
കോട്ടയം : പാലാ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഊമക്കത്തായാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നാണ് ഊമക്കത്ത് കിട്ടിയത്. സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. പാല ബസ് സ്റ്റാന്റിലും കോട്ടയം ബസ് സ്റ്റാൻഡിലും പൊലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വ്യക്തമാക്കിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയോട് ചേർന്ന് നിലത്തുനിന്ന് കത്ത് കിട്ടിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുതൽ കോട്ടയം എസ്പി വരെയുള്ളവരെ അഭിസംബോധന ചെയ്തായിരുന്നു കത്ത്. രണ്ട് കത്താണ് സ്റ്റാന്റിൽ നിന്ന് ലഭിച്ചത്. ഒന്ന് മറ്റൊന്നിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പായിരുന്നു. 10- 3 -2023 എന്ന തീയതിയാണ് കത്തിൽ നൽകിയിരിക്കുന്നത്.
അത്ര ഗൗരവ സ്വഭാവമുള്ളതായി സംഭവത്തെ പൊലീസ് കാണുന്നില്ല. എന്നാൽ പാലായിൽ സമീപ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബ് സ്ഫോടക വസ്തുക്കൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. ഈ പശ്ചാത്തലങ്ങളിൽ കോട്ടയത്തും പാലയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Read More : 'മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്, നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam