ലഹരിയുടെ ഉറവിടം തേടി 'ഓപ്പറേഷൻ തൂഫാൻ', ബംഗളൂരു തന്നെ പ്രധാനകേന്ദ്രം; വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ജൂലൈ രണ്ടാം വാരമെന്ന് റവാഡ ചന്ദ്രശേഖർ

Published : Jun 29, 2026, 09:22 AM IST
Operation Toofan

Synopsis

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഹരിയുടെ പ്രധാന ഉറവിടം ബംഗളൂരുവാണെന്ന് പോലീസ് കണ്ടെത്തി. ആന്ധ്ര-ഒറീസ അതിർത്തിയിൽ നിന്ന് കഞ്ചാവ് എത്തുന്നതായും തായ്‌ലൻഡ്, കംബോഡിയ തുടങ്ങിയ വിദേശ രാജ്യങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വെളിപ്പെടുത്തി

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ വേട്ടയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ഡി ജിപി റവാഡ ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനൊപ്പം. മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെ കുറിച്ച് കൃത്യമായ വിവരം കിട്ടിയെന്ന് ഡി ജി പി വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം വിവരിച്ചു. ലഹരിക്കടത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി മറ്റ് സംസ്ഥാനങ്ങളുടെ ഏകോപനത്തോടെയുള്ള അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ജൂലൈ രണ്ടാം വാരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ഡി ജി പിമാരുടെ പ്രത്യേക യോഗം ചേരുമെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

പ്രധാന കേന്ദ്രം ബംഗളൂരു

ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബംഗളൂരുവാണെന്നും മസ്കറ്റിൽ നിന്നും വന്നവർ ലഹരി കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആന്ധ്ര - ഒറീസ അതിർത്തിയിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര ഡി ജി പിമാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കൂടാതെ, താഴ്ലണ്ട്, കംബോഡിയ തുടങ്ങിയ വിദേശരാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികളുമായി പങ്കുവെച്ചിട്ടുണ്ടെന്നും ലഹരി വിപത്തിനെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവാക്കൾക്കിടയിലും ബോധവൽക്കരണം ശക്തമായി നടത്തുന്നുണ്ടെന്നും ഡി ജി പി കൂട്ടിച്ചേർത്തു.

4146 കേസുകൾ, 4471പേർ അറസ്റ്റിൽ

അതേസമയം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ വരെ 4146 കേസുകൾ രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് നേരത്തെ അറിയിച്ചു. വിവിധ ലഹരിക്കേസുകളിലായി 4471 പേ‍രാണ് അറസ്റ്റിലായിട്ടുള്ളത്. 2203 ഗ്രാം എം ഡി എം എയും 376 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കൊമേഴ്ഷ്യൽ കോണ്ടിറ്റിയിൽ 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പുതിയ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോയ യുവാവിന്‍റെ ദുരൂഹ മരണം, പെൺകുട്ടിയുടെ 2 ബന്ധുക്കൾ കസ്റ്റഡിയിൽ; കൊലപാതകമെന്ന് സംശയം
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം, ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി; പലർക്കും വാടകക്ക് കൊടുക്കാറുണ്ടെന്ന് മറുപടി