ഓണ്‍ലൈൻ തട്ടിപ്പിലൂടെ ഡോക്ടറായ യുവതിയിൽ നിന്ന് 32 ലക്ഷം തട്ടി; പണം ഹവാല ഇടപാടിനായി ഉപയോഗിച്ചു, പ്രതി പിടിയിൽ

Published : Sep 26, 2025, 06:08 PM IST
online fraud kozhikode

Synopsis

ഓണ്‍ലൈൻ തട്ടിപ്പിലൂടെ ഡോക്ടറായ യുവതിയിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ ഫത്താഹ് പിടിയിൽ. ടെലിഗ്രാമിലൂടെ പാർട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്

കോഴിക്കോട്: ഓണ്‍ലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്നും 32 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് മുട്ടഞ്ചേരി സ്വദേശി അബ്ദുൾ ഫത്താഹാണ് അറസ്റ്റിലായത്. ടെലിഗ്രാമിലൂടെ പാർട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറായ യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്. വ്യാജ വെബ് പോർട്ടലിൽ യുവതിയെ രജിസ്റ്റർ ചെയ്യിച്ചാണ് പ്രതി 32 ലക്ഷം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഹവാല ഇടപാടിനായി ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ നിഗമനം. എറണാകുളം പൊലീസ് രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസിലും പ്രതിയാണ് അബ്ദുൾ ഫത്താഹ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് ഇയാൾ പുതിയ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് സിറ്റി ക്രൈം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത 95 ലക്ഷം രൂപ നഷ്ടപ്പെട്ട ഓണ്‍ലൈൻ തട്ടിപ്പ് കേസിലും അബ്ദുൾ ഫത്താഹിന് പങ്കുണ്ടെന്നാണ് സംശയം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിലേക്കടുത്ത് കേരളം; മലയാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ