നിര്‍ത്താതെയുള്ള കരച്ചിൽ, ഉറക്കമില്ലാത്ത രാത്രികള്‍; ജീവിച്ചു തുടങ്ങും മുന്‍പേ ജീവിതത്തോട് പൊരുതുന്ന കുഞ്ഞ് ഡാൽവിന് കൈത്താങ്ങാകാം

Published : Feb 11, 2026, 12:38 PM IST
treatment help dalvin

Synopsis

ജീവിച്ചു തുടങ്ങും മുൻപ് മാരക കരൾ രോഗത്താൽ ജീവിതത്തോട് പൊരുതുകയാണ് ഒരു വയസുകാരൻ ഡാൽവിൻ. ആലപ്പുഴ വാടയ്ക്കൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ല.

ആലപ്പുഴ: ജീവിച്ചു തുടങ്ങും മുൻപ് മാരക കരൾ രോഗത്താൽ ജീവിതത്തോട് പൊരുതുകയാണ് ഒരു വയസുകാരൻ ഡാൽവിൻ. ആലപ്പുഴ വാടയ്ക്കൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികൾ ഇല്ല. ചികിത്സ ചെലവിനുള്ള പണം കണ്ടെത്താനാകാതെ വലിയ ദുഖത്തിലാണ് കുടുംബം. എത്രയും വേഗം കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെങ്കിൽ സുമനസുകളുടെ സഹായം വേണം. ശാരീരിക അസ്വസ്ഥതമൂലം മിക്കപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു വയസുകാരൻ ഡാൽവിനൊപ്പം ഉറക്കമില്ലാതെ പരിചരിക്കുകയാണ് അച്ഛൻ ജോണ്‍ ബോസ്കോയും അമ്മ മേരി സനികയും. ഇരുവരും എപ്പോഴും അടുത്ത് തന്നെ വേണം. 

ജനിച്ച് നാൽപത്തി അഞ്ചാം ദിവസം ഡാൽവിന്‍റെ കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കണ്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് കരൾ രോഗം കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ആദ്യ ശസ്ത്രക്രിയ നടത്തി. കരള്‍ മാറ്റ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മകന് മകന് കരൾ പകുത്തുനൽകാൻ മേരി ഒരുക്കമാണ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അതിനുവേണ്ട പരിശോധനകളെല്ലാം പൂർത്തിയായി. എന്നാൽ, ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി നാൽപത് ലക്ഷത്തോളം രൂപ ചെലവ് വരും. ഭാരിച്ച തുക കണ്ടെത്താനാകാതെ പലതവണ ഡോക്ടർമാർ കുറിച്ചു നൽകിയ ശസ്ത്രക്രിയ തീയതി മാറ്റിവെക്കേണ്ടിവന്നു. എന്നാൽ, ഇനി നീണ്ടികൊണ്ടുപോകാനാകില്ല.

കുഞ്ഞിന്‍റെ ചികിത്സയും മറ്റുമായി ജോണിന് പണിക്ക് പോകാനാകുന്നില്ല. ഈ മാസം 25 ന് ശസ്ത്രക്രിയ നടത്തണം. ഡാൽവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശസ്ത്രക്രിയക്കുള്ള പണം അടിയന്തരമായി സ്വരൂപിക്കണം. നിസ്സഹായരായ കുടുംബത്തിന് സുമനസുകളുടെ സഹായം കൂടിയെ തീരു.

Name: MERY SANIKA

Account numbe: 0445053000072740

IFSC code: SIBL0000445

Branch: South Indian Bank

Convent Square Branch, Alappuzha

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശക്തമായ പിന്തുണയുമായി കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികളുടെ ട്രേഡ് യൂണിയനുകൾ; ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്കം, സംസ്ഥാനത്ത് ബന്ദായേക്കും
ആഗോള അയ്യപ്പ സംഗമം; 'സ്പോണ്‍സർഷിപ്പായി 4 കോടി കിട്ടി, ബാക്കി കണക്കുകൾ പറയേണ്ടത് ദേവസ്വം ബോർഡ്', പ്രതികരിച്ച് വാസവൻ