ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം; മരുന്ന് കുറിപ്പടിയും ഓണ്‍ലൈനില്‍

Published : Aug 10, 2020, 12:45 AM IST
ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം; മരുന്ന് കുറിപ്പടിയും ഓണ്‍ലൈനില്‍

Synopsis

വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഡോക്ടറെ കാണാനുള്ള സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് ഇവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടായിരിക്കണമെന്ന് മാത്രം.  

കല്‍പ്പറ്റ: കൊവിഡ് കാലത്ത് മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ ആശങ്കയോടെയാണ് ആശുപത്രികളിലേക്കും ക്ലീനിക്കുകളിലേക്കും പോകുന്നത്. പലപ്പോഴും കൊറോണ വൈറസ് പടരുന്നത് ഇത്തരം സ്ഥലങ്ങളില്‍ നിന്നുമാകാം. ഈ ആശങ്കക്ക് ഒരു പരിധിവരെ പരിഹാരമായിരിക്കുകയാണിപ്പോള്‍. വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഡോക്ടറെ കാണാനുള്ള സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് ഇവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടായിരിക്കണമെന്ന് മാത്രം.

esanjeevaniopd.in/kerala  എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം മരുന്ന് കുറിപ്പടിയും ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇ-സഞ്ജീവനി ഒ.പി.ഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിന്‍ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056 / 04712552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.

സേവനം ലഭിക്കുന്നതിനായി ചെയ്യേണ്ടത്:

  • esanjeevaniopd.in/kerala  വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ടോക്കണ്‍ എടുക്കുക.
  • എസ്.എം.എസ് നോട്ടിഫിക്കേഷന്‍ വന്നതിനു ശേഷം ലമെിഷലല്മിശീുറ ലേക്ക് ലോഗിന്‍ ചെയ്യുക.
  • ക്യൂ വഴി പരിശോധനാ മുറിയില്‍ പ്രവേശിച്ച ശേഷം 'കോള്‍ നൗ' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  • വീഡിയോകോള്‍ വഴി ഡോക്ടറുടെ പരിശോധന.
  • മരുന്നുകളുടെ കുറിപ്പടികള്‍ ഡൗണ്‍ലോഡ് ചെയ്യുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി; 'ഒരു കാര്യം ഉറപ്പിച്ചു പറയുന്നു, മേള ഇവിടെ തന്നെ ഉണ്ടാവും'
മസാല ബോണ്ട് ഇടപാടിൽ ഇഡിക്ക് ആശ്വാസം; നോട്ടീസിൽ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്