ആ നമ്പർ ആർക്കും വേണ്ട! വിഡിഎസ് സർക്കാരിൽ പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കാതെ മന്ത്രിമാർ

Published : May 19, 2026, 10:58 AM IST
13 number car

Synopsis

വി ഡി സതീശൻ സർക്കാരിൽ മന്ത്രിമാരാരും 13-ാം നമ്പർ കാർ ഏറ്റെടുത്തില്ല. മുൻ പിണറായി, വി എസ് സർക്കാരുകളിൽ മന്ത്രിമാർ ഈ നമ്പർ ചോദിച്ചുവാങ്ങിയിരുന്നെങ്കിലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും 13-ാം നമ്പർ കാറിന് ആവശ്യക്കാരുണ്ടായിരുന്നില്ല.

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിൽ പതിമൂന്നാം നമ്പർ കാർ ആർക്കും വേണ്ട. ഇന്നലെ 13ാം നമ്പർ കാർ ടൂറിസം വകുപ്പ് തയ്യാറാക്കി നിർത്തിയിരുന്നുവെങ്കിലും മന്ത്രിമാർ ആരും ഏറ്റെടുത്തില്ല. ആരും അത് ആവശ്യപ്പെട്ടില്ല എന്നാണ് വിശദീകരണം. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും 13ആം നമ്പര്‍ വാഹനം ആരും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് രണ്ട് തവണയും മന്ത്രിമാര്‍ 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു.

കഴിഞ്ഞ പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13ആം നമ്പര്‍ കാറിൽ സഞ്ചരിച്ചത്. ആദ്യ പിണറായി സര്‍ക്കാരില്‍ ധന വകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകാണ് പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയത്. 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രായായിരുന്ന എം എ ബേബി സഞ്ചരിച്ചതും 13ആം നമ്പർ വാഹനത്തിൽ ആണ്.

അശുഭമാണെന്ന അന്ധവിശ്വാസം കാരണമാണ് 13 എന്ന നമ്പർ പലരും ഒഴിവാക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ഒന്നാം നമ്പറിലും പി കെ കുഞ്ഞാലിക്കുട്ടി രണ്ടാം നമ്പറിലും യാത്ര ചെയ്യും. ഇന്നലെ മന്ത്രിമാർക്ക് നൽകിയ വാഹന നമ്പറുകൾ താൽക്കാലികമാണ്. 51ാം നമ്പർ വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടിട്ടുണ്ട്. 11 വേണമെന്ന് കെ മുരളീധരനും 9 വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇന്നലെ 21ാം നമ്പർ വാഹനത്തിലാണ് ചെന്നിത്തല സഞ്ചരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ; സംഭവം കൊല്ലത്ത്, വെട്ടേറ്റത് അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത് തടഞ്ഞപ്പോൾ
പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സോനയെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി