേശം നൽകി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ