രാജ്യദ്രോഹക്കേസ്: ശശി തരൂരിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി; 'ഓസിച്ചേട്ടന്' നന്ദി പറഞ്ഞ് എംപി

Published : Jan 29, 2021, 11:12 PM IST
രാജ്യദ്രോഹക്കേസ്: ശശി തരൂരിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി; 'ഓസിച്ചേട്ടന്' നന്ദി പറഞ്ഞ് എംപി

Synopsis

തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം: കര്‍ഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രാജ്യദ്രോഹ കേസെടുത്ത സംഭവത്തില്‍ തരൂരിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി. ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടി തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്.  പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിന്  കമന്‍റുമായി തരൂരും എത്തി. ''താങ്ക്യൂ ഓസി ചേട്ടാ, എല്ലാ പിന്തുണയ്ക്കും നന്ദി'' എന്നായിരുന്നു ശശി തരൂരിന്‍റെ കമന്‍റ്. 
പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില്‍ കര്‍ഷക സമരം പൊളിക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ജീവന്‍ പണയം വെച്ച് പോരാടുന്ന രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് പ്രണാമം- ഉമ്മന്‍‌ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശശി തരൂരിനെ കൂടാതെ  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹകുറ്റമാണ് ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാര്‍ ചുമത്തിയത്.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് തരൂരടക്കം എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. 
 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്; പി ടി തോമസിന്‍റെ ഇടപെടലുകൊണ്ടാണ് ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്ന് സതീശൻ
വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം