എംവി ഗോവിന്ദൻ പറഞ്ഞതിൽ വിദ്വേഷമില്ല, മറ്റവരെ സഹായിക്കാൻ കോൺഗ്രസിന്റെ കളി: മുഖ്യമന്ത്രി

Published : Oct 30, 2023, 06:51 PM IST
എംവി ഗോവിന്ദൻ പറഞ്ഞതിൽ വിദ്വേഷമില്ല, മറ്റവരെ സഹായിക്കാൻ കോൺഗ്രസിന്റെ കളി: മുഖ്യമന്ത്രി

Synopsis

കേരളീയം പരിപാടി വിശദീകരിക്കാൻ തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മറ്റവരെ മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോൺഗ്രസുകാരുടെ കളിയാണ് എംവി ഗോവിന്ദനെതിരെ നടക്കുന്നത്. സുരേഷ് ഗോപിയുടെ പെരുമാറ്റം ഒരു തരത്തിലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കേണ്ടി വന്നത് തെറ്റ് മനസിലായത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളീയം പരിപാടി വിശദീകരിക്കാൻ തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം പരിപാടിയിൽ എതെങ്കിലും നേതാക്കൾ പങ്കെടുക്കാതിരിക്കുമായിരിക്കും പക്ഷെ ജനം സഹകരിക്കുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

പ്രതിപക്ഷത്തിന്റെ എതിർപ്പ് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളീയം കാണാൻ ജനം വരുമെന്നും പറഞ്ഞു. കവടിയാർ മുതൽ കിഴക്കേകോട്ട വരെ 42 വേദികളിലായിരിക്കും കേരളീയം പരിപാടികൾ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തനിമ ലോകത്തെ അറിയിക്കാനുള്ള അവസരമാണ് കേരളീയം. വർഗ്ഗീയതക്ക് കേരളത്തിൽ ഇടമില്ലെന്ന് പറഞ്ഞ അദ്ദേഹം നവംബർ 1 ന് രാവിലെ പത്ത് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയത്തിന്റെ ഉദ്ഘാടനം നടക്കുമെന്നും അറിയിച്ചു.

അതേസമയം കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ എംവി ഗോവിന്ദൻ അടക്കം നാല് പേർക്കെതിരെ കെപിസിസി പൊലീസിൽ പരാതി നൽകി. ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ പൊലീസിന് പരാതി നൽകിയത്. മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർദ്ധയ്ക്കും കാരണമാകും വിധമാണ് നാല് പേരും പ്രതികരിച്ചതെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം: 'അന്ത്യ അത്താഴത്തെ വികലമാക്കി'; ജില്ല കളക്ടർക്ക് പരാതി
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം; ജനുവരി 14 മകരവിളക്ക്, ജനുവരി 19ന് രാത്രി 11 വരെ ദർശനം