ഒളിവില്‍ കഴിയവേ വീട്ടിലെത്തിയെന്ന് രഹസ്യവിവരം; ഇര്‍ഷാദ് കൊലക്കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ

Published : Aug 31, 2022, 07:07 PM ISTUpdated : Aug 31, 2022, 10:48 PM IST
ഒളിവില്‍ കഴിയവേ വീട്ടിലെത്തിയെന്ന് രഹസ്യവിവരം; ഇര്‍ഷാദ് കൊലക്കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ

Synopsis

കേരളത്തിന് പുറത്തും വയനാട്ടിലുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു പ്രതി. വഴിക്കടവിലെ വീട്ടിലെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

മലപ്പുറം: പെരുവണ്ണാമുഴി പന്തിരിക്കര സ്വദേശിയായ ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി മലപ്പുറത്ത്‌ പിടിയിൽ. കേസിലെ പ്രധാന കണ്ണികളിൽ ഒരാളായ വഴിക്കടവ് സ്വദേശി ജുനൈദ് എന്ന ബാവയാണ് പിടിയിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച സംഘത്തിൽ ഇയാളും ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ.

കേരളത്തിന് പുറത്തും വയനാട്ടിലുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു പ്രതി. വഴിക്കടവിലെ വീട്ടിലെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. വീട്ടിൽ വെച്ചാണ് പിടിയിലായത്. ഇർഷാദ് കൊലപാതക കേസിലെ പ്രധാന കണ്ണിയാണ് ജുനൈദ്. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച സംഘത്തില്‍  ജുനൈദും ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇതോടെ സ്വര്‍ണ്ണക്കടത്ത് കൊലപാതക കേസില്‍  12 പേര്‍  അറസ്റ്റിലായി.

ജൂലൈ 6 നാണ് ഇർഷാദിനെ കാണാതായത്. പിന്നീട് കൊയിലാണ്ടി തീരത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്‍റേതാണെന്ന് ഡി എന്‍ എ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. നേരത്തെ മേപ്പയൂര്‍ സ്വദേശി ദീപകിന്‍റേതെന്ന് കരുതി ഈ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സ്വർണ്ണക്കടത്ത്  സംഘത്തിലുള്ളവരെ  അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരം ലഭിച്ചത്. 

'ആർഭാട ജീവിതം തുടരാൻ ഹണിട്രാപ്പ്; ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്തിയത് രണ്ടാഴ്ച കൊണ്ട്'; അന്വേഷണം ഊര്‍ജിതം

പാലക്കാട് ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സൂചന നൽകി പൊലീസ്. ഹണിട്രാപ്പില്‍പ്പെടുത്താന്‍  സഹായിച്ചവരെ തേടിയാണ് പൊലീസ് അന്വേഷണം. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ദേവു-ഗോകുൽ ദമ്പതികൾക്ക് അരലക്ഷത്തിലേറെ ഇൻസ്റ്റഗ്രാം ഫോളേവേഴ്സ് ഉണ്ട്. അറസ്റ്റിന് പിന്നാലെ റീൽസിന് താഴെ അധിക്ഷേപ കമന്റുകളുടെ പെരുമഴയാണ്. 

മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇൻസ്റ്റഗ്രാമില്‍ ദേവു-ഗോകുൽ ദമ്പതികളുടെ റീൽസുകൾ എത്തിയിരുന്നത്. ഓരോ പോസ്റ്റിനും ഭേദപ്പെട്ട സ്വീകര്യത ലഭിച്ചിരുന്നു. പക്ഷേ, അറസ്റ്റ് വാർത്ത വന്നതോടെ, കഥമാറി. റീൽസിന് താഴെ അധിക്ഷേപ കമന്‍റുകളുടെ പെരുമഴയാണിപ്പോള്‍. ആർഭാട ജീവിതമായിരുന്നു ദേവു-ഗോകുൽ ദമ്പതികളുടെ രീതി. ഇത് തുടരാൻ പണക്കാരെ ഉന്നംവച്ച് ഹണിട്രാപ്പ് ഒരുക്കി എന്നാണ് പൊലീസ് കണ്ടെത്തൽ. 

ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്താൻ രണ്ടാഴ്ച മാത്രമാണ് എടുത്തതെന്ന് പൊലീസ് പറയുന്നു. ഹണിട്രാപ്പിൽ പെട്ടാൽ പലരും പരാതിപ്പെടില്ല എന്നതായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. ഇവര്‍ കുടുക്കിയ എല്ലവരുടേയും പ്രായം 25 ൽ താഴെയാണ്. ഇരയുടെ വിശ്വാസം ആർജിക്കുന്നത് വരെ സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രമാണ് പ്രതികൾ ബന്ധപ്പെടുക. വിശ്വാസം ഉറപ്പിക്കാൻ ഏതറ്റംവരേയും പോകും. പെൺകുട്ടിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. അതിനാണ് യാക്കരയിൽ മൂപ്പതിനായിരം രൂപ മാസ വാടകയിൽ 11 മാസത്തേക്ക് വീട് പോലും വാടകയ്ക്ക് എടുത്തത്.

വ്യവസായിയെ കൊടുങ്ങല്ലൂരിലെ  ഫ്ലാറ്റിലേക്ക് മാറ്റി കൂടുതൽ പണം തട്ടാനുളള യാത്രയ്ക്കിടെയാണ് പരാതിക്കാരൻ രക്ഷപ്പെട്ടത്. ഇക്കാരണത്താൽ തന്നെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സമാന കെണിയിൽ മറ്റാരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മുഖ്യസൂത്രധാരൻ പാലാ സ്വദേശി ശരത്തിനെതിരെ മോഷണം ഭവനഭേദനം അടക്കം പന്ത്രണ്ടോളം കേസുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിപിഎമ്മിൽ പലതും സഹിച്ചിട്ടുണ്ട്'; ബിജെപിയിൽ അംഗത്വമെടുത്ത് സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ
ഒടുവിൽ സർക്കാർ ഉത്തരവിറക്കി, ഡിസംബറിൽ സഹായധനം അവസാനിച്ച പ്രതിസന്ധിക്ക് പരിഹാരം; വയനാട് ദുരന്തബാധിതർക്ക് 9000 രൂപ ധനസഹായം തുടരും